Image

കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍; വിട വാങ്ങിയത് ചരിത്രം രചിച്ചുകൊണ്ട്

Published on 09 April, 2019
കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍; വിട വാങ്ങിയത് ചരിത്രം രചിച്ചുകൊണ്ട്
അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തില്‍ പ്രമാണിയായി തലയുയര്‍ത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാര്‍ അതിരി ടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തില്‍ എഴുതപ്പെട്ട വ്യക്തിത്വവും. ചരല്‍ക്കുന്നിലും ആലുവയിലും പരിശീലനം ലഭിച്ച കഐസ്സി കുട്ടികള്‍ നല്‍കിയ മാണിസാര്‍ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാതെ അംഗീകാരത്തിന്‍റെ ആമുഖവാക്കാണ്. വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. എ തിരാളികളെപ്പോലും മോശമായ പദങ്ങള്‍കൊണ്ട് വിമര്‍ശിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപനം മുതല്‍ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി. 1964ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസില്‍ലേയ്ക്ക്. 1965ല്‍ പാലാ നിയമസഭാമണ്ഡ ലത്തില്‍ കന്നിയങ്കം. അത് വിജയത്തുടക്കം. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. 

തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കില്‍ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കില്‍ പ്ര തിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോ പോയിന്‍റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാ സമായി മാറുകയാണുണ്ടായത്. 

കേരള കോണ്‍ഗ്രസിനു മുകളില്‍ ദേശീയ കോണ്‍ഗ്രസിലെ നേതാവായിരുന്നു മാണിയെങ്കില്‍ മുഖ്യമന്ത്രിക്കും കേന്ദ്ര കാബിനറ്റ് മന്ത്രിക്കും മുകളില്‍ എത്രയോ വലിയ പദവിയിലെത്താനുള്ള കരുത്തും കാര്യശേഷിയും അദ്ദേഹത്തിനുണ്ടെന്ന് ആദ്യ കാലം മുതലേ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. നിയമസഭാംഗം, മന്ത്രി എന്നീ നിലകളില്‍ തകര്‍ക്കാനാവാത്ത റിക്കാര്‍ഡുകള്‍ക്കും ഉടമയാണ് അദ്ദേഹം. അധ്വാനവര്‍ഗ സിദ്ധാന്തവും ആലുവ സാന്പത്തിക പ്രമേയവും കേരള വികസന മാസ്റ്റര്‍പ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്. 

നെടുനാളത്തെ പൊതുജീവിതത്തില്‍ മാണിയുടെ വെള്ളവേഷത്തില്‍ ബാര്‍ കോഴയുടെ പേരില്‍ അഴിമതിയാരോപണ കറപുരണ്ടപ്പോള്‍ എതിരാളികളെ നിശ്ചബ്ദ മാക്കുന്ന അദ്ദേഹത്തിന്‍റെ ചാണക്യതന്ത്രങ്ങള്‍ വിജയം കാണാതെ പോയതുമാത്രമാണ് രാഷ്ട്രീയത്തിലെ വീഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക