Image

കസ്റ്റഡി കൊലയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

Published on 30 June, 2020
കസ്റ്റഡി കൊലയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി


ചെന്നൈ: തത്തൂക്കുടി സാത്താന്‍കുളം പോലീസ് സ്‌റ്റേഷനില്‍ അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. കൊല്ലപ്പെട്ട ജയരാജിന്റെയും മകന്‍ ബെന്നിക്‌സിന്റെയും ശരീരത്തില്‍ കസ്റ്റഡി മര്‍ദ്ദനത്തിന്റെ ആവശ്യത്തിലേറെ തെളിവുകളുണ്ട്. മൃതദേഹത്തിലെ മുറിവ് അതിന്റെ തെളിവാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിന് തെളിവുണ്ട്. കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിളിന് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക