Image

സിപിഎം കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായിരുന്ന പി.ശശി വീണ്ടും രാഷ്ട്രീയ നേതൃത്വത്തിലേക്ക്.

കല Published on 10 March, 2019
സിപിഎം കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായിരുന്ന പി.ശശി വീണ്ടും രാഷ്ട്രീയ നേതൃത്വത്തിലേക്ക്.
സിപിഎം കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായിരുന്ന പി.ശശി വീണ്ടും രാഷ്ട്രീയ നേതൃത്വത്തിലേക്ക്. പെരുമാറ്റ ദുഷ്യ ആരോപണത്തിന്‍റെ പേരില്‍ 2011ലാണ് പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പെരുമാറ്റ ദൂഷ്യ ആരോപണമെങ്കിലും വിഭാഗീയത അതിന്‍റെ പിന്നിലെ കാരണമായിരുന്നു. തുടര്‍ന്നാണ് പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. 
ഏറെക്കാലം പാര്‍ട്ടിയില്‍ ആരുമല്ലാതെ കഴിഞ്ഞിരുന്ന ശശിയെ 2016ല്‍ കോടതി കുറ്റവിമക്തനാക്കി. തുടര്‍ന്ന് ശശിയെ ബ്രാഞ്ച് ഘടത്തിലെ അംഗമായി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇപ്പോള്‍ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 
കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു പി.ശശി. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശി കണ്ണൂരിലെ പകരക്കാരനില്ലാത്ത നേതാവ് കൂടിയായിരുന്നു. ഇപ്പോള്‍ ശശിയുടെ തിരിച്ച് വരവ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രസക്തമാകും എന്ന് തീര്‍ച്ച. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക