അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)
kazhchapadu
17-Jan-2021
kazhchapadu
17-Jan-2021

അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
തോരാതെ
പെയ്യും മഴത്തുള്ളിയും
വിതുമ്പും..
തോരാതെ
പെയ്യും മഴത്തുള്ളിയും
വിതുമ്പും..
വീണു ചിതറുമ്പോൾ
തിളച്ചു പൊന്തും..
കാറ്റിന്റെ കുളിർമയിൽ കനൽ നിറയും..
അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
പൊടുന്നനെ പങ്കായം നഷ്ടമായൊരു
തോണിക്കാരന്റെ തേങ്ങലുകൾ
മനസ്സിന്റെ ചുവരിൽ തട്ടും...
പ്രതിധ്വനിക്കും..
ഹൃത്തിലപ്പോൾ കാരമുള്ളുകൾ തറയ്ക്കും..
അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
പ്രകാശത്തിന്റെ പാതകളെ നിഴൽ മൂടും..
അസ്തമനത്തിന്റെ ചോപ്പിൽ ഇരുൾ പടരും...
പുലർച്ചയിലേക്കൊരു രാവിന്റെ ദൂരമുള്ളപ്പോൾ...
വചനങ്ങൾ വ്യർത്ഥമാണ്..
വാക്കുകൾ അപരിചിതരാണ്...
സ്വപ്‌നങ്ങളുടെ ശ്മശാനത്തിൽ നിന്ന്
അതിജീവനത്തിലേക്കുള്ള
സമയമധികമാകരുതേയെന്നാശിക്കും..
തിളച്ചു പൊന്തും..
കാറ്റിന്റെ കുളിർമയിൽ കനൽ നിറയും..
അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
പൊടുന്നനെ പങ്കായം നഷ്ടമായൊരു
തോണിക്കാരന്റെ തേങ്ങലുകൾ
മനസ്സിന്റെ ചുവരിൽ തട്ടും...
പ്രതിധ്വനിക്കും..
ഹൃത്തിലപ്പോൾ കാരമുള്ളുകൾ തറയ്ക്കും..
അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
പ്രകാശത്തിന്റെ പാതകളെ നിഴൽ മൂടും..
അസ്തമനത്തിന്റെ ചോപ്പിൽ ഇരുൾ പടരും...
പുലർച്ചയിലേക്കൊരു രാവിന്റെ ദൂരമുള്ളപ്പോൾ...
വചനങ്ങൾ വ്യർത്ഥമാണ്..
വാക്കുകൾ അപരിചിതരാണ്...
സ്വപ്‌നങ്ങളുടെ ശ്മശാനത്തിൽ നിന്ന്
അതിജീവനത്തിലേക്കുള്ള
സമയമധികമാകരുതേയെന്നാശിക്കും..
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments