Image

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി എസ്പി ഓഫീസിലെത്തിയത് ഭ്രൂണം പൊതിഞ്ഞ സഞ്ചിയുമായി

Published on 05 April, 2018
ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി എസ്പി ഓഫീസിലെത്തിയത് ഭ്രൂണം പൊതിഞ്ഞ സഞ്ചിയുമായി

ഭോപ്പാല്‍: മാസങ്ങളോളം ബലാത്സംഗത്തിന് വിധേയയായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടി എസ്പി ഓഫീസില്‍ പരാതിയുമായി എത്തിയത് ഭ്രൂണവുമായി. ദളിത് പെണ്‍കുട്ടിയാണ് ആറ്മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയില്‍ പൊതിഞ്ഞ് എസ്പിയുടെ ഓഫീസില്‍ എത്തിയത്.  ബലാത്സംഗത്തിനിരയായി എന്ന പരാതി പോലീസുകാര്‍ സ്വീകരിക്കാത്തതിനാലാണ് ഭ്രൂണവുമായി പെണ്‍കുട്ടി നേരിട്ട് എസ്പി ഓഫീസിലെത്തിയത്. മധ്യപ്രദേശിലെ സാത്‌ന ജില്ലയില്‍ ബുധനാഴ്ച്ചയാണ് സംഭവം.

ഗര്‍ഭഛിദ്രം നടത്തിയവര്‍ ഭ്രൂണത്തെ ഒരു ബാഗിലാക്കി എനിക്ക് തന്നു. ഏതെങ്കിലും തോട്ടില്‍ കൊണ്ടു പോയി കളയണമെന്നും അവര്‍ എന്നോടും അമ്മയോടും ആവശ്യപ്പെട്ടു. എന്നിട്ടവര്‍ ഓട്ടോക്കാശിനായി ഞങ്ങള്‍ക്ക്  20 രൂപയും തന്നു'. പെണ്‍കുട്ടി എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

നീരജ് പാണ്ഡെ എന്ന യുവാവാണ് ഏഴ് മാസം മുമ്പ് തന്നെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി തുടര്‍ച്ചയായി ഇയാള്‍ ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി പറയുന്നു.

വയറ് വേദനയെകുറിച്ച് പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് അവള്‍ ഗര്‍ഭിണിയാണെന്ന് ഞങ്ങള്‍ അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ മുഖവിലക്കെടുത്തില്ല',വീട്ടുകാര്‍ ആരോപിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക