ഈ അടുത്തനാള്‍ ലെക്‌സിങ്ടണ്‍,
വെര്‍ജീനിയലില്‍, റെഡ് ഹെന്‍ എന്ന റെസ്റ്റോറെന്റ്‌റില്‍ ഭക്ഷണം
കഴിക്കുന്നതിനു കയറിയ സാറാ ഹക്കബി സാന്‍ഡേര്‍സ്, വൈറ്റ് ഹൌസ് പ്രസ്
സെക്രട്ടറി. ഹോട്ടലുടമ, സാണ്ടേഴ്‌സിനോടും കൂടെ ഉണ്ടായിരുന്നവരോടും
റെസ്റ്റോറന്‍റ്റില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെട്ടു കാരണം ഇവര്‍
ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ജോലിയെടുക്കുന്നു .
ഈ സംഭവം മാധ്യമങ്ങളില്‍ വന്നിട്ടും, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളോ ഒട്ടനവധി മാധ്യമങ്ങളോ ഒരു പ്രാധാന്യതയും നല്‍കിയില്ല.
ഇതൊരൊറ്റപ്പെട്ട സംഭവമായി എടുക്കുവാന്‍ പറ്റില്ല കാരണം, പൊതു വേദികളിലും,
സോഷ്യല്‍ മാധ്യമങ്ങളിലും കാണുന്ന പ്രസംഗങ്ങളും, സംഭാഷങ്ങളും ശ്രദ്ധിച്ചാല്‍
കാണുവാന്‍പറ്റും ഇതുപൊലുള്ള വെറുപ്പിന്റെ ഉറവിടമെവിടെന്ന്.
ആക്ടര്‍ റോബര്‍ട്ട് ഡെനീരോ, അടുത്തനാള്‍ ടോണി അവാര്‍ഡ് ഷോയില്‍
ട്രംപിനെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ എഴുതുന്നതിനു പറ്റില്ല.
ലിബറല്‍ ചുവയുള്ള എല്ലാ ടി.വി. പരിപാടികളിലും ട്രംപ് മാത്രമല്ല അയാളുടെ
കുടുംബവും അവഹേളനങ്ങള്‍ക്കും, നിന്നക്കും ഇരയാകുന്നു.
ഡൊണാള്‍ഡ് ട്രംപിനെയും അയാളുടെ കുടുംബാംഗളെയും എല്ലാ ദിവസവും കുറച്ചു ചീത്ത
വിളിക്കുക എന്നത് പലേ ഹോളിവുഡ് താരങ്ങളുടേയും ദിനചര്യ ആയി
മാറിയിരിക്കുന്നു. ഇതില്‍നിന്നും ഇവര്‍ക്ക് കുറച്ചെല്ലാം ആശ്വാസം
കിട്ടുന്നുണ്ടെന്നു കരുതാം.ഹില്ലരി ക്ലിന്റന്റെ തോല്‍വിയോടുകൂടിയാണ്
ഇവര്‍ക്ക് ഈമാനസിക രോഗം പിടിപെട്ടിരിക്കുന്നത്. ഈരോഗം മാറണമെങ്കില്‍ ട്രംപ്
സ്ഥാനമോഴിയണം അത് ഉടനെ നടപ്പുള്ള വിഷയമല്ല.
നിറം, ജാതി, ലിംഗം ഇവയെ ആധാരമാക്കി വിവേചനം കാട്ടിയാല്‍ അതൊരു കുറ്റമായിവരെ
കാണാവുന്നതാണ് എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്തേയോ,
എന്തെങ്കിലും അടുപ്പമുള്ളവരേയോ വേര്‍തിരിവ് കാട്ടി പുറംതള്ളുന്നതില്‍
തെറ്റില്ലന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത
കാണുന്നു.
എന്നൊരവസ്ഥ വരുന്നത് ഒരു ജനാധിപത്യ ഭരണ വ്യവസ്ഥിതിക്കു ആരോഗ്യപരമോ എന്ന് ചിന്തിക്കുന്നത് നന്ന്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
മുന്‍കാല രാഷ്ട്രപതികളൊന്നും ലിബറല്‍ മാധ്യമങ്ങളുടെ സ്‌നേഹഭാജനങ്ങള്‍
ആയിട്ടില്ല എന്നിരുന്നാല്‍ ത്തന്നെയും ഇന്നു നാം കാണുന്ന കടുത്ത ട്രംപ്
വൈരാഗ്യം, അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യ കാഴ്ച്ച എന്നുപറയുന്നതില്‍
അതിശയോക്തിയില്ല.
കമ്മ്യൂണിസം റഷ്യയിലും, ചൈനയിലും വേരൂന്നിയ കാലം ഒരു പെരുമാറ്റ ചട്ടം
ഭരണനേതാക്കള്‍ സ്വീകരിച്ചിരുന്നു. എന്തെന്നാള്‍, "എല്ലാ പ്രവൃത്തികളും
ന്യായീകരിക്കാം അതിന്റെ പരിണിതഫലം പാര്‍ട്ടി തത്വസംഹിതക്ക്
തുണയാണെങ്കില്‍." ഈയൊരു ചിന്താഗതി ജോസഫ് സ്റ്റാലിനും മാവോയും അനുകരിച്ചു
റഷ്യയിലും, ചൈനയിലും അനേകര്‍ കൊല്ലപ്പെട്ടു, ലക്ഷങ്ങള്‍ ഗുലാഗ് പോലുള്ള
ജയില്‍ മേഖലകളിലേയ്ക്ക് തിരോധാനപ്പെട്ടു.
വിമര്‍ശനങ്ങള്‍ സര്‍ഗ്ഗശക്തിഉള്ളവ ആയിരിക്കണം എന്നാല്‍ ഇന്ന് ഒട്ടനവധി
മാധ്യമങ്ങളും ചിലക്കുന്ന തലകളും സത്യം മൂടിവയ്ച്ചുകൊണ്ട്
നിര്‍മ്മിക്കപ്പെട്ട വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അതിനുദാഹരണം
അടുത്തകാലത്ത് സംസാരവിഷയമായ തെക്കനതിര്‍ത്തി കുടിയേറ്റ വിവാദം,
മാധ്യമങ്ങളില്‍, കുട്ടികള്‍ ഇരുമ്പഴിക്കുള്ളില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍
പുറത്തുവിട്ടു എന്നാല്‍ ഇവ അഭിനയിപ്പിച്ചു സ്റ്റേജ് ചെയ്യ്തതെന്നു പിന്നീട്
പുറത്തുവന്നു. ഇതുപോലെ അനവധി വാര്‍ത്തകള്‍ ട്രംപിന്
പ്രതികൂലമായിരിക്കണമെന്ന ഉദ്ദേശം മുന്‍നിറുത്തി പലേ മാധ്യമങ്ങളും
ചമച്ചിറക്കുന്നു എന്ന മ്ലേച്ഛമായ ഒരവസ്ഥയിലാണ് മാധ്യമങ്ങള്‍.
ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കയുടെ ഭരണഘടന
അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചാണ്. മനസ്സിലാകാത്ത കാര്യം, എതുര്‍പക്ഷം
വിജയം തീര്‍ച്ചയെന്നു കണക്കു കൂട്ടിയിരുന്നു എന്നാല്‍ ആ പ്രദീക്ഷ
തകര്‍ന്നു ഇതാരുടെ കുറ്റം? ഇതില്‍ വോട്ടു രേഖപ്പെടുത്തിയവരോട് വിരോധം
കാട്ടുക അവരെ ശിഷിക്കുന്നതിനു ശ്രമിക്കുക ഇവ വെറും ബാലിശം അഥവാ മൃഗീയത
എന്നുമാത്രമേ കാണുവാന്‍ പറ്റൂ.
ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന് ഒരുനാള്‍
വിശേഷിപ്പിക്കപ്പെട്ടിരുന്ന, മാധ്യമങ്ങള്‍ ഇന്ന് അവയില്‍ പലതും
രാഷ്ട്രീയക്കാരുടേയും, മറ്റു സങ്കുചിത ചിന്തകരുടേയും വിഴുപ്പു ചുമക്കുന്ന
കഴുതകളായി മാറിയിരിക്കുന്നു. ഒരാശ്വാസം കാണുന്നത് ജനത ഒട്ടനവധി
മാധ്യമങ്ങളുടെ ഈ മുഖംമൂടി കാണുന്നുണ്ട് ഇവരുടെ ഫേക്ക് വാര്‍ത്തകള്‍ക്ക്
വലിയ പ്രചാരമില്ല ആരും വിശ്വസിക്കുന്നുമില്ല.