Image

ഹരിയാണയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ജഡ്‌ജിയുടെ ഭാര്യ മരിച്ചു

Published on 14 October, 2018
ഹരിയാണയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ജഡ്‌ജിയുടെ ഭാര്യ മരിച്ചു


ചണ്ടീഗഢ്‌: ഹരിയാണയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ്‌ ചികിത്സയിലായിരുന്ന ജഡ്‌ജിയുടെ ഭാര്യ മരിച്ചു. അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ക്രിഷന്‍ കാന്ത്‌ ശര്‍മയുടെ ഭാര്യ ഋതുവാണ്‌ മരിച്ചത്‌. വെടിയേറ്റ മകന്‍ ധ്രുവിന്റെ നില ഗുരുതരമായി തുടരുകയാണ്‌.

ശനിയാഴ്‌ച വൈകുന്നേരം സെക്ടര്‍ 49ലെ ആര്‍ക്കഡിയ മാര്‍ക്കറ്റില്‍ വച്ചാണ്‌ ഋതുവിനും മകന്‍ ധ്രുവിനും നേര്‍ക്ക്‌ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ്‌ വെടിയുതിര്‍ത്തത്‌. ഇയാളെ പിന്നീട്‌ ഫരീദാബാദില്‍നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക