ലക്‌നൗ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായനികുതി
വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളില്‍ ഉത്തര്‍
പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.
3.17 ലക്ഷം
ലിറ്റര്‍ മദ്യവും നാല് കോടി രൂപയുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അതേസമയം
1,80,787 ലൈസന്‍സുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മുഖ്യതെരഞ്ഞെടു?പ്പ് ഓഫീസര്‍ എല്‍. വേങ്കിടേശ്വര്‍ ആണ്
ഇക്കാര്യങ്ങള്‍ പുറത്തു വിട്ടത്.