ശബരിമല വിഷയത്തില്‍ ബിജെപിയുടെ അക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഉപരിയായി ഇടതുപക്ഷവും സര്‍ക്കാരും നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി രാഹുല്‍ ഈശ്വര്‍ തന്നെയായിരുന്നു എന്നതാണ്. ശബരിമല യുവതി പ്രവേശനം സുപ്രീം കോടതി അനുവദിച്ച നിമിഷം തന്നെ ഇതൊരു സുവര്‍ണ്ണ അവസരമായിക്കണ്ട് പ്രതിഷേധത്തിലേക്ക് എടുത്തു ചാടിയത് രാഹുല്‍ ഈശ്വറാണ്. അതിന് മുമ്പ് ആര്.എസ്.എസിന്റെയും ബിജെപിയുടെയും ഔദ്യോഗിക നിലപാട് ശബരിമലയില്‍ യുവതി പ്രവേശനം നടക്കട്ടെ എന്നായിരുന്നു. ഇതിലൊരു രാഷ്ട്രീയ അവസരം കാത്തിരിക്കുന്നുണ്ട് എന്ന് ബിജെപി മുന്‍കൂട്ടി കണ്ടിരുന്നില്ല. എന്നാല്‍ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന സമയത്തെല്ലാം യുവതി പ്രവേശനത്തിന് എതിരായി വാദിക്കുകയും യുവതികളെ കയറ്റാന്‍ കഴിയില്ല എന്ന വാദം ഉയര്‍ത്തുകയും ചെയ്തു പോന്നത് രാഹുല്‍ ഈശ്വറാണ്.
സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നിലെ രാഹുല്‍ അയ്യപ്പ ധര്‍മ്മ സേന രൂപീകരിച്ച് ക്യാംപെയിന് ആരംഭിച്ചു. പിന്നീട് കേരളം കണ്ടത് അയ്യപ്പന് വേണ്ടി ആരുടെയും ക്ഷണമില്ലാതെ തെരുവിലിറങ്ങുന്ന ആയിരകണക്കിന് സ്ത്രീകളെയാണ്. എത്രയോ സമരം കണ്ട സിപിഎം പോലും ഒന്ന് പകച്ച് പോയി അയ്യപ്പന് വേണ്ടി തെരിവിലിറങ്ങുന്ന ജനബാഹുല്യം കണ്ട്.
അധികം വൈകാതെ തന്നെ ബിജെപി ഇതിലെ സുവര്‍ണ്ണാവസരം തിരിച്ചറിയുകയും ശബരിമല സമരം ഹൈജാക്ക് ചെയ്യുകയും ചെയ്തു. തൊട്ടു പിന്നാലെ രാഷ്ട്രീയ അസ്ത്വിത്വം നഷ്ടപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസുമെത്തി. അപ്പോഴും ചാനലുകളായ ചാനലുകളെല്ലാം കയറിയിറങ്ങി രാഹുല്‍ ഈശ്വര്‍ തന്റെ പ്രസന്‍സ് നിലനിര്‍ത്തി പോന്നു. ഇന്നും ശബരിമല വിഷയത്തിലെ കുന്തമുനയാണ് രാഹുല്‍.
സുപ്രീം കോടതിയിലെ റിവ്യു ഹര്‍ജി വിജയിക്കുമെന്നാണ് രാഹുലിന്റെ ശുഭപ്രതീക്ഷ. അതിന് കഴിഞ്ഞില്ലെങ്കില്‍ ജെല്ലിക്കെട്ട് മോഡല്‍ ഓര്‍ഡിനന്‍സ്. അതും നടന്നില്ലെങ്കില്‍ ബാക്കി വഴി അപ്പോള്‍ നോക്കാം എന്നും രാഹുല്‍ പറയുന്നു.
എന്നാല്‍ ആരാണ് രാഹുല്‍ ഈശ്വര്‍. ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുടെ നേതാവാണെന്ന് ചിലപ്പോഴൊക്കെ രാഹുല്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഹിന്ദു പാര്‍ലമെന്റില്‍ രാഹുലുമില്ല. ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടന തന്നെയുമില്ല. പിന്നെ ഔദ്യോഗികമായി ബിജെപി അംഗമല്ല. ആര്.എസ്.എസ് അംഗമല്ല. കോണ്‍ഗ്രസ് അംഗവുമല്ല. ബ്രാഹ്മണ സമുദായ അംഗമായ രാഹുല്‍ ഏതെങ്കിലും ബ്രാഹ്മണ സംഘടനകളുടെ ഔദ്യോഗികമായ നേതാവല്ല, വക്താവല്ല. ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ ശബരിമല സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിയല്ല. പിന്നെ അ്യ്യപ്പ ധര്‍മ്മ സേന എന്ന സംഘടന രാഹുല്‍ തന്നെ സൃഷ്ടിച്ചു. അത് ഒരു ഔദ്യോഗിക സംഘടനയല്ല.
പിന്നെ ആരാണ് ഈ രാഹുല്‍ ഈശ്വര്‍.
ശബരിമല തന്ത്രിയായിരുന്ന താഴ്മണ്‍ കുടുംബത്തിലെ അന്തരിച്ചുപോയ കണ്ഠര് ഈശ്വരരുടെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍. ഈശ്വരരുടെ ചെറുമകന്. ഈശ്വരരുടെ മക്കളായ കണ്ഠര് രാജീവരും, കണ്ഠര് മോഹനരുമാണ് ഇപ്പോഴത്തെ തന്ത്രിമാര്‍. താഴ്മണ്‍ കുടുംബത്തിലെ ഇപ്പോഴത്തെ തന്ത്രി സ്ഥാനീയര്‍ ഇവരാണ്. ഇതില്‍ കണ്ഠര് മോഹനരെ മുമ്പ് ജി.സുധാകരന് ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് മാറ്റിനിര്്ത്തുകയുണ്ടായി.
ഏറെക്കാലത്തിന് ശേഷം കേസില്‍ നിന്ന് കുറ്റവിമുക്തി നേടി ഇപ്പോള്‍ അദ്ദേഹം വീണ്ടും തന്ത്രി സ്ഥാനത്തിന് അര്‍ഹനായിട്ടുണ്ട് എന്നാണ് വിവരങ്ങള്‍. ഈ വര്‍ഷം ശബരിമലയില്‍ തന്ത്രിസ്ഥാനം വഹിക്കുന്നത് കണ്ഠര് രാജീവരാണ്. ലക്ഷമി രാജീവ് എന്ന ക്ഷേത്രവിഷയ ഗവേഷക മുമ്പ് ഇതേ രാജീവ് എന്ന തന്ത്രി വെറും 5000 രൂപ കൈക്കൂലി വാങ്ങി യുവതിയായ തന്നെ ശബരിമലയില്‍ പ്രവേശിപ്പിച്ചു എന്ന് ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്. ലക്ഷമി രാജീവിനെ അദ്ദേഹം പ്രതിരോധിക്കാനോ മാനനഷ്ടത്തിന് കേസ് കൊടുക്കാനോ മുതിര്‍ന്നിട്ടില്ല.
ഇനി വീണ്ടും രാഹുല്‍ ഈശ്വറിലേക്ക് വരാം. മക്കത്തായ പാരമ്പര്യമാണ് താഴ്മണ്‍ കുടുംബത്തിന്റേത്. അത് പ്രകാരം നിലവിലെ തന്ത്രിയുടെ ആണ് മക്കള്‍ക്കാണ് തന്ത്രവിദ്യ പാരമ്പര്യമായി പഠിക്കാനും തന്ത്രിപദവി തുടരാനും അര്‍ഹത. എന്നാല്‍ കണ്ഠര് ഈശ്വരര് തന്ത്രിയായിരുന്ന കാലത്ത് രാഹുല്‍ ഈശ്വര്‍ തന്ത്രിസ്ഥാനം ഒപ്പിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മുത്തശ്ശനൊപ്പം ശബരിമല ശ്രീകോവിലില്‍ കയറാന്‍ രാഹുല്‍ ശ്രമിക്കുകയും ദേവസ്വം കമ്മീഷണര്‍ ഇത് ദേവസ്വം മാനുവലിന് വിരുദ്ധമാണെന്ന് കണ്ട് രാഹുലിനെ പിടിച്ച് പുറത്താക്കുകയും ചെയ്തു.
ഇതിനെതിരെ ഈശ്വരരെ കൊണ്ട് പത്രസമ്മേളനം വരെ രാഹുല്‍ നടത്തി നോക്കിയിരുന്നു. ഇതിന്റെ വിഷ്വല്‍സ് ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണ്. എന്നാല്‍ രാഹുലിനെ കീഴ്വഴക്കം ലംഘിച്ച് താഴ്മണ്‍ കുടുംബത്തിലെ തന്ത്രിയാക്കാന്‍ പറ്റില്ല എന്ന് കണ്ഠരര് മോഹനരും രാജീവരും നിലപാട് സ്വീകരിച്ചു.
കഴിഞ്ഞ ദിവസം കണ്ഠരര് മോഹനര് തന്നെ ആരാണ് രാഹുല്‍ ഈശ്വര്‍ എന്ന ചോദ്യത്തിന്, രാഹുലിന് താഴ്മണ്‍ കുടുംബവുമായി യാതൊരു ബന്ധവുമില്ല എന്ന് ഔദ്യോഗികമായി മാധ്യമങ്ങളോട് പറയുകയുണ്ടായി. മക്കത്തായ പാരമ്പര്യമുള്ള താഴ്മണ്‍ കുടുംബത്തിലെ കീഴ്വഴക്കം അനുസരിച്ച് നിലവില്‍ രാഹുലിന് കുടുംബവുമായി ബന്ധമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടു തന്നെ രാഹുലിന്റെ ചെയ്തികള്‍ക്ക് താഴ്മണ്‍ കുടുംബം ഉത്തരവാദികളല്ല എന്നാണ് മോഹനര് പറഞ്ഞത്.
അപ്പോള്‍ രാഹുല്‍ താഴ്മണ്‍ കുടുംബത്തിന്റെ വക്താവുമല്ല. പിന്നെ ആരാണ് രാഹുല്‍ ഈശ്വര്‍.
മലയാളിക്ക് മുമ്പില്‍ രാഹുല്‍ ഈശ്വര്‍ പ്രത്യക്ഷപ്പെടുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മകരവിളക്ക്, മകര ജ്യോതി വിവാദം കത്തിപ്പിടിച്ച കാലത്താണ്. ദേശിയ ചാനലുകള്‍ ഈ വിഷയം പലപ്പോഴും ചര്‍ച്ചയ്ക്ക് എടുത്തിരുന്നു. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള ആ തര്‍ക്കത്തില്‍ തന്ത്രി കുടുംബത്തിലെ ആര്‍ക്കും ദേശിയ ചാനലുകളില്‍ പോയി വാദിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ മനപ്പൂര്‍വം പോകാതിരുന്നതാണെന്നും ്അതല്ല ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ അറിയാത്തതുകൊണ്ടാണെന്നും പറയപ്പെടുന്നു. മലയാള ചാനലുകളില്‍ തന്ത്രിമാര്‍ വരാറുള്ളത് കൊണ്ട് ദേശിയ ചാനലുകളില്‍ പോകാതിരുന്നത് രണ്ടാമത്തെ കാരണം കൊണ്ടാകാനാണ് സാധ്യത.
എന്തായാലും കിട്ടിയ അവസരം രാഹുല്‍ എന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരന് ഉപയോഗിച്ചു. ചാനലായ ചാനലുകളിലെല്ലാം തന്ത്രി കുടുംബാംഗം എന്ന ലേബല്‍ ഉപയോഗിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും ചര്‍ച്ചകള്‍ നടത്തി രാഹുല്‍ കസറി. പിന്നീടങ്ങോട്ട് ചാനലുകളിലെ ബഡായി ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി രാഹുല്‍ ഈശ്വര്‍. ്സ്വയം മതസൗഹാര്‍ദ്ദ വാദി, മിതവലതുപക്ഷ വാദി എന്നൊക്കെയാണ് അദ്ദേഹം വിളിക്കുന്നത്. രാജ്യത്തിന് ആവശ്യം മൃദുഹിന്ദുത്വ മിത വലതുപക്ഷ നയവും രാഷ്ട്രീയവുമാണ് എന്നാണ് രാഹുലിന്റെ ലൈന്‍. എന്നാല്‍ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയില്‍ ജീവിക്കുന്നതില്‍ രാഹുലിന് പ്രശ്നമൊന്നുമില്ല താനും. പക്ഷെ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ചിന്തക്കപ്പുറം പൗരന് എന്ന ചിന്തയില്‍ ആരെയും കാണാന്‍ രാഹുല്‍ തയാറുമല്ല.
സര്‍വ്വവും രാഹുലിന് ഹിന്ദുമയമാണ്. അങ്ങനെയാണ് ഹിന്ദു പാര്‍ലമെന്റ് എന്നൊരു തീവ്രഹിന്ദു സംഘടന രാഹുലും കുറെ കൂട്ടുകാരും ചേര്‍ന്ന് സൃഷ്ടിക്കുന്നത്. പിന്നീട് സാമൂഹിക ചിന്തകന്‍ എന്ന വേഷവും ഇയാള്‍ എടുത്തണിഞ്ഞു.
എന്നാല്‍ തീവ്രഹിന്ദുവാദത്തിന് കേരളത്തില്‍ രക്ഷയില്ല എന്ന് കണ്ട് പെട്ടിമടക്കിയിരിക്കുകയായിരുന്നു രാഹുല്‍. എങ്ങനെയും സിനിമയിലോ, സീരിയലിലോ കയറിപ്പറ്റണം എന്ന മോഹവുമായി നടക്കുന്ന ഒരാള്‍ മാത്രമായി ചുരുങ്ങി. അപ്പോഴാണ് കൃത്യം മലയാളി ഹൗസ് എന്ന മൂന്നാംകിട പരിപാടി വന്ന് വീഴുന്നത്. അങ്ങനെ അതിലെ മത്സരാര്‍ഥിയായി. വലിയ ഗ്ലാമര്‍ പരിവേഷമാണ് അതിലൂടെ രാഹുല്‍ പ്രതീക്ഷിച്ചതെങ്കിലും ഷോ കണ്ട മലയാളികള്‍ക്ക് മുമ്പില്‍ ടിയാനൊരു തികഞ്ഞ അശ്ലീലമായി മാറി. രാഹുല്‍ ഈശ്വര്‍ എന്ന പേര് കേട്ടാല്‍ കോമാളിത്തരം കേട്ട പോലെ മലയാളി ചിരിക്കും എന്ന അവസ്ഥ.
ആ അവസ്ഥയില്‍ നാണംകെട്ട് തലയില്‍ മുണ്ടിട്ട് രാഹുല്‍ നടക്കുമ്പോഴാണ് ക്രിത്യം ശബരിമല യുവതി പ്രവേശന വിധി വന്ന് വീഴുന്നത്. ്അതോടെ ആവേശമായി ഉല്‍സാഹമായി. ഒടുവില്‍ ഒന്നാം ആര്‍ത്തവ ലഹളയുടെ പിതാവുമായി.
രണ്ട് കാര്യങ്ങളാണ് ഇയാള്‍ സ്ഥിരമായി ഉയര്‍ത്തുന്നത്. ഒന്ന് മുസ്ലിം ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ ഹിന്ദുവും സെമിറ്റിക്ക് ആവണം. അതായത് ബ്രാഹ്മണ ആധിപത്യമുള്ള സെമിറ്റിക്ക് മതം. എങ്കില ഹിന്ദു രക്ഷപെടുകയുള്ളു. നിലവില്‍ ഹിന്ദു നശിച്ചു കിടക്കുകയാണെന്നും രാഹുല്‍ പറയുന്നു.
രണ്ട്, ഹിന്ദുവിന്റെ ക്ഷേത്രങ്ങള്‍ ഹിന്ദുവിനെ തന്നെ ഏല്‍പ്പിക്കണം. ഹിന്ദുവെന്ന് വ്ച്ചൊല് ആര്. അത് ഹിന്ദുക്കളിലെ ക്ഷേത്രം നടത്താന്‍ അധികാരമുള്ള ബ്രാഹ്മണരെ ഏല്‍പ്പിക്കണം. ഉദാഹരണത്തിന് ശബരിമല തന്ത്രി കുടുംബത്തിനെ ഏല്‍പ്പിക്കണം. ഏല്‍പ്പിക്കണം എന്ന് വെച്ചാല്‍ നിലവില്‍ തന്ത്രി അവര്‍ തന്നെയല്ലേ എന്ന് ചോദിക്കരുത്. തന്ത്രവിദ്യ നടത്താന്‍ ഏല്‍പ്പിക്കണം എന്നല്ല മറിച്ച് ക്ഷേത്രത്തിന്റെ ഭരണവും സാമ്പത്തികം കൈകാര്യം ചെയ്യലും നടത്തിപ്പും എല്ലാം ഇങ്ങ് ഏല്‍പ്പിക്കണം. ദേവസ്വം ബോര്‍ഡിനെ പിരിച്ചു വിടണം. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ തങ്ങളുടെ ഭരണത്തില്‍ നിന്ന് ഒഴിവാക്കണം. ഇതാണ് രാഹുലിന്റെ ആവശ്യം.
കോടികളുടെ സ്വത്തുക്കള്‍ നിധിയായി പേറുന്ന തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം തുടങ്ങി നിരവിധി ക്ഷേത്രങ്ങളുടെ ഭരണം ഇങ്ങ് കിട്ടിയാല്‍ പിന്നെ രാജാവായി എന്നതിന് വേറെ വഴി നോക്കണ്ടല്ലോ. ഇതാണ് അടിസ്ഥാനപരമായി രാഹുലിന്റെ മോഹം. നിലവില്‍ ഈ മോഹത്തിന് വലിയ മേല്‍ക്കൈ പൊതുജനങ്ങളില്‍ നേടാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്.
ഈ രണ്ട് തികച്ചും ഭരണഘടനാ വിരുദ്ധമായ ഹൈന്ദവ ബഹുസ്വരതയെ നിരസിക്കുന്ന തീവ്രഹിന്ദുത്വവാദം ഉയര്‍ത്തുന്ന ആശയങ്ങളുമായി സാമൂഹിക നിരീക്ഷകന് എന്ന പദവിയോടെ ചാനലുകളില്‍ വരാന്‍ രാഹുലിന് കഴിയുന്നു. ഇതാണ് മാധ്യമ ലോകത്തിന്റെ ജീര്‍ണ്ണത. നന്നായി ഒച്ച വെക്കാന്‍ കഴിയുന്ന രാഹുലിന് ചാനലുകള്‍ക്ക് ചര്‍ച്ചകളെ ശബ്ദമുഖരിതമാക്കാന്‍ ആവശ്യമുണ്ട്. എന്നാല്‍ അതിലൂടെ അയാള്‍ പടര്‍ത്തുന്ന അപകടത്തെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് വെക്കുന്നു.
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ രാഹുല്‍ കണ്ടെത്തിയതോ രാഹുല്‍ മിനെഞ്ഞെടുത്തതോ അല്ല. അത് ആര്.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ ഏറ്റവും പ്രധാനമായതും ശക്തമായതുമായ വാദങ്ങളാണ്. സെമിറ്റിക്കല് ഹിന്ദുത്വം അഥവാ ബ്രാഹ്മണ അധീശത്വം സ്ഥാപിക്കാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ക്ഷേത്രങ്ങളിലെ സ്വന്തും വരുമാനവും ്അവരുടെ സംഘാടനത്തിന് ഏറ്റവും ആവശ്യമാണ്. അവരുടെ ആവശ്യം രാഹുലിനെപ്പോലെയുള്ളവരിലൂടെ സമൂഹത്തിലേക്ക് പടര്‍ത്തുകയാണ്.
എന്തായാലും കേരളീയ സമൂഹം ഈ തീവ്രഹിന്ദുത്വവാദിയെ അഥവാ ബ്രാഹ്മണക്കല്‍ തീവ്ര ആശയപ്രചാരകനെ കരുതിയിരിക്കുക തന്നെ വേണം. ഭരണഘടനയെ മനുസ്മൃതി വെച്ച് വെല്ലുവിളിക്കാനുള്ള കളം ഒരുക്കുകയാണ് സാമൂഹിക നീരീക്ഷന് എന്ന ആട്ടിന്‍ തോലിട്ട് രാഹുല്‍ ചെയ്യുന്നത്. ഇതിനെതിരെ കേരളീയ സമൂഹത്തിന് ജാഗ്രതയുണ്ടായില്ലെങ്കില്‍ ഒരുപാട് രാഹുല്‍ ഈശ്വര്‍മാര്‍ ഇനിയും കളത്തിലിറങ്ങും.
We have seen the consequence of temple rule fall into extremist hands with the Sikh Golden temple history. Extremists could stock arms and ammunition in the temple and train terrorists inside the temple. BJP/RSS leadership foresee this golden opportunity for them, if temple rule is given to each temple, and Devasam Board has no control over it. Already they have RSS martial arts training inside the temple that is behind the violence we see in different states.. With control of temple in their hands it is easy for them to make the land a ‘kalaapa Bhumi’. Beware! This must be the reason Sasikala is asking for control of temple for themselves. They will bring many innocent arguments to disperse the Devasam Board, and take control of temple administration.
2.ശാസ്ത്രം ഉണ്ടായതിനു ശേഷം ദൈവങ്ങളുടെ പുതിയ അവതാരങ്ങളും പുതിയ പ്രവാചകന്മാരും വരാതായി.
3.ശാസ്ത്രം ഉണ്ടായതിനു ശേഷം ദൈവങ്ങള്‍ ഭൂമിയിലേക്ക് വേദപുസ്തകങ്ങളും നിയമങ്ങളും അയക്കുന്ന പണി നിർത്തി.
4. ശാസ്ത്രം ഉണ്ടായതിനു ശേഷം മന്ത്രം ജപിച്ചും പായസം കുടിച്ചും പഴം തിന്നും കുഞ്ഞുങ്ങളുണ്ടാകുന്നത് നിന്നു.
5. ശാസ്ത്രം വളർന്നതിനു ശേഷം അസുരന്മാരേയും ചെകുത്താൻമാരേയും പീഡിപ്പിക്കുന്ന പണി ദൈവം നിർത്തി.
6. ശാസ്ത്രം വളർന്നതിനു ശേഷം സൂര്യനെ വിഴുങ്ങുന്നതും ചന്ദ്രനെ തവിട് പൊടിയാക്കുന്നതും ദൈവംനിർത്തിവച്ചു
7. ശാസ്ത്രമുണ്ടായതിനു ശേഷം ആണുങ്ങളുടെ വായ, മൂക്ക്, ചെവി, കാല് എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ ജനിക്കുന്ന ഏർപ്പാട് അവസാനിച്ചു.
8. ശാസ്ത്രമുണ്ടായതിനു ശേഷം സംസ്കൃതം പറയുന്ന കുരങ്ങന്മാരും കരടികളും പരുന്തുകളും ചീംചീം ചൂം ചൂം എന്നു പറയാൻ തുടങ്ങി.
9. ശാസ്തം വളർന്നതിനു ശേഷം ശപിച്ച് പാമ്പും തേളുമക്കുന്ന വിദ്യ കാണാനില്ല.
10. ശാസ്ത്രമുണ്ടായതിനു ശേഷം നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര മാറ്റങ്ങളുണ്ടായി !!! പേപ്പട്ടി വിഷത്തിനും വസൂരിക്കും നേർച്ച നേരലും ശയന പ്രക്ഷിണം നടത്തലും നിന്നു
11. ശാസ്ത്രമുണ്ടായ ശേഷം മരിച്ചവരെ ഉയർപ്പിക്കലും വെള്ളത്തിനു മീതെ നടക്കലും നിന്നു 12 ശാസ്ത്രപുരോഗതിയിൽ ഒടിമറയലും യക്ഷിയും വരാതായി മന്ന പൊഴിയാതായി .......
13 ശാസ്ത്രത്തിനുശേഷം പ്രാർത്ഥിച്ചും ഉരുളി കമഴ്ത്തിയും കുട്ടികളെയുണ്ടാക്കുന്ന വിദ്യ നിന്നു പൂജാരിയും അച്ചനും മോല്യാരും ഉസ്താദുമാരും DNA Test ൽ പ്രതിസ്ഥാനത്തായി അപ്പോൾ, ജയ് വിളിക്കേണ്ടത് ദൈവത്തിനല്ല, ശാസ്ത്രത്തിനാണ്. copy- Yukthivadi post in FB by -andrew
Calling names (fundamentalist) when there is no valid arguments might work with people who lost the power to think rationally. The problem with Andrew is that he wrote a book after reading some other books. Many times his arguments were proved wrong here, and he knows that his arguments do not hold water. Since the book is published he has difficulty to admit that what he wrote i will not stand. He has to continue to close and make it dark or say a thousand arguments without supporting evidence to prove that he is right. He has a few supporters here and they continue to do back scratching among themselves. Science could not prove Bible wrong yet. I challenge anybody reading this if they can prove otherwise. Do not cut and paste here. Bring one argument at a time. His arguments answered in the same order here.
ശാസ്ത്രം ഉണ്ടായതിനു ശേഷം അത്ഭുതങ്ങൾ സംഭവിക്കാതായി. Miracles still happen in personal life. I have described three miracles that happened in my life in my books. Those who have miracles happened in their life they believe in miracles. Others close their eyes and make it dark or consider the incident coincidence. Jesus did many miracles but the people who watched those miracles immediately forgot it, and they were asking for more miracles and signs.
ശാസ്ത്രം ഉണ്ടായതിനു ശേഷം ദൈവങ്ങളുടെ പുതിയ അവതാരങ്ങളും പുതിയ പ്രവാചകന്മാരും വരാതായി.According to Bible God took human form in Jesus, and his second coming is the next appearance that is yet to come. Just like miracles God continue to send prophets to different cultures. Their ministry can be local, and not universal. Just like miracles, people immediately forget what they said. Besides, the job of prophets is not to do miracles but to teach the message from God to people. Bible talks of two prophets yet to come.
ശാസ്ത്രം ഉണ്ടായതിനു ശേഷം ദൈവങ്ങള്‍ ഭൂമിയിലേക്ക് വേദപുസ്തകങ്ങളും നിയമങ്ങളും അയക്കുന്ന പണി നിർത്തി. Bible is not a book sent by God to earth. It was written here on Earth only. The number of books in Bible was fixed with the canonization of Bible, and it has nothing to do with Science.
ശാസ്ത്രം ഉണ്ടായതിനു ശേഷം മന്ത്രം ജപിച്ചും പായസം കുടിച്ചും പഴം തിന്നും കുഞ്ഞുങ്ങളുണ്ടാകുന്നത് നിന്നു. Do not know this has any reference to Bible. Children are born by miracle years after marriage after all medical treatments failed.
ശാസ്ത്രം വളർന്നതിനു ശേഷം അസുരന്മാരേയും ചെകുത്താൻമാരേയും പീഡിപ്പിക്കുന്ന പണി ദൈവം നിർത്തി. Do not know this has any relevance to Bible.
ശാസ്ത്രം വളർന്നതിനു ശേഷം സൂര്യനെ വിഴുങ്ങുന്നതും ചന്ദ്രനെ തവിട് പൊടിയാക്കുന്നതും ദൈവംനിർത്തിവച്ചു Any relevance to Bible for this?
ശാസ്ത്രമുണ്ടായതിനു ശേഷം ആണുങ്ങളുടെ വായ, മൂക്ക്, ചെവി, കാല് എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ ജനിക്കുന്ന ഏർപ്പാട് അവസാനിച്ചു. Any reference to Bible for this?
ശാസ്ത്രമുണ്ടായതിനു ശേഷം സംസ്കൃതം പറയുന്ന കുരങ്ങന്മാരും കരടികളും പരുന്തുകളും ചീംചീം ചൂം ചൂം എന്നു പറയാൻ തുടങ്ങി. Do not understand the relevance to this.
ശാസ്തം വളർന്നതിനു ശേഷം ശപിച്ച് പാമ്പും തേളുമക്കുന്ന വിദ്യ കാണാനില്ല. Do not understand this.
ശാസ്ത്രമുണ്ടായതിനു ശേഷം നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര മാറ്റങ്ങളുണ്ടായി !!! പേപ്പട്ടി വിഷത്തിനും വസൂരിക്കും നേർച്ച നേരലും ശയന പ്രക്ഷിണം നടത്തലും നിന്നു New incurable diseases are coming up every year with advance in science. When doctors and scientists do not know the cause of the disease they call it ‘syndrome’. Now also people pray when disease come, and it get cured where doctors fail.
ശാസ്ത്രമുണ്ടായ ശേഷം മരിച്ചവരെ ഉയർപ്പിക്കലും വെള്ളത്തിനു മീതെ നടക്കലും നിന്നു 12 ശാസ്ത്രപുരോഗതിയിൽ ഒടിമറയലും യക്ഷിയും വരാതായി മന്ന പൊഴിയാതായി ....... Both happened before the advent of science. I did not personally see both, and so I am not sure if it has happened or not. Cases were reported where doctors certified death and life came to body back.
ശാസ്ത്രത്തിനുശേഷം പ്രാർത്ഥിച്ചും ഉരുളി കമഴ്ത്തിയും കുട്ടികളെയുണ്ടാക്കുന്ന വിദ്യ നിന്നു പൂജാരിയും അച്ചനും മോല്യാരും ഉസ്താദുമാരും DNA Test ൽ പ്രതിസ്ഥാനത്തായി അപ്പോൾ, ജയ് വിളിക്കേണ്ടത് ദൈവത്തിനല്ല, ശാസ്ത്രത്തിനാണ്. Many have experience of children born years after marriage through prayer where science failed. It is ignorance to think of science as apart from God. Scientific principles are part of creation. Just like continents and islands were discovered one by one, scientific inventions came gradually, and God used certain people to reveal it step by step. Bible talk of elements burning and life being artificially given to images (Revelation) which is about cloning or a identical human being developed from a cell of a person that is yet to come. We do not have answers to many issues now, and scientists are searching for answers. When they find answers more questions arise. All these issues mentioned here are the product of a simple mind that failed to see the invisible hand in nature.