Image

ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം

പി. പി. ചെറിയാന്‍ Published on 29 April, 2015
ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
ഗാര്‍ലന്റ്(ഡാളസ്): ആഗോളതലത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ അജ്ഞാതമായ പല മാരക രോഗങ്ങളും വ്യാപകമാകുകയും, ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും ഭീഷിണിയുയര്‍ത്തുകയും ചെയ്യുന്നു. ഈ രോഗങ്ങളെ യഥാവിധി കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകള്‍ നല്‍കുന്നതിനും അലോപതി ചികിത്സ സമ്പ്രദായം പൂര്‍ണ്ണമായും വിജയിക്കുന്നില്ല. കോടിക്കണക്കിനു ഡോളറാണ് അലോപതി ചികിത്സാ ഗവേഷണങ്ങള്‍ക്കായി അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ചിലവഴിക്കുന്നത്. വലിയ സാമ്പത്തിക ചിലവുകള്‍ ഇല്ലാതെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഋഷിവര്യരും, പ്രകൃതി ചികിത്സാ വിദഗ്ദരും ലക്ഷണം നോക്കിയും, സ്പര്‍ശിച്ചും രോഗനിര്‍ണ്ണയം നടത്തിയും, പ്രകൃതിയില്‍ നിന്നുള്ള സസ്യാദികള്‍, വൃക്ഷങ്ങള്‍ എന്നിവരുടെ ഇല, പൂവ്വ്, കായ, വേര് എന്നിവ ഉപയോഗിച്ചു ഫലപ്രദമായ ആയൂര്‍വേദ ചികിത്സകള്‍ നടത്തുകയും, രോഗം പൂര്‍ണ്ണമായും ഭേദമാക്കുകയും ചെയ്തിരുന്നു. ഈ രഹസ്യം മനസ്സിലാക്കി പ്രകൃതിയിലേക്ക് മടങ്ങുമ്പോല്‍ ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുക തന്നെ ചെയ്യുമെന്ന് പ്രശസ്ത ആയൂര്‍വ്വേദ ഡോക്ടര്‍ പുന്നൂസ് വൈദ്യന്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 25 ശനിയാഴ്ച കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സീനിയര്‍ ഫോറത്തില്‍ ആയൂര്‍വേദവും, ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു പുന്നൂസ് വൈദ്യന്‍. അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യൂ വൈദ്യനെ സദസ്സിന് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. മെഡികെയര്‍, മെഡിക്കെയ്ഡ് എന്ന വിഷയത്തെ കുറിച്ച് മെനു. സോഷ്യല്‍ സെക്യൂരിറ്റി എപ്പോള്‍, എങ്ങനെ അപേക്ഷിക്കാം എന്നതിനെകുറിച്ചു  സ്‌പെക്ട്രം  റീജയന്‍ ഡയറക്ടര്‍ ഷിജു അബ്രഹാമും പ്രത്യേക പഠന ക്ലാസ്സുകള്‍ നടത്തി.

സദസ്യരുടെ ചോദ്യങ്ങള്‍ക്ക് പ്രബന്ധ കര്‍ത്താക്കള്‍ മറുപടി നല്‍കി. സെക്രട്ടറി റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ സീനിയര്‍ ഫോറം സമാപിച്ചു.

ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറംആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറംആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറംആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക