ജൂലിയോട് തോന്നിയ പ്രേമം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്തതാണ്
അച്ചന്‍കുഞ്ഞിന്റെ വിഷമത്തിന് കാരണം. അത് പ്രേമമാണോ എന്നുതന്നെ അവനറിയില്ല;
ഇഷ്ടമാണെന്ന് അറിയാം. അവളെ കാണാന്‍വേണ്ടിയാണ് പലപ്പോഴും ശ്രീകൃഷ്ണാ
ബേക്കറിയുടെ പടിക്കല്‍പോയി നില്കുന്നത്. ധൃതിപിടിച്ച്
ജോലിചെയ്യുന്നതിനിടയില്‍ അവള് അവനെനോക്കി ചിരിക്കും. "ഇവിടിങ്ങനെ
എപ്പോഴുംവന്ന് നോക്കിനിക്കേണ്ട, ട്ടോ.' കേടായ ഒരുബണ്ണ് കൊടുത്തുകൊണ്ട്
അവള് പറയും. ഒരു ബണ്ണിനോ ബിസ്ക്കറ്റിനോ വേണ്ടിയാണ് അവന് അവിടെ
വന്നുനില്കുന്നതെന്നാണ് ജൂലിയുടെ വിചാരം. കല്ല്യാണം കഴിച്ചോട്ടെയെന്ന്
ചോദിക്കാനാണെന്ന് അവള്‍ക്ക് അറിയില്ല. കുറെദിവസങ്ങളായി മ്ളാനവദനനായി
കാണപ്പെട്ട അവനോട് അമ്മ ചോദിച്ചു, "എന്നതാടാ നിന്റെ ഹൃദയവേദനക്ക്
കാരണം?'
കാരണമെന്താണെന്ന് പറയാതെ അവന് നാണിച്ച് നിന്നതേയുള്ളു.
അമ്മയോട് എങ്ങനെ പറയും താന്‍ ജൂലിയെ പ്രേമിക്കുന്നെന്ന്? മകന് വട്ടാണെന്ന്
അമ്മ വിചാരിക്കത്തില്ലേ? ഇത്രത്തോളം വളര്‍ത്തിവലുതാക്കിയത്
ഇതിനായിരുന്നോടാ എന്ന് അവര്‍ ചോദിക്കും. അതിനെന്തായാലും അവസരം
കൊടുത്തുകൂടാ. അമ്മയുടെ മനസ്സ് വേദനിക്കുന്ന ഒരുകാര്യവും അച്ചന്‍കുഞ്ഞ്
പറയുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല. ജനിപ്പിച്ചിട്ട് അപ്പന് എവിടെയോ
പോയതിനുശേഷം പാറമടയില്‍ ജോലിചെയ്താണ് അമ്മ അവനെ വളര്‍ത്തിയത്,
അവനെമാത്രമല്ല രണ്ട് സഹോദരിമാരെയും.
മകന്
വലുതായിക്കഴിഞ്ഞാല്‍ തന്റെ കഷ്ടപ്പാടുകള്‍ മാറുമെന്ന് അവര്‍ വിചാരിച്ചു.
ഇരുപത്തെട്ട് വയസുള്ളമകനെ പോറ്റാന്‍ പാവംസ്ത്രീ ഇന്നും
പാറപൊട്ടിക്കുന്നു.
"എന്നെ കുഴീലോട്ട് എടുക്കുന്ന അന്നേ എന്റെ
കഷ്ടപ്പാട് മാറൂ,' അമ്മ ഇടക്കിടെ പറയുന്നതാണ്.
എന്നാ അമ്മേ
കുഴീലോട്ട് എടുക്കുന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്ക് ദേഷ്യമാണ്. കയ്യില്‍
കിട്ടുന്നതെന്താണെന്നുവച്ചാല് അതെടുത്ത് എറിയും.
"പോടാ
എരണംകെട്ടവനെ എന്റെ മുമ്പീന്ന്. എന്തിനാടാ നീയെന്റെ വയറ്റില്‍ പിറന്നത്?
ഞാന്‍ ചത്തുകഴിഞ്ഞാല്‍ നിന്റെ ഗതിയെന്തായിരിക്കുമെടാ?' രാത്രിമൊത്തം
അവര്‍ വിലപിച്ചുകൊണ്ടിരിക്കും.
