പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാഡിസണ്‍ സ്‌ക്വയറിലെ സന്ദര്‍ശനം റിപ്പോര്‍ട്ട്
ചെയ്യാനെത്തിയ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, കൃഷ്‌ണകിഷോര്‍ (ഏഷ്യാനെറ്റ്),
സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ഐപിടിവി), ഷിജോ പൗലോസ്, രാജു പള്ളത്ത്, ജോര്‍ജ്
കാക്കനാട്ട് എന്നിവര്‍.
പറയൂ, ഈ അമേരിക്കാ മീറ്റിംഗ് ഇന്ത്യയിലെ സാധാരണക്കാരനോ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്കോ എന്തു പ്രയോജനമാണുണ്ടാ ക്കുക? ചൈനുടെ പ്രീമിയർ വന്നാൽ ആദരവോടെ വാഷിംഗ്ടണ്‍ സ്വീകരിക്കുന്നതും, അമേരിക്കൻ പത്രങ്ങൾ നിരന്നു കൂടുന്നതും കണ്ടിട്ടുണ്ട്. ആറരയുടെ ന്യൂസിൽ നെറ്റുവർക്ക് ചാനലുകൾ എല്ലാംതന്നെ അതു റിപ്പോർട്ടു ചെയ്യും! എണ്ണത്തിൽ ഇന്ത്യാക്കാരെക്കാൾ കൂടുതൽ ഉള്ള, അനേകം ബിസിനസ്സുകൾ അമേരിക്കയിൽ നടത്തുന്ന ചൈന ഒരിക്കലും ഇത്തരത്തിൽ ഒരു ചൈനാ സമ്മേളനം നടത്തിക്കണ്ടിട്ടില്ല.
ഇന്ത്യയിലെ ചെറുപ്പക്കാർ ഇതൊക്കെ മനസ്സിലാക്കാൻ പ്രാപ്തരോ? അമേരിക്കയിലെ ഇന്ത്യാക്കാർ എങ്കിലും കണ്ണു തുറക്കേണ്ടിയിരി ക്കുന്നു. ഈ പകൽ കൊള്ളയെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ഹലോ! ഫോമാ, ഫൊക്കാനകളേ... കൂടെ നിന്നു ഫോട്ടോ എടുക്കാൻ പ്ലാൻ ചെയ്യാതെ ചോദ്യങ്ങൾ ചോദിക്കുമോ?