പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് 25 ദിവസം പിന്നിടുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പറയുബോഴും പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡിഎന്‍എ ഫലം വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിക്കാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്.
ആറോളം പേര് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ഇവരില്‍ ആരെങ്കിലും കൊലപാതകം ചെയ്തിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളും ഒത്തുവന്നാല്‍ മാത്രമെ പ്രതിയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കു.
നിര്‍ണ്ണായകമായ ചില സാക്ഷിമൊഴികളും സാഹചര്യതെളിവുകളും ആദ്യ ദിവസങ്ങളില്‍ തന്നെ അന്വേഷസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഷയുടെ അയല്‍വാസിയെയും രണ്ട് ഇതര സംസ്ഥാനതൊഴിലാളിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ അനുകൂലമാകാത്തത് പോലീസിനെ വലച്ചു. ഇതേ തുടര്‍ന്ന് ജിഷയുടെ വീടിന്റെ പരിസരത്തുള്ളവരുടെ എല്ലാം വിരലടയാളം എടുത്തുവെങ്കിലും പ്രയോജനമുണ്ടായില്ല.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിഷയുടെ ദേഹത്തെ കടിയേറ്റ ഭാഗത്ത് നിന്നും ലഭിച്ച ഉമ്മിനീരിന്റെ ഡിഎന്‍എ ഫലം വന്നത് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിച്ചിട്ടില്ലെന്നാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് പേരുടെ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ കൂടി അന്വേഷണസംഘം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
"അമ്മെ എന്റെ പതിനെട്ടാമത്തെ
പിറന്നാളിന് അമ്മ എനിങ്ക് എന്ത് സമ്മാനമാണ് തരുന്നത്"
ആ അമ്മ പറഞ്ഞു!
"പതിനെട്ടാമത്തെ പിറന്നാൾ വരാൻ ഇനി വർഷങ്ങൾ ഉണ്ടല്ലോ മോനെ! അത് അന്ന് തീരുമാനിക്കാം"
ആ മകന് 17 വയസ്സ് കഴിഞ്ഞു ഒരു ദിനം പെട്ടെന്നു അവൻ ബോധമറ്റു നിലത്തു വീണു..
അവന്റെ അമ്മ അവനെ ഒരു ആശുപത്രിയിൽ
വളരെ പെട്ടന്നു തന്നെ എത്തിച്ചു...
വിദക്ത പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞു..
"സോദരി നിങ്ങളുടെ മകന്റെ ഹൃദയം തകരാറിലാണ്..."
സ്ട്രചെറിൽ ഒന്നും അറിയാതെ കിടക്കുന്ന മകൻ അമ്മയുടെ കരച്ചിൽ കണ്ടു അതീവ ദുഃഖിതനായി..
അവൻ അമ്മയോട് ചോദിച്ചു..
"അമ്മെ ഞാൻ മരിച്ചുപോകും എന്നാണോ ഡോക്റ്റർ പറഞ്ഞത്.."
ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു അമ്മയുടെ മറുപടി..
ഒരു വലിയ ശാസ്ത്ര ക്രിയക്ക് ഒടുവിൽ അവൻ പൂർണ്ണ സൗഖ്യമായി ആശുപത്രി വിട്ടു!
അവൻ വീട്ടിലെത്തി അവന്റെ അമ്മയെ കാണാൻ അവന്റെ കണ്ണുകൾ പരതുമ്പോൾ അവനു അവന്റെ കിടക്കയിൽ നിന്നും ഒരു കത്ത് കിട്ടി.
" മകനെ നീ ഇപ്പോൾ ഈ കത്ത് വായിക്കുന്നു. അതിനർത്ഥം എന്റെ മകൻ പൂർണ്ണ സൗഖ്യം പ്രാപിച്ചു നമ്മുടെ വീട്ടിൽ എത്തി എന്നാണു..
മോനെ നീ ഓർക്കുന്നുവോ നീ ഒരിക്കൽ ചോദിച്ചു നിന്റെ പതിനെട്ടാമത്തെ പിറന്നാളിന് അമ്മ മോന് എന്ത് സമ്മാനം തരുമെന്ന്?
എന്റെ മോന് അമ്മ എന്താണ് സമ്മാനം തന്നത് എന്ന് മോന് അറിയണ്ടേ... അത് അമ്മയുടെ ഹൃദയം ആയിരുന്നു... എന്റെ മോൻ അത് നന്നായി സൂക്ഷിച്ചു വെക്കണം .. എന്റെ പൊന്ന് മോന് ഒരു നൂറു ജന്മ ദിന ആശംസകൾ - സ്നേഹത്തോടെ അമ്മ"
ആ അമ്മ മകന് ഹൃദയ ദാനം ചയ്യാൻ ജീവ ത്യാഗം ചെയ്തു...
അമ്മയുടെ സ്നേഹത്തിൽ കവിഞ്ഞു മറ്റൊരു സ്നേഹം ഇന്ന് ലോകത്തിൽ ഇല്ല..
ഇന്നത്തെ ഓരോ പെൺകുഞ്ഞും നാളെ അമ്മയാകേണ്ടവളാണ്!
ഓരോ പെൺ കുഞ്ഞും സ്നേഹത്തിന്റെ വെളിച്ചമാണ്...
ഈ ലോകത്തിൽ നിലനിൽപിന് ആധാരം ഓരോ അമ്മയും സഹോദരിയും, മക്കളുമാണ്..
ആ വെളിച്ചം തല്ലി കെടുത്തരുത്..
ഒരു പെൺകുട്ടി.
നിസഹായവസ്ഥയിൽ കാണുമ്പോൾ നിനക്ക് നിന്റെ മാതാവിനെ ഓർത്തുകൂടെ...
നിന്റെ സഹോദരിയെ ഓർത്ത് കൂടെ...
നമുക്കു ഓരോരുത്തർക്കും അതിനു കഴിയണം... കഴിയട്ടെ..