Image

അഭിമന്യുവിനെ കൊന്ന അക്രമി സംഘത്തില്‍ 15 പേര്‍; 14 പേരും ക്യാംപസിന് പുറത്ത് നിന്നുള്ളവര്‍; ഇന്ന് കസ്റ്റഡിയില്‍ ആയത് ആറുപേര്‍

Published on 05 July, 2018
അഭിമന്യുവിനെ കൊന്ന അക്രമി സംഘത്തില്‍ 15 പേര്‍; 14 പേരും ക്യാംപസിന് പുറത്ത് നിന്നുള്ളവര്‍; ഇന്ന് കസ്റ്റഡിയില്‍ ആയത് ആറുപേര്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊന്നത് 15 അംഗ അക്രമി സംഘമെന്ന് എഫ്.ഐ.ആര്‍. ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്. കൊലയാളി സംഘത്തിലെ 15ല്‍ 14 പേരെയും പുറത്ത് നിന്ന് വിളിച്ചു വരുത്തിയതാണ്. ഒരാള്‍ മഹാരാജാസ് വിദ്യാര്‍ത്ഥിയാണ്. ഇയാളാണ് പുറത്തുനിന്നുള്ള അക്രമികളെ വിളിച്ചു വരുത്തിയത്. അക്രമി സംഘം രണ്ട് തവണ ക്യാംപസ് പരിസരത്ത് എത്തിയിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു.


കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ട് പേരുണ്ട്. ഒരു മുഹമ്മദ് മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയാണ്. രണ്ടാമന്‍ പുറത്ത് നിന്ന് വന്നയാളാണ്. മഹാരാജാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. പുറത്ത് നിന്നുള്ള അക്രമികളെ ക്യാംപസിലേക്ക് വിളിച്ചു വരുത്തിയത് ഇയാളാണ്. 

കേസില്‍ ആറ് പ്രതികളെ കൂടി ഇന്ന് കസ്റ്റഡിയില്‍ എടുത്തു. എസ്.ഡി.പി.ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക