ഷീല മുരിക്കിന്സിന്റെ കവിതകള്‍ സഹൃദയമനസ്സുകളെ ആസ്വാദനത്തിന്റെ
മേഖലയിലേക്ക്കൊണ്ട് പോകുന്നതിനൊപ്പം തന്നെഅവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഇവര്‍ കൈകാര്യം ചെയ്യുന്നവിഷയങ്ങള് വളരെ സാധാരണ എന്ന് തോന്നുമ്പോഴും അവയില്‍
അടങ്ങിയിരിക്കുന്ന ഗഹനമായ അര്‍ത്ഥതലങ്ങള്‍ സാധാരണവായനക്കാരുടെ ഗ്രഹണശക്തിയ്ക്ക്
അതീതമാണ്. അവരുടെ കവിതാലോകം വിപുലവും വൈവിധ്യവുമാണ്. അതിലേക്ക് ഒന്നും കടക്കാതെ
ഇ മലയാളിയില്‍ വന്ന അവരുടെ `ആണും ലെഗ്ഗിന്സും കാന്തരേണുക്കളും' എന്ന
കവിതയെക്കുറിച്ച് എന്റെ ഒരു ആസ്വാദനം വായനകാരുമായി പങ്കിടുകയാണ്.
ഓരോ
ജീവികളുടേയും ജന്മോദ്ദോശ്യം വംശവര്ദ്ധനവ്തന്നെ. ജീവികളില്‍ ബുദ്ധിമാനെന്നു
അഭിമാനിക്കുന്ന മനുഷ്യനും അതില്‍നിന്നും മോചിതനല്ല. അവന് സദാചാരം കളിച്ച്
കാണുന്നതൊക്കെ കണ്ണടച്ച്് ഇരുട്ടാക്കുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇണയെ
പ്രാപിക്കുക എന്ന അദമ്യമോഹത്തിനു അടിമയാണ്. ഈ കവിതയില്‍ ഷീല കുറെ കഥകള്‍
ഉള്‍പ്പെടുത്തിയിടുണ്ട്. ചിലതിനെല്ലാം ചരിത്ര പിന്‍ബലമുണ്ട്.നമ്മുടെ
രാഷ്ട്രപിതാവായ ഗാന്ധിപോലും ലൈംഗികചിന്തകള്ക്ക് വശംവദനായി അച്ഛനെ
ശുഷ്രൂക്കുന്നതിനിടയില്നിന്നും ഭാര്യയെതേടിപോയിയെന്ന് അദ്ദേഹത്തിന്റെ സത്യാന്വേഷണ
ചിന്തകളില്‍ നമ്മള് കാണുന്നുണ്ട്. അദ്ദേഹം പിന്നീട് ജിതീന്ദ്രിയനായി എന്നും
നമ്മള് അറിയുന്നു.
കാന്തം പച്ചിരുമ്പിനെ ആകര്‍ഷിക്കുന്നുവെന്നത്
എല്ലാവര്ക്കും അറിയുന്ന ഒരു സത്യം. ഷീല കൂട്ടിചേര്‍ക്കുന്നു, നിറമുള്ള
ഇരുമ്പിനേയും കാന്തം ആകര്‍ഷിക്കുന്നു. പച്ചയും ഒരു നിറമാണല്ലോ. സ്ത്രീ പുരുഷനെയാണു
എപ്പോഴും ആകര്ഷിപ്പിച്ചിരിക്കുന്നത്. കാന്തം അവളില്‍ നിക്ഷിപ്തമാണു്.
ഗുരുത്വാകര്‍ഷണം ഭൂമിക്കാണു്. ഉയരങ്ങളില്‍നിന്ന് എല്ലാ അവളിലേക്ക്നിപതിക്കുന്നു.
ഒരു പക്ഷെ വീഴാന്‍ താല്പ്പര്യമില്ലാത്തത്പോലും. ആ വീഴ്ചയ്ക്ക് പാപവുമായി
ബന്ധമില്ലെന്ന് ഷീല സമര്‍ഥിക്കുന്നു.പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന
യേശുദേവന്റെ വചനങ്ങള്‍ അവര്‍ ഉദ്ധരിക്കുന്നു. സ്ത്രീയില്‍ കാന്തരേണുക്കള്‍
പ്രസരിക്കുന്നടത്തോളം പുരുഷന് അവള്‍ക്ക് ചുറ്റും കറങ്ങി കറങ്ങി അവളില്‍
നിപതിക്കും. ഇത് പ്രക്രുതിയുടെ, ദൈവത്തിന്റെ ഉദ്ദേശ്യവും കല്പ്പനയുമാണെങ്കില്
എന്തിനു സ്ത്രീയുടെ വസ്ര്തത്തെ അവളുടെ ആഭരണത്തെ കുറ്റപ്പെടുത്തുന്നു. പുരുഷന്
സ്ത്രീയോട് ചേര്‍ന്ന് സന്താനങ്ങള്‍ ഉണ്ടായി അവന്റെ വംശം നിലനില്‍ക്കണം. എന്നാല്‍
ഈ ഒഴിവു കഴിവും പറഞ്ഞ് എല്ലാപുരുഷന്മാരും സ്ത്രീകളുടെ ആകര്‍ഷണത്തില്‍ വീഴുന്നത്
അപകടമായിരിക്കും.