അമ്മ ചാകുന്നതോര്ത്ത്
അച്ചന്‍കുഞ്ഞും കരയും. വികാരങ്ങള്‍ അവനില്‍ ഉടലെടുത്തിട്ട്
അധികനാളുകളായിട്ടില്ല. വര്‍ത്തമാനം പറയാനും ചിരിക്കാനും തുടങ്ങിയത്
പതിനൊന്നാമത്തെ വയസിലാണ്. അതുവരെ ജീവനുള്ള ഒരു മാംസപിണ്ഢമായിരുന്നു.
പന്ത്രണ്ടാമത്തെ വയസില്‍ നാലുകാലില്‍ ഇഴയാന്‍ തുടങ്ങി, പിന്നെ
കുരങ്ങിന്റെകൂട്ട് ഓടാനും. ഏതാനും വര്ഷങ്ങള്കൂടി കഴിഞ്ഞപ്പോള്‍
രണ്ടുകാലില്‍ നില്ക്കാന് പഠിച്ചു. അതിനുശേഷമാണ് മാനുഷിക വികാരങ്ങള്‍
രൂപംകൊള്ളുന്നത്. അവന് കണ്ണുതുറന്ന് ലോകത്തെനോക്കി. അവിടെ
സ്ത്രീപുരുഷന്മാരെ കണ്ടു. കോഴിയേയും, പശുക്കളേയും പട്ടികളേയും കണ്ടു.
പൂവന്‍കോഴി പിടയുടെമുകളില് ചാടിക്കയറുന്നതുകണ്ട് അവന്
കൈകൊട്ടിച്ചിരിച്ചു. അതെന്തിനാണമ്മേ പൂവന് പിടയുടെ
പുറത്തുകയറിയിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെട്ടു,
"ചെറുക്കന് അറിയാന്‍ വേണ്ടാത്തതായിട്ട് ഒന്നുമില്ലല്ലോ?'
അതുകേട്ട്
സഹോദരിമാര്‍ ചിരിച്ചു. രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍
ലോകംകാണാന്വേണ്ടി അച്ചന്‍കുഞ്ഞ് വീടുവിട്ട് വെളിയലിറങ്ങി; കടകള്‍തോറും
കയറിയിറങ്ങി. കച്ചവടമൊന്നുമില്ലാതെ വഴിയിലേക്ക്
നോക്കിയിരിക്കുന്നവര്‍ അവനോട് കിന്നാരം പറഞ്ഞു. റബറുകടക്കാരന് ചാണ്ടി
ചോദിച്ചു, "നിനക്കൊരു പെണ്ണുകെട്ടണ്ടേടാ അച്ചന്‍കുഞ്ഞേ?'
മറുപടി
പറയാതെ അവന് നാണിച്ച് ചിരിച്ചതേയുള്ളു.
"കണ്ടോ അതുപറഞ്ഞപ്പം
അവന്റെയൊരു നാണം,' ചാണ്ടിയുടെ അഭിപ്രായംകേട്ട് അവിടെനിന്നവരെല്ലാം
ചിരിച്ചു.
"നിനക്ക് ഈ ജൂലിയെ ഇഷ്ടമാണോടാ, അവളെ നിനക്ക്
കെട്ടിച്ചുതരാമെടാ,' തൊട്ടപ്പുറത്തെ ബേക്കറിയില്‍ ജോലിനോക്കുന്ന
സെയില്‍സ്ഗേളിനെ ചൂണ്ടിക്കാട്ടി ചാണ്ടി ചോദിച്ചു.
"ചാണ്ടിച്ചായന്റെ
പെങ്ങളെ അവന് കെട്ടിച്ചുകൊട്,' അവള് മുഖംവീര്‍പ്പിച്ച്
അകത്തേക്കുപോയി.
"അവള്‍ക്ക് നിന്നെ ഇഷ്ടമാണെടാ, നിനക്ക്
സമ്മതമാണോന്ന് അറിഞ്ഞാല്‍മതി, കല്ല്യാണം നാളെത്തന്നെ
നടത്താം.'
"അതുവേണ്ട. അമ്മയോട് ചോദിച്ചിട്ട് നാളെപ്പറയാം,'
അച്ചന്‍കുഞ്ഞ് അവിടുന്ന് ഇറങ്ങിയോടുമ്പോള്‍ പിന്നില്‍ കൂട്ടച്ചിരി
മുഴങ്ങുന്നതുകേട്ടു. കല്ല്യാണം കഴിച്ചുകൊടുക്കാമെന്ന്
ചാണ്ടിച്ചായന് ഏറ്റിരിക്കയാണ്. ഇനി അമ്മയുടെ സമ്മതം വാങ്ങണം; പക്ഷേ അവരോട്
എങ്ങനെ പറയും? അമ്മയെ അവന് ഭയമാണ്. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ അവര്‍
ശാപവാക്കുകള്‍ ചൊരിയും. "ചെകുത്താന്റെ സന്തതിയെ, നിനക്ക്
ഗുണംപിടിക്കത്തില്ലെടാ. എന്നെ കുരുതികൊടുക്കാന്വേണ്ടി ജനിച്ച
വിഷവിത്താണോടാ, നീ.'
അതൊന്നും കേള്‍ക്കാന്‍ ഇഷ്ടമില്ലത്തതുകൊണ്ട്
അമ്മയെ പ്രകോപിക്കാറില്ല. രണ്ട് പെണ്മക്കളുടെ വിവാഹം അവര്‍ നടത്തിയില്ലേ?
ഇനിയുള്ളത് അച്ചന്‍കുഞ്ഞാണ്. അവന്റെ വിവാഹക്കാര്യംമാത്രം
മിണ്ടാത്തതെന്താണ്? അവന് ഇരുപത്തെട്ട് വയസായെന്നുള്ള വിചാരം അവര്‍ക്കില്ല.
ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും ശാരീരികവളര്‍ച്ചയില്‍ അച്ചന്‍കുഞ്ഞിന്
കുഴപ്പമൊന്നുമില്ല. അലഞ്ഞുതിരിയലാണ് പ്രധാനപ്പെട്ടജോലി.
വീടുകള്‍തോറും കടകള്‍തോറും കയറിയിറങ്ങും. ആരെങ്കിലും എന്തെങ്കിലും
കൊടുത്താല്‍ വാങ്ങിക്കഴിക്കും. വല്ലപ്പോഴും ജൂലിയും കേടായ റൊട്ടിയോ ബണ്ണോ
എറിഞ്ഞുകളയേണ്ടതിനുപകരം അവന് കൊടുക്കും. അതുകൊണ്ട് മാത്രമാണോ അവളോട്
പ്രത്യേക ഇഷ്ടംതോന്നിയത്? അവള് രാവിലെ ബസ്സിറങ്ങന്നതുംനോക്കി അവന്
സ്റ്റാന്‍ഡില്‍ വന്നുനില്ക്കും.
"ആഹാ! അച്ചന്‍കുഞ്ഞ് എന്നെക്കാത്ത്
നില്‍ക്കയായിരുന്നോ?' അവള് വിശേഷം ചോദിക്കും.
അതെയെന്ന അര്‍ഥത്തില്‍
അവന് ചിരിക്കും. രാത്രി എട്ടുമണീടെ ബസ്സില്‍ അവള് കയറുന്നത് കണ്ടിട്ടേ അവന്
വീട്ടില്പോകാറുള്ളു.
"തെണ്ടിത്തിരിയുന്ന സമയംകൊണ്ട് നിനക്ക്
എന്റെകൂടെവന്ന് പാറമടയില്വന്ന് ജോലിചെയ്തുകൂടേ? അച്ചന്‍കുഞ്ഞേ?'
"അമ്മ ജോലിചെയ്യുന്നുണ്ടല്ലോ, പിന്നെ ഞാനെന്തിനാ വെറുതെ….?' അതാണ്
അവന്റെ ന്യായം.
"ഞാന്‍ ചത്തുകഴിഞ്ഞാല്‍ നീയെങ്ങനെ ജീവിക്കുമെടാ?'
അവര്‍ വിലപിക്കും.
