ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പ്രളയദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനു വിലങ്ങുതടിയായി.
തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വിധി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബഞ്ച് പ്രസ്താവിച്ചതെന്ന ആരോപണം ശക്തമായിരിക്കെ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇവ നൂറു ശതമാനവും ശരിവയ്ക്കുന്നു. വിധി പ്രസ്താവിച്ച ചീഫ്ജസ്റ്റിസ് മിശ്ര സര്‍വീസില്‍ നിന്നു വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഏറെ കോളിളക്കമുണ്ടാക്കിയ വിധി പ്രസ്താവിച്ചത്.
മഹാപ്രളയം കേരളത്തിലാകമാനം കനത്ത നാശനഷ്ടം വരുത്തിയപ്പോള്‍ നിസംഗത പ്രകടിപ്പിക്കുകയും കേരളത്തിനു ലഭിക്കുമായിരുന്ന വിദേശ സഹായം ബോധപൂര്‍വ്വം ഇല്ലാതാക്കുകയും ചെയ്ത ബി.ജെ.പി. സര്‍ക്കാര്‍ ശബരിമല യുവതി പ്രവേശന ഉത്തരവിലൂടെ കേരളത്തെ കലാപഭൂമിയാക്കി മാറ്റിയതിലും രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ട്. രാജ്യം മുഴുവന്‍ ബി.ജെ.പി.യുടെ ശക്തിതെളിയിച്ചിട്ടും കേരളത്തില്‍ വേരോടാന്‍ കഴിയാതെ വന്ന ബി.ജെ.പി. പിണറായി വിജയന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിനെ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിസന്ധിയിലാക്കാനാണ് ശ്രമം നടത്തുന്നത്.
ഇത്തരം മഹാദുരന്തത്തില്‍ പതറിപ്പോകുമായിരുന്ന ഭരണകര്‍ത്താക്കള്‍ക്ക് ധൈര്യവും ഊര്‍ജ്ജവും പകര്‍ന്നു നല്‍കിയത് പിണറായിയുടെ നേതൃത്വം കൊണ്ടു മാത്രമാണ്. തകര്‍ന്നു തരിപ്പണമായ കേരളത്തിന് അടിയന്തിര സഹായം അനുവദിക്കുന്നതു മുതല്‍ ലഭിക്കാവുന്ന വിദേശസഹായങ്ങള്‍ എല്ലാംഅട്ടിമറിച്ചു വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചപ്പോഴും സമചിത്തത കൈവെടിയാതെ സധൈര്യം മുന്നോട്ടു പോയ പിണറായി സാലറി ചാലഞ്ച്, ആഗോള മലയാളി കൂട്ടായ്മ തുടങ്ങിയ പദ്ധതികളില്‍ നിന്നായി ഇതനകം 1800 കോടിരൂപ സമാഹരിച്ചത് കേന്ദ്ര സര്‍ക്കാരിനെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്.
കേന്ദ്രഫണ്ട് അനുവദിക്കുന്നതിലും വിദേശ സഹായം അനുവദിക്കുന്നതിലും ഇരട്ടത്താപ്പു നയം കാട്ടിയ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും പ്രതിസന്ധിയിലാക്കി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ആഗോള മലയാളികള്‍ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടപോള്‍ ലോക രാജ്യങ്ങള്‍,യു.എന്നും ആഗോള മാധ്യമങ്ങളുമൊക്കെ കേരളത്തെ പ്രശംസകള്കൊണ്ട് മൂടി. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു വരെ കേരളത്തിലെ ജനങ്ങളോടു സഹാനുഭൂതി തോന്നിയതിനാല്നിരവധിയായ സഹായങ്ങള്‍ നല്‍കുകയും ചെയ്തുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ മാത്രം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഓരോ സഹായങ്ങളും മുടക്കുകയും ദുരന്തത്തിന്റെ ഗൗരവംലഘൂകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇത്രയും വലിയ ദുരന്തമായിരുന്നിട്ടുകൂടിദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായില്ല. കേവലം 100 കോടിരൂപ ആദ്യ ഗഡുവായി അനുവദിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ആദ്യം കേരളത്തെ അപമാനിച്ചത് . പിന്നീട്ദുരന്തങ്ങള് നേരിട്ടുകണ്ടു വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെറും 500 കോടി കൂടി പ്രഖ്യാപിച്ച് വീണ്ടും കേരളത്തെ അവഗണിച്ചു..
ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ മേഖലയില്‍ നെടുംതൂണായ മലയാളികളുടെ ജന്മ നാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ സാന്ത്വനമായി 700 കോടിരൂപയുടെ സഹായധനം പ്രഖ്യാപിച്ച യു.എ.എ. ഭരണാധികാരിയുടെ സഹായം നിരാകരിക്കുക വഴി അദ്ദേഹത്തെ അപമാനിക്കുക മാത്രമല്ല, മുഴുവന്‍ മലയാളികളെയും അവഹേളിക്കുകയും ചെയ്തു.
വിദേശരാജ്യങ്ങളില്‍ യാതൊരുവിധ സഹായവും വാങ്ങാന്‍ പാടില്ലെന്നു പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിനായി പണ്ടെങ്ങോ തയ്യാറാക്കിയ നയരേഖ പൊടിതട്ടിയെടുത്തു.
എന്നാല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായഭൂകമ്പത്തില് ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ നേപ്പോള്‍ ഉള്‍പ്പെടെ ലോകം മുഴുവനുമുള്ള രാജ്യങ്ങളില്‍ നിന്നു സഹായം സ്വീകരിച്ച ചരിത്രം യാതൊരു ഉളുപ്പുമില്ലാതെ മറച്ചുവച്ചു. കേരളത്തിനു അടിയന്തിര സഹായമായി ലഭിച്ച 600 കോടി രൂപയില്‍ നിന്ന് പ്രളയകാലത്ത് കേന്ദ്രഭക്ഷ്യമന്ത്രാലയം അനുവദിച്ച സൗജന്യ അരിവിഹിതത്തിന്റെ മുഴുവന്‍ വിലയായ 240 കോടിയും കിഴിച്ച ശേഷമാണ് നല്‍കിയത്.
ഈ പ്രതിസന്ധികളെയെല്ലാം അവഗണിച്ചു കേരളം ഒറ്റക്കെട്ടായി പ്രകൃതിദുരന്തത്തില്‍ നിന്നു കരകയറുന്ന കാഴ്ച ബി.ജെ.പി.യെഅസ്വസ്ഥരാക്കിയെന്നു വേണം കരുതാന്‍.
ബി.ജെ.പി.ക്കാര്‍ക്ക് ഏറെ സ്വാധീനമുള്ള തിരുവല്ലയിലും പത്തനംതിട്ട ജില്ലയിലുമാണ് മഹാപ്രളയത്തില്‍ ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത്. നിരവധി പാര്‍ട്ടി അനുഭാവികള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിട്ടും കേന്ദ്രനേതൃത്വം കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുക വഴി ഭരണ പ്രതിപക്ഷത്തെ മാത്രമല്ല ബി.ജെ.പി. ആര്.എസ്.എസ്. അണികളെയും വെറുപ്പിച്ചതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനിടെ ആഗോള തലത്തില്‍ ഉള്ള മലയാളി ഹിന്ദു സംഘടനകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹി്ന്ദു സംഘടനകളും കേരളത്തിനു പിന്തുണ പ്രഖ്യാപിച്ച് സഹായങ്ങള്‍ നല്കി.
പത്തനംതിട്ടയിലെ ബി.ജെ.പി. ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ അസ്വസ്ഥരാകുകയും ബി.ജെ.പി. സര്ക്കാരിന്റെകേരള വിരുദ്ധനയം പാര്‍ട്ടിക്കു ദോഷം ചെയ്യുകയും ചെയ്തപ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശബരിമലയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്കുത്സിത ശ്രമങ്ങള്‍ നടന്നത്. പിണറായി സര്‍ക്കാരിനു ലഭിക്കുന്ന പിന്തുണയും ശ്രദ്ധയും വഴി തിരിച്ചുവിടാനും അസംതൃപ്തരായ തീവ്രഹിന്ദുക്കളെ തൃപ്തിപ്പെടുത്താനും ഒരു പരിധി വരെ ബി.ജെ.പി.ക്കു കഴിഞ്ഞു.
ബി.ജെ.പി. അനുഭാവി എന്നു പരക്കെ കരുതുന്നമുന് ചീഫ് ജസ്റ്റിസ് വിരമിക്കും മുമ്പ് ശബരിമലകേസ് പൊടിതട്ടിയെടുത്ത് ഇത്ര പ്രകോപനകരമായ വിധി പ്രസ്താവിച്ചതിനു പിന്നില്എന്തെന്നു വരും ദിനങ്ങളില്‍ വ്യക്തമാകും. സര്വ്വീസിലിരിക്കെബി.ജെ.പി. നേതാക്കന്മാര്ക്ക് പ്രത്യേകിച്ച് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരായ കേസുകളില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റീസ് പ്രറ്റ്യേകബഞ്ചിനു കേസ് കൈമാറിയതു ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ്എം.പിയോഗവര്ണറോ ആയാല്അത്ഭുതപ്പെടേണ്ട.
ശബരിമല പ്രക്ഷോഭം അക്രമാസക്തമായത് മറ്റൊരു ഉദാഹരണമാണ്. യഥാര്‍ത്ഥത്തില്‍ നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പ സന്നിധാനത്ത് പോകുന്നവര്‍ എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച് കഠിന വ്രതമെടുത്താണ് മലചവിട്ടാറുള്ളത്. എന്നാല്‍ അയ്യപ്പ ഭക്തരെന്ന പേരില്‍ മാലയണിഞ്ഞ് കറുപ്പുടുത്ത 'സ്വാമിമാര്‍'കുറുവടികളും പാറക്കല്ലുമായി പോലീസിനെ അപ്രതീക്ഷിതമായി നേരിട്ടതും എല്ലാവരും കണ്ടതാണ്. നാമോച്ചാരണ ജപങ്ങള്‍ ചൊല്ലി സമാധാനപരമായ പ്രതിഷേധം നടത്തുമെന്നായിരുന്നു പ്രതിഷേധക്കാര്‍ പ്രത്യേകിച്ച് രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മലകയറാനെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഭക്തജനങ്ങളോടും സര്‍ക്കാര്‍ നിയോഗിച്ച സ്ത്രീകളായ ഉദ്യോഗസ്ഥരോടും വയസു തെളിയിക്കുന്ന രേഖകളായ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ ആവശ്യപ്പെട്ടു പരിശോധന നടത്തിയ രാഹുല്‍ ഈശ്വറും കൂട്ടരും യഥാര്‍ത്ഥത്തില്‍ സദാചാര പോലീസിനെപ്പോലും വെല്ലുന്ന വിധത്തില്‍ ക്രമസമാധാന നിലവഷളാക്കുകയായിരുന്നു.
ധനസമാഹരണം നടത്തുന്നതിനു വിദേശത്തേക്കു പോകാനിരുന്ന മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരുടെ അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു ഇരുട്ടടി കൂടി നല്കി. ശബരിമല, ബിഷപ്പ് ഫ്രാങ്കോ, മീടൂ-കാമ്പയിന് തുടങ്ങിയ വിഷയങ്ങളില്‍ തട്ടി കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പദ്ധതികളുടെ ഗതി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് മന്ദഗതിയിലായ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രയോടെ പുതിയ ദിശാബോധം കൈവരുമെന്ന അങ്കലാപ്പാണ് മന്ത്രിമാരുടെ യാത്രാനുമതി നിഷേധിക്കാന്‍ കാരണമെന്നു കരുതുന്നതില്‍ തെറ്റില്ല. യാത്ര അനുമതി ലഭിച്ച മുഖ്യമന്ത്രിക്കാകട്ടെ ഒട്ടനവധി നിയന്ത്രണങ്ങളും വച്ചു. എന്നിട്ടും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി കേന്ദ്രത്തെപിണക്കുന്നത് അനുചിതമാണെന്ന് തന്റെ കാബിനറ്റ് അംഗങ്ങളെ ഉപദേശിക്കുകയും ചെയ്തു.