ഇരുമ്പിന്റെ നിറത്തെ കുറിച്ച്പറഞ്ഞ് ഷീല ചില
പരിഹാസശരങ്ങള്‍ തൊടുക്കുന്നുണ്ട്.അതായ്ത് ഈ കാന്തരേണുകകള്
പ്രവര്‍ത്തിക്കുമ്പോള്‍ സന്യാസിമാരുടെ കാവിയ്ക്കും, പുരോഹിതന്മാരുടെ വെള്ളയ്ക്കും
മങ്ങലേല്ക്കുന്നു എന്ന് ഷീല ധൈര്യമായി എഴുതുന്നുണ്ട്. ഈ കവിത സമൂഹത്തിലെ ഒരു
സത്യത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. പദവിയും, പ്രായവും, അറിവും ഒന്നും ഈ
കാന്തരേണുക്കളുടെ മുന്നില്‍ ഒന്നുമല്ല. കാന്തരേണുക്കള്‍ എന്നും എവിടേയും
ജയിക്കും.പക്ഷെ സ്ര്തീയുടെ ജയം സമ്മതിച്ചു കൊടുക്കാന്‍ മനസ്സില്ലാത്ത പുരുഷ
മേധാവിത്വം വിശ്വാമിത്രനെ പോലെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞ് മാറുന്നു. ഇത്
കാലാകാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ഗുരുത്വാകര്ഷണമ്പോലെ
എല്ലാജീവജാലങ്ങളിലേയും സ്ത്രീ പ്രജകളിലുള്ള ഈ കാന്തരേണുക്കള്‍ അവയുടെ സ്വധര്‍മ്മം
അനുഷ്ഠിച്ചുകൊണ്ടിരിക്കും. പുരുഷന് ഇതിന്റെ മുന്നിലബലഹീനനാണു്.എന്നാല്‍ ആ സത്യം
അവന് സമ്മതിക്കുകയില്ല .`കാന്തം തപ്ശക്തിയുള്ള പച്ചിരുമ്പിനേയും
ആകര്‍ഷിക്കുമെന്ന് വ്യാസമൊഴി'.ശരിയാണ് കാന്തരേണുക്കളുടെ പ്രസരത്തില്‍നിന്ന്
ആര്‍ക്കും മോചനമില്ല. ഇങ്ങനെ ആകര്‍ഷണം പരിധിവിട്ട് പോകുന്നത്കൊണ്ടായിരിക്കും
ഇപ്പോള്‍ കാന്തവും കാന്തവും തമ്മില്‍, ഇരുമ്പും ഇരുമ്പും തമ്മില്‍ ആകര്‍ഷണം
കൃത്രിമമായി ഉണ്ടായികൊണ്ടിരിക്കുന്നത്. അത് ഒരിക്കലും വിജയിക്കാന്‍
പോകുന്നില്ല.
ഷീല വളരെ ചിന്തദ്യോതകമായ ഒരു വിഷയമാണ് വായനകാരുടെ
ശ്രദ്ധക്കായി സമര്‍പ്പിച്ചിട്ടുള്ളത്. പുരാണങ്ങാളില്‍, ചരിത്രങ്ങളില്‍, നമുക്ക്
ചുറ്റുമുള്ളസംഭവങ്ങളെ കോര്‍ത്തെടുത്ത് അവര്‍ അത് ഭംഗിയായ ിചെയ്തുവെന്ന് ഞാന്‍
വിശ്വസിക്കുന്നു.
ഷീല മോന്‍സ് മുരിക്കന്‍സിനു എല്ലാഭാവുകങ്ങളും
നേരുന്നു.
**********************************
ഇണയുടെ ആകർഷണത്തെപ്പറ്റി എഴുതാൻ
വിരുതൻ. ഷീല മുരിക്കിന്സിന്റെ കവിതയും
കൊള്ളാം.
പെണ്ണുങ്ങളുടെ മോന്ത കണ്ടാല്‍ ചില കിളവന്മാര് കമന്റ് എഴുതാതെ ഉറങ്ങുകില്ല .
കൂടെ മുടിയും മീശയും കരി തേച്ച ഒരു ഫോട്ടോയും