അതിനെപ്പറ്റി അവന് ചിന്തിക്കാറില്ല. ജൂലിയെ
കല്ല്യാണം കഴിക്കുന്നതിനെപ്പറ്റിയാണ് ഇപ്പോഴത്തെ ചിന്ത. അവളെ
യാത്രയാക്കാന്‍ ഒരുസന്ധ്യക്ക് സ്റ്റാന്‍ഡില്‍ നില്കുമ്പോളാണ് ജീവിതം
തലകീഴായി മറിയുന്ന കാര്യങ്ങള്‍ സംഭവിച്ചത്. ഒരുകാറ് ജൂലിയുടെ സമീപംവന്ന്
നിറുത്തിയത് എന്തിനാണെന്ന് മനസിലായില്ല. രണ്ടുപേര്‍ കാറില്‍നിന്നിറങ്ങി
അവളെ കടന്നുപിടിച്ചു. അവള് കുതറിമാറാന്ശ്രമിച്ചു. അവര്‍ അവളെ
കാറില്കയറ്റാനുള്ള ശ്രമമാണ്. ഒന്നും മനസിലാകാതെ അച്ചന്‍കുഞ്ഞ്
പരിഭ്രമിച്ച് നില്കുമ്പോള്, ഭഎന്നെ രക്ഷിക്കെടാ, അച്ചന്‍കുഞ്ഞേ'യെന്ന്
അവള് വിളിച്ചുപറഞ്ഞു. അവന് ഓടിച്ചെന്ന് അവന്മാരെ തടഞ്ഞു;
സര്‍വ്വശക്തിയും സംഭരിച്ച് ഇടിച്ചു. ഇടികൊണ്ട ഒരുവന് മറിഞ്ഞ്
നിലത്തുവീണു. അവന് എഴുന്നേറ്റുവന്ന് കത്തിയെടുത്ത് അച്ചന്‍കുഞ്ഞിനെ
കുത്തി. കുത്തുകൊണ്ടത് അവന് അറിഞ്ഞതേയില്ല. കത്തിപിടിച്ചുവാങ്ങി അവന്
തിരികെകുത്തി. കത്തി അവന്റെ കഴുത്തില്‍ തറച്ചുകയറി. കൂട്ടുകാരന്റെ
ജഡവുമായി മറ്റവന് പാഞ്ഞുപോയി.
അച്ചന്‍കുഞ്ഞിനെ പോലീസ്
അറസ്റ്റുചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. അവനിപ്പോള്‍ നാട്ടില്‍
ഹീറോയാണ്. അവന്കിട്ടിയകുത്ത് സാരമുള്ളത് അല്ലായിരുന്നു; നാട്ടുകാരാണ്
ചികിത്സിപ്പിച്ച് സുഖപ്പെടുത്തിയത്. ജൂലി പിന്നീട് ബേക്കറിയില്‍ ജോലിക്ക്
വന്നിട്ടില്ല. അവളുടെ വീട് ദൂരെയെവിടെയോ ആയതുകൊണ്ട് കല്ല്യാണം
കഴിക്കുന്നതിനെപ്പറ്റി ചോദിക്കാനും സാധിച്ചില്ല. കാലക്രമേണ അവന് അവളെ
മറന്നു. അമ്മ മരിച്ചിട്ടും അച്ചന്‍കുഞ്ഞ് ബുദ്ധിമുട്ടില്ലാതെ കഴിയുന്നു.
ഏതുവീട്ടില്‍ ചെന്നാലും ഒരുനേരത്തെ ആഹാരം ആരെങ്കിലും കൊടുക്കും. കടകള്‍തോറും
വീടുകള്‍തോറും കയറിയിറങ്ങുകയാണ് ഇന്നും അവന്റെ ജോലി. "ഒരു കല്ല്യാണമൊക്കെ
കഴിക്കണ്ടേടാ, അച്ചന്‍കുഞ്ഞേ?' എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന് നാണിച്ച്
നില്ക്കത്തേയുള്ളു.
"കണ്ടോ അവന്റെയൊരു നാണം,' അവര്‍ പറഞ്ഞ്
ചിരിക്കും.
സാം നിലമ്പള്ളില്‍.
sam3nilam@yahoo.com