ശബരിമലയില്‍ വനിതകള്‍ പ്രവേശിക്കുന്നതു തടയുക എന്ന പേരില്‍ ബി.ജെ.പി. നടത്തുന്ന പ്രക്ഷോഭം വെറും പുകമറ മാത്രമാണ്. ഇക്കാര്യത്തില്‍ മോഡിയും അമിത്ഷായുമൊന്നും പരസ്യമായി പ്രതികരിച്ചില്ലെങ്കില്‍ കൂടിസുബ്രഹ്മണ്യസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കന്മാര് വിധിയെ ആദ്യം സ്വാഗതം ചെയ്തത് എന്തുകൊണ്ടാണെന്നു മനസിലാക്കുന്നത് നന്നായിരിക്കും. ശബരിമല ചവിട്ടാന്‍ വ്രതമെടുത്തുവെന്ന് പ്രഹസനം നടത്തിയ രഹ്ന ഫാത്തിമ എന്ന യുവതിക്ക് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനുമായുള്ള ബന്ധം സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കുന്നതു ഈ പുകമറ എന്തെന്നു വ്യക്തമാക്കുന്നു.
ബി.ജെ.പി. സ്പോണ്‍സേര്‍ഡ് ചാനല്‍ ആയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ചാനലിനെക്കുറിച്ചുപോലും അറിവില്ലാത്ത ആളുകളെ കൂലിക്കെടുത്താണ് ശബരിമലയില്‍ അഴിഞ്ഞാട്ടം നടത്തിയത്. തന്റെ ചാനലിന്റെ വാഹനം എറിഞ്ഞു തകര്‍ത്തതില്‍ കുപിതനായ അര്‍ണബ് ഗോസ്വാമി ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറിനെ കണക്കിനു ശകാരിച്ചു. ലക്ഷ്യബോധമില്ലാത്ത സമരമെന്നാണ് അര്‍ണബ് ഈ അഴിഞ്ഞാട്ടത്തെ വിശേഷിപ്പിച്ചത്.
നേതാക്കന്മാരുടെ ഭാര്യമാരൊന്നും മലകയാറെനെത്തിയ വനിതകളെ തടയാന്‍ വന്നവരില്‍ കണ്ടില്ല എന്നു മനസിലാക്കണം. ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ബി.ജെ.പി. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മൗനവും ബി.ജെ.പി. ഹിഡന്‍ അജന്‍ഡയുമായി കൂട്ടിവായിക്കേണ്ടതാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി പോലുമല്ലെന്നിരിക്കെ പിന്നെന്തിനാണ് പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയരുന്നത്? ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് ശബരിമലയില്‍ വനിതകള്‍ കയറുകയോ കയറാതിരിക്കുകയോ ഒന്നും ഒരു വിഷയമാകുന്നില്ല. കോടതിവിധി പാലിക്കാനുള്ള ബാധ്യത മാത്രമാണ് സര്‍ക്കാരിനുള്ളത്. ശബരിമലയില്‍ മാത്രം വനിതകള്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് ഭരണഘടനാനുസ്രുതമല്ല എന്നാണുസുപ്രീം കോടതി വിധി. ഉത്തരേന്ത്യയിലെ എല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുമ്പോള്‍ ശബരിമലയില്‍ മാത്രം പ്രവേശനം നിഷേധിക്കുന്നതില്‍ ഹൈന്ദവ വിശ്വാസികളിലും ഭിന്നാഭിപ്രായമുണ്ട്.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പിണറായി വിജയന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായാല്‍ അടുത്ത കാലത്തൊന്നും ബി.ജെ.പി.ക്ക് കേരളത്തില്‍ വേരോടുകയില്ലെന്ന തിരിച്ചറിവാണ് കേരള പുനര്‍നിര്‍മ്മാണത്തെ ഏതുവിധേനയും അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുനര്‍നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനു എല്ലാ പിന്തുണയും നല്കി വന്ന പ്രതിപക്ഷം ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. നേട്ടം മുഴുവന്‍ ഒറ്റയടിക്ക് ഇടതു സര്‍ക്കാര്‍ കൊണ്ടു പോയാല്അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പച്ച പിടിക്കില്ലെന്നുറപ്പാണ്.
പുനര്‍നിര്‍മ്മാണത്തെ പിന്തുണച്ചില്ലെങ്കില്‍ വോട്ടുബാങ്കില്‍ വിള്ളലുണ്ടാകും. എന്നാല്‍ ഊറ്റമായ പിന്തുണ നല്കി പദ്ധതികള്‍ വിജയിപ്പിച്ചാല്‍ അതിലേറെ ദോഷവും ഭവിക്കും. അതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ സമദൂര സമീപനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പത്തനംതിട്ടയില്‍ ശബരിമല വിഷയത്തില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ എ.ഐ.സി.സി. ഇടപെട്ട് സസ്പെന്‍ഡ് ചെയ്തതിന് കാരണം ഈ സമദൂര നിലപാടാണ്.
കേരള പുനര്‍നിര്‍മ്മാണത്തെ ഏതു വിധേനെയും അട്ടിമറിക്കാനുള്ള നീക്കം ആഗോള മലയാളികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടത് മലയാളികളുടെ ആവശ്യമാണ്. പ്രളയകാലത്തുണ്ടായിരുന്ന ഒത്തൊരുമയും വാശിയും മടക്കിക്കൊണ്ടു വന്നാല്‍ കേന്ദ്രത്തെ അവഗണിച്ചും ഒരു പുതിയ കേരളത്തെ നമുക്ക് നിര്‍മ്മിക്കാനാവും.
സ്വാമിയുടെ സമരം…
ആരെ കാക്കാന്‍…
സ്വാമിയെ കാക്കാന്‍… ‘
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമസമുഹം മാധ്യമ ധർമ്മമെന്നതിന്റെ പൊരുളുകൾക്ക് നിരക്കാത്ത ചെയ്തികളിൽ മുഴുകുന്നുവെന്നതിൽ ഉദാഹരണങ്ങളിൽ ഒന്ന്മാത്രമാണീ ലേഖനം.”മധ്യേതിഷ്ഠതി”എന്ന ശബ്ദത്തിൽ നിന്നാണ് “മാധ്യമം” എന്ന ശബ്ദമുണ്ടായിട്ടുള്ളത്. അർത്ഥം;ഒരുപക്ഷത്തിലും നിൽക്കാതെ മധ്യത്തിൽ നിൽക്കുക .ഇടതുമല്ല വലതുമല്ല മധ്യത്തിൽ നിൽക്കുന്നവനാണ് മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ പത്രപ്രവർത്തകൻ. ഒരുപക്ഷത്തിൽ മാത്രം നിലയുറപ്പിച്ച ഇയാൾ പത്രപ്രവർത്തകനല്ല വെറും പത്രപാധിപൻ മാത്രം.സ്വയം പത്രപ്രവർത്തകനെന്നു അവകാശപ്പെടുന്ന താങ്കൾ പത്രപ്രവർത്തന രംഗത്തെ,രാഷ്ട്രീയപാർട്ടിപ്രവർത്തന രംഗത്തെ അങ്ങേയറ്റത്തെ അണിയറ രഹസ്യങ്ങളുടെ അടിയൊഴുക്കുകളറിയാൻ നല്ല നിരീക്ഷണപാടവത്തോടെ ആഴത്തിൽ ചിന്തിച്ചു ചരിക്കേണ്ടതുണ്ട്. അധാർമ്മിക പത്രപ്രവർത്തിനെതിരെ സന്ധിയില്ലാസമരം ചെയ്ത ഒരു സമൂഹത്തിൽ നിന്നും പഠിച്ച പാഠങ്ങൾ മാത്രംമതി താങ്കൾ പത്രപ്രവർത്തകനല്ല മറിച്ചു് കേവലം പത്രപാധിപനെന്ന് അടിവരയിടാൻ . അധർമ്മമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം എഴുതുകയും അത് പിന്നീട് ധർമ്മമായി തീരുമെന്ന വിചാരത്തിൽ ആ കാര്യം ആവർത്തിച്ചെഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താങ്കളെപോലുള്ള സ്വയംപ്രഖ്യാപിത പത്രപ്രവർത്തകരോട് ചടുംപ്രതിശാഠ്യം മറുപടിപറയാൻ എം .എ ,എം.ഫിൽ,പി എച് .ഡിയൊന്നും ഉപയോഗിക്കേണ്ട മറിച് ഒരു സാധാരണ മനുഷ്യന്റെ സാമൂഹിക ശാസ്ത്രബോധം മാത്രം മതിയാകും.
(ഡോ.ശശിധരൻ)
മാധ്യമം' എന്നാൽ നിക്ഷ്പക്ഷം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്ന ഡോക്ടർ ശശി പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ട്“.എവിടെയാണ് ഡോക്ടർ ശശി അപ്രകാരം പറഞ്ഞിട്ടുള്ളത് ജോസഫ് ?മുൻപത്തിരണ്ട് വര്‍ഷം ലൈബ്രററിയിൽ ജോലി ചെയ്ത താങ്കൾക്ക് മുന്ന് വാചകം ശരിയായി കൂട്ടിവായിക്കാൻ അറിയില്ലേ ?ഒരു ധാതുവിന് ഏഴിൽ കൂടുതൽ അർത്ഥമുണ്ട് .ഒരു പ്രത്യയത്തിന് പതിനാലിൽ കൂടുതൽ അർത്ഥമുണ്ടെന്ന് പറയപ്പെടുന്നു .ഉപസർഗത്തിനും അതുപോലെതന്നെ .സാഹചര്യത്തിനുസരിച്ചാണ് ഇവയെല്ലാം ഉപയോഗിക്കപ്പെടുന്നതെന്ന് കേരളത്തിലെ ഒരു ഹൈസ്കൂൾ കുട്ടിക്കുപോലും അറിയാവുന്നതാണ്.പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറയുന്നത് താങ്കളുടെ ഒരു ശീലമാണ് .സ്വഭാവം മാറ്റം !ശീലം മാറ്റാൻ ബുദ്ധിമുട്ടാണ് .തികച്ചും വ്യക്തിപരമായി സ്നേഹത്തോടെ നമ്മൾ സംസാരിച്ച ചില സ്വകാര്യ സംഭാഷണങ്ങൾ ചോദിക്കാതെ ഈ മലയാളിയിൽ എഴുതി വായനക്കാരുടെ അസഭ്യവർഷങ്ങൾ എനിക്കെതിരെ തിരിച്ചത് താങ്കൾ മറന്നു കാണും. നമ്മളെല്ലാം നല്ല തികഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളായത്കൊണ്ടാണ് ഈ മലയാളിയിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നത്.സാമാജികശരീരത്തിന്റെയും , ലോക ലക്ഷ്യത്തിന്റെയും പരമമായ ലക്ഷ്യം മനുഷ്യന്റെ സമത്വമാണെന്നും (അതിലൂടെ പരസ്പര സ്നേഹം നേടുകയാണെന്നും )അടിവരയിട്ടു പറഞ്ഞ മാർക്സും ,ഗാന്ധിജിയും നമുക്ക് സ്വന്തം .കേരളത്തിലുള്ളത് കമ്മ്യൂണിസമല്ല ,മറ്റു എന്തോ ആണ് !
എത്രതന്നെ കാര്യങ്ങൾ വ്യക്തമായി ശക്തമാക്കിയാലും ,എത്രതന്നെ സാകല്യസന്നാഹങ്ങൾ കൂടെ ഉണ്ടായാലും അന്തരംഗം മലിനവും ലക്ഷ്യമാർഗം അധാർമ്മികവുമാണെങ്കിൽ മനസ്സിന് യാതൊരു സ്വസ്ഥതയുമുണ്ടാകില്ല.ആ അസ്വസ്ഥതിയിലിരുന്നുകൊണ്ടാണ് ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം ന്യായവൈകല്യ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് (താനൊരു മദ്യകച്ചവടക്കാരനല്ലേ?താനൊരു പ്രൊഫെസ്സറാണോ?തനിക്ക് പത്രപ്രവർത്തനത്തെ കുറിച്ചെന്തറിയാം ? ശശി ശശി തന്നെയല്ലേ ?മാധ്യമം' എന്നാൽ നിക്ഷ്പക്ഷം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നുവെന്ന ഡോക്ടർ ശശി? )മാനസിക രോഗിയെപോലെ അറിയാതെ അറിയാതെ അപക്വമായ കാര്യങ്ങൾ അനുകരിച്ചു പുലമ്പുമ്പോൾ പക്വതയോടെ മാന്യമായി മറുപടി പറയുന്നത് നമ്മൾ നാളെകാണുമ്പോൾ ചിരിക്കേണ്ടതുകൊണ്ടുമാത്രം.
(ഡോ.ശശിധരൻ)
വിദ്യാധരൻ വിദ്വാനെപ്പോലെ എഴുതുകയും സാമൂഹ്യവ്യവഹാരത്തിൽ വികാരങ്ങൾക്ക് വിവേകത്തിന്റെ സഹായം ലഭിക്കാതെ അവിദ്വാനെപ്പോലെ വിവരക്കേടുകളും,വിഡ്ഢിത്തരങ്ങളും വെളിപ്പെടുത്തുകയും ചെയ്യുന്നു.പാണ്ഡിത്യം ,പണ്ഡിതൻ എന്ന ശബ്ദങ്ങളുടെ ശരിയായ അർത്ഥം അറിഞ്ഞുകൊണ്ടല്ല പലരും അത് പ്രയോഗിച്ചുവരുന്നത് .‘പണ്ഡ’ എന്ന ശബ്ദത്തിൽ നിന്നാണ് പണ്ഡിതൻ ,പാണ്ഡിത്യം എന്ന ശബ്ദങ്ങളുണ്ടാകുന്നത് .ആർക്കാണോ ‘പണ്ഡ’ഉള്ളത് അയാളാണ് പണ്ഡിതൻ.പണ്ഡ എന്നാൽ ആത്മജ്ഞാനം.എന്താണ് ആത്മജ്ഞാനം?പരാവിദ്യയും അപരാവിദ്യയും ചേർന്നതാണ് ആത്മജ്ഞാനം.മറ്റൊരു തരത്തിൽ പറഞ്ഞാൽ ജ്ഞാനവും (ആത്മാവിന് സംബന്ധിച്ച )വിജ്ഞാനവും (പദാർത്ഥങ്ങളെ സംബന്ധിച്ച)ചേർന്നത് സംജ്ഞാനം. ആത്മജ്ഞാനം പൂർണ്ണജ്ഞാനമാണ്,സംജ്ഞാനമാണ്!അതുകൊണ്ടു പണ്ഡിതന്മാർക്ക് ആരുടെയും ബഹുമാനം ആവശ്യമില്ല ,അവർ ആരോടും മത്സരിക്കുകയുമില്ല .അവർ ആനന്ദസ്വരൂപന്മാരാണ്(ആത്യന്തികമായ ജീവിത ദുഃഖ നിവർത്തി ലഭിച്ചവർ). ചിരന്തനസുന്ദരമായ ഭാരതത്തിൽ സംവാദങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്.ആശയ വിനിമയങ്ങളിലൂടെ ഏതൊരാശയത്തെയും പരസ്പ്പരം കേൾക്കാൻ കഴിയുകയും അത് യുക്തിപൂർവം വിശകലനം ചെയ്ത് ,വാദത്തിലൂടെ (മത്സരത്തിലൂടെയല്ല ),സംവാദത്തിലൂടെ നമ്മുടെ ചിന്താസരണിക്ക് നവ്യതയുണ്ടാക്കുകയും ആ നവ്യത സാമൂഹ്യനന്മക്ക് ഉപകരിക്കുകയും ചെയുമ്പോൾ അവിടെ സംവാദം പൂർണ്ണമാകുകയും ചെയ്യുന്നു.
(ഡോ.ശശിധരൻ)
നിങ്ങൾ സാക്ഷി മാത്രമാണെന്ന തോന്നലുകൾ വെറും തോന്നലുകൾ മാത്രമാണ് വിദ്യാധരാ .നിങ്ങളുടെ ദേഹത്തിൽ രണ്ട് ആത്മാക്കൾ കാണപ്പെടുന്നു .ഒന്ന് ) ജീവാത്മാവ്.ജീവാത്മാവുള്ളതുകൊണ്ടു കർമ്മം ചെയ്തേ മതിയാവു . അതിനാൽ ,നിങ്ങൾ നാമധാരിയാണ്.മറ്റൊന്നിൽ നിന്നും വേർതിരിക്കാൻ നിങ്ങൾക്ക്ത് കൂടിയേ തീരു.രണ്ട് )പരമാത്മാവ്. ജീവാത്മാവ് ശരീരത്തിൽ ചെയുന്ന ഓരോ കർമ്മത്തിനും പരാത്മാവ് സാക്ഷിയായിരിക്കുന്നു. അതുകൊണ്ടാണ് കർമ്മമഹിമ ഫലമഹിമ എന്ന് ജീവിതത്തിൽ അടിവരയിടുന്നത് .
(ഡോ.ശശിധരൻ)
“കർമത്തിൽ ബ്രഹ്മത്തേയും ബ്രഹ്മത്തിൽ കർമ്മത്തെയും കാണണം . അങ്ങനെ കാണുന്നയാളാണ് ബുദ്ധിമാൻ . അയാൾ ഒന്നും ചെയ്യാത്ത ബ്രഹ്മനിഷ്ഠനാണ് എന്നാൽ എല്ലാ കർമങ്ങളും അനുഷ്ഠിക്കുന്ന കർമ്മ നിരതനുമാണ്”.ഈ പരമ ലക്ഷ്യത്തിലെത്തുന്നവനാരാണോ അവനാണ് പണ്ഡിതൻ അല്ലെങ്കിൽ ആത്മജ്ഞാനി! അടുത്ത ശ്ലോകത്തിൽ അത് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.
(ഡോ.ശശിധരൻ)
Apart from the theology in it, all religions more or less agree on the moral and ethics side in it. They all agree on the moral and ethical principles in it as to how to treat fellow human beings. This is so, because each religion got established through the prophets God sent to different cultures- Moses, other prophets of Bible, Munis that wrote Vedas, Vyasa Muni that wrote Bhagavad Gita, Jesus, Muhammad etc. As time went on, rituals got into all religions that were not revealed by prophets but man made. It is based on man made rituals that the present conflict in Sabarimala is based. Religions are at different levels in revealing truth as these revelations came in bits and pieces as Hebrew 1:1 says. Vedas present God symbolically as light. I believe the highest level of revelation of God came through Jesus. It is childish to argue that my religion is the only true religion. Who will go to Heaven is in the authority of God, and we have no right to judge on it. If you believe Jesus’ words on the last judgement of all people, the standard used is not your membership in a religion, but if you followed the moral and ethical principles in your religion as to how to treat fellow human beings. There you are not asked to which religion you belong (Mathew 25:46). Your work (Karma) is the standard used.
In Bhagavad Gita, Krishna (Lord to Hindus) explains the five Yogas to know God. Of all the Yogas explained, Karma Yoga is the most useful to know God according to Krishna. Religious establishment misinterpreted work or Karma as rituals as it is the source of their income or livelihood. Apostle Paul when he talks about the basis for salvation not works, he meant the work of the Law, or the rituals of the Old Testament (Circumcision, animal sacrifices, Sabbath etc), and not charitable works. Apostle James makes this clear. Charitable works are pre-ordained by God to do by all believers. Now we see that Karma Yoga is the best method to know God, and not the rituals of each religion as taught by the religious establishment. Religious establishment and those with vested interests in it (BJP/RSS here) instigate believers to fight for rituals as religion is their source of income or livelihood.