Image

ശബരിമലയില്‍ സുരക്ഷക്കായി പതിനായിരം പോലീസുകാര്‍; സുരക്ഷ അഞ്ചു ഘട്ടങ്ങളില്‍

Published on 12 November, 2019
ശബരിമലയില്‍ സുരക്ഷക്കായി പതിനായിരം പോലീസുകാര്‍; സുരക്ഷ അഞ്ചു ഘട്ടങ്ങളില്‍


തിരുവനന്തപുരം: തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിക്കും. നവംബര്‍ 16നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്. യുവതീപ്രവേശത്തിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി അടുത്ത ദിവസം തന്നെ വരും. ഇതും അയോധ്യവിധിയും മറ്റു കണക്കിലെടുത്താണ് കനത്ത സുരക്ഷയൊരുക്കുന്നത്.

എസ്.പി., എ.എസ്.പി. തലത്തില്‍ 24 പേരും 112 ഡിവൈ.എസ്.പി.മാരും 264 ഇന്‍സ്‌പെക്ടര്‍മാരും 1185 എസ്.ഐ./എ.എസ്.ഐ.മാരും സുരക്ഷാ സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സുരക്ഷയ്‌ക്കെത്തും. വനിതാ ഇന്‍സ്‌പെക്ടര്‍, എസ്.ഐ. തലത്തില്‍ 30 പേരെയും നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പേര്‍ സുരക്ഷയ്ക്കുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക