Image

ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരേ യുവതിയുടെ സത്യവാങ്മൂലം

Published on 02 July, 2018
ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരേ യുവതിയുടെ സത്യവാങ്മൂലം
തിരുവല്ല: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ കുരുക്ക് മുറുക്കി യുവതിയുടെ സത്യവാങ്മൂലം പുറത്ത്. നൂറ് രൂപയുടെ മുദ്രപത്രത്തില്‍ എഴുതി നല്‍കിയ സത്യവാങ് മൂലമാണ് പുറത്തായത്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്.

അഞ്ച് വൈദികരില്‍ ഒരാളായ ഫാ.എബ്രഹാം വര്‍ഗീസ് എന്ന സോണിയുമായി തനിക്ക് വിവാഹത്തിന് മുമ്പ് പ്രണയബന്ധമുണ്ടായിരുന്നു. വിവാഹത്തിന് ശേഷവും ആ ബന്ധം തുടര്‍ന്നു. വാട്സാപ്പിലും ഫെയ്സ്ബുക്കിലും തുടങ്ങിയ ബന്ധം പിന്നെ ശാരീരിക ബന്ധത്തിലേക്ക് നയിച്ചുവെന്നും യുവതി പറയുന്നുണ്ട്.

2015-ല്‍ മറ്റൊരു വൈദികനായ ജോണ്‍സണ്‍ വര്‍ഗീസുമായി സൗഹൃദത്തില്‍ തുടങ്ങിയ ബന്ധമാണെന്നും വാട്സാപ്പ് ചാറ്റിലൂടെയും ഫെയ്സ്ബുക്ക് ചാറ്റിലൂടേയും ആരംഭിച്ച് അത് ശാരീരിക ബന്ധത്തില്‍ എത്തിയെന്നും സത്യവാങ്മൂലത്തില്‍ യുവതി പറയുന്നുണ്ട്.

വൈദികനായ ഫാ.ജെയ്സ് കെ.ജോര്‍ജും താനും ഒവിബിഎസിന്(ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍)ഒരുമിച്ച് പഠിച്ചിരുന്നതായും അങ്ങനെ തുടങ്ങിയ ബന്ധം ശാരീരിക ബന്ധത്തില്‍ എത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഈ വൈദികനുമായി കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിരവധി തവണ പോയിട്ടുണ്ട്. അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പോവുന്നുവെന്ന് പറഞ്ഞാണ് കൊച്ചിയില്‍ പോയതെന്നും പറയുന്നു.

ജോബ് മാത്യുവെന്ന മറ്റൊരു വൈദികനുമായി താന്‍ കറുകച്ചാലില്‍ ഒരു ബാലഭവന്‍ കാണുന്നതിനായി പോവുമ്പോഴാണ് പരിചയപ്പെടുന്നത്. കാറില്‍ സഞ്ചരിക്കവെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവതി പറയുന്നു. മെയ് മാസം സഭാ നേതൃത്വത്തിന് നല്‍കിയ പരാതിക്കൊപ്പമാണ് ഈ സത്യവാങ്മൂലവും സമര്‍പ്പിച്ചിരിക്കുന്നത്.

അഞ്ചു പേരുടെ സാന്നിധ്യത്തില്‍ 100 രൂപയുടെ മുദ്രപത്രത്തിലാണ് യുവതി സത്യവാങ്മൂലം എഴുതിയത്. (Mathrubhumi)
Join WhatsApp News
Amerikkan Mollaakka 2018-07-02 19:22:15
ഈ യുവതിയെ ഞമ്മള് പാഞ്ചാലി എന്ന്
ബിളിക്കുന്നു. ഓളുടെ ഇഷ്ടത്തിനാണ്
രതി നടന്നതെങ്കിലും എന്തിനു ജനം ബഹളം
ബയ്ക്കുന്നു  ആരെങ്കിലും സുഖിക്കട്ടെ
ഇബിലീ സുകളെ. ഓളുടെ കെട്ടിയോന്
അവളെ വേണ്ടെങ്കിൽ വേണ്ട. അഞ്ചു
പുന്യാത്മാക്കൾക്ക് അവളെ രക്ഷിക്കാമല്ലോ.
ഇനി പുകിലിനൊന്നും പോകാതെ
ഈ സംഭവം അവസാനിപ്പിക്കണം. ഓള് സത്യം
പറഞ്ഞല്ലോ.
തൃപ്തൻ 2018-07-02 21:17:05
അമേരിക്കൻ മൊല്ലാക്ക:

അവള് സുഖിക്കട്ടെ, അവന്മാരും സുഖിക്കട്ടെ.
രണ്ടാൾക്കും സമ്മതമാണെങ്കിൽ ആർക്ക് ചേതം?
ഇത് ലോകത്തിൽ എവിടെയും നടക്കാത്ത സംഭവമാണോ?
അല്ലെങ്കിൽ ലോകത്തിൽ നടക്കുന്ന ആദ്യ സംഭവമാണോ?

ഒരു വശത്തു ഉപദേശവും മറുവശത്തു ഊ--
അതാണ്‌ ഇവിടുത്തെ പ്രശ്‌നം.

ഇവന്മാർ ലോഹ അഴിച്ചുവെച്ചിട്ട് രാവിലെ മുതൽ രാത്രി വരെ ആ വീടിൻറെ തിണ്ണ നിരങ്ങിക്കോട്ടെ. 
ആർക്ക് നഷ്ടം? ഒരാളും ചോദിക്കാനും പോകുന്നില്ല, പറയാനും പോകുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക