""അജിത ചായക്കടയില്‍ എത്തുമ്പോള്‍ കുന്നത്ത് വര്‍ഗീസ് അന്നത്തെ മനോരമയില്‍
വന്ന അജിതയുടെ പടം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുറേ
ചെറുപ്പക്കാര്‍ക്കിടയില്‍ ഒരേയൊരു പെണ്‍കുട്ടി. പാന്റ്സിനു മീതെ ബ്ലൗസിട്ട്
വോയില്‍ സാരി ചുറ്റിയിരിക്കുന്നു. കാലില്‍ പരിക്കുള്ള ചിത്രമാണ് പത്രത്തില്‍.
അവിടെയുണ്ടായിരുന്ന കുഞ്ഞാമന് കാലില്‍ നോക്കി ഉറപ്പിച്ചു - അവള് തന്നെ.
""നീയാണോടീ കുന്നിക്കല്‍ നാരായണന്റെ മകള്‍ അജിത?'' - കുന്നത്ത് വര്‍ഗീസ്
എടുത്തടിച്ചതുപോലെ ചോദിച്ചു. ""ഛീ, നീയാരെടാ എന്നെ നീയെന്നു വിളിക്കാന്‍?
താനിവിടുത്തെ സബ് ഇന്സ്പെക്ടറാണോ?'' -അജിത
തിരിച്ചടിച്ചു.
അജിതയ്ക്ക് അന്ന് പതിനെട്ടു വയസ്. ഇന്ന്
അറുപത്തേഴ്.
അര നൂറ്റാണ്ടു മുമ്പ് മലബാറില്‍ അരങ്ങേറിയ നക്സല്‍
ആക്രമണത്തിന്റെ സൂത്രധാരനായ കുന്നിക്കല്‍ നാരായണന്റെയും ഭാര്യ
മന്ദാകിനിയുടെയും മകള്‍ അജിത. യൗവനം കൂമ്പിനില്ക്കുന്ന പ്രായം. സ്വര്‍ണനിറം.
അങ്ങനെ അവര്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ കേരളത്തിലെ "പോസ്റ്റര്‍ ഗേള്‍' ആയി.
അമ്പതു വര്‍ഷത്തിനു ശേഷം ഇന്ന് കോഴിക്കോട്ടെ "അന്വേഷി' എന്ന
സാമൂഹ്യസംഘടനയുടെ പ്രസിഡന്റാണ്. പ്രതികരണശേഷി ഇന്നും ജ്വലിച്ചുതന്നെ.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ കോടതി കയറ്റിയത്
അവരല്ലേ?
നക്സല്‍ പ്രസ്ഥാനത്തിന്റെ കേരളത്തിലെ
നെടുകുറിയായിരുന്ന കുന്നിക്കല്‍ നാരായണനും മന്ദാകിനിയും അനുയായികളും
തലശേരി, പുല്‍പ്പള്ളി, തിരുനെല്ലി ആക്രമണങ്ങളുമായി ബന്ധപ്പെട്ട്
ജയിലിലായതും കഥാവശേഷരായതുമൊക്കെ ചരിത്രം.
1968 ഒക്ടോബര്‍ 23നു
നടന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ വയര്‍ലെസ് ഓപ്പറേറ്റര്‍
കുഞ്ഞിക്യഷ്ണന്‍ നായര്‍ കൊല്ലപ്പെടുകയും ആ കേസില്‍ അജിത
കൂട്ടുപ്രതിയാവുകയും ചെയ്തു. മരിച്ചയാളുടെ ചോരയില്‍ കൈ മുക്കി പോലീസ്
സ്റ്റേഷന്റെ ഭിത്തിയില്‍ പതിപ്പിച്ചത് അജിതയാണെന്ന് കേട്ടിരുന്നു. ഈ
സംഭവപരമ്പരകളുടെ പുനരന്വേഷണമാണ് വയനാട്ടില്‍ ദീര്‍ഘകാലം
പത്രപ്രവര്‍ത്തകനായിരുന്ന സെബാസ്റ്റ്യന്‍ ജോസഫിന്റെ "വസന്തത്തിന്റെ
ഇടിമുഴക്കം' എന്ന പുസ്തകം. കോഴിക്കോട്ടെ പൂര്‍ണാ പബ്ലിക്കേഷന്സ്ഇറക്കിയ ഈ
ബൃഹദ് ഗ്രന്ഥം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. രണ്ടാം പതിപ്പ്
ഉടനിറങ്ങും.
മലയാള മനോരമയുടെ കല്‍പ്പറ്റ, കോഴിക്കോട്, പാലക്കാട്
യൂണിറ്റൂകളില് ദീര്‍ഘകാലം സേവനം ചെയ്ത സെബാസ്റ്റ്യന്‍ (58) ഇപ്പോള്‍
സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലെ "ചിത്രാഞ്ജലി'യില്‍ ഇരുന്ന്
"വസന്തത്തിന്റെ ഇടിമുഴക്ക'ത്തിന് അനുബന്ധം എഴുതുന്ന തിരക്കിലാണ്.
വയനാടിനെ സംബന്ധിച്ച് ഒരുപാട് പഠനങ്ങള്‍ നടത്തിയ അദ്ദേഹം നിരവധി
അന്വേഷണ പരമ്പരകളുടെ കര്‍ത്താവു കൂടിയാണ്. "ഓര്‍മ്മയിലെ വയനാട്' എന്ന
അഭിമുഖ പരമ്പര അതിലൊന്ന്.
പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയുടെ
സിലിഗുഡി സബ്ഡിവിഷനില്‍പ്പെട്ട ഒരു ഗ്രാമമാണ് നക്സല്‍ബാരി. അവിടെ അടിമപ്പണി
ചെയ്തിരുന്ന തോട്ടംതൊഴിലാളികളെയും കൃഷിക്കാരെയും ജന്മികള്ക്കെതിരേ
സംഘടിപ്പിച്ച ബുദ്ധിജീവികളായിരുന്നു ചാരു മജുംദാറും കനുസന്യാലും. മാവോ
ആയിരുന്നു അവരുടെ വീരപുരുഷന്. മാവോ സൂക്തങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും
ലഘുലേഖകളും വായിച്ചുകൊടുത്ത് തോക്കിന് കുഴലിലൂടെയേ വിപ്ലവം വരൂ എന്ന്
അവരെ പഠിപ്പിച്ചു. അങ്ങനെ അവര്‍ ആയുധമെടുത്ത് ജന്മിത്തത്തിനെതിരേ പോരാടി. ഈ
പോരാട്ടം "ഇന്ത്യയിലെ വസന്തകാല മേഘഗര്‍ജനം' ആണെന്ന് പീക്കിംഗ് റേഡിയോ
പ്രക്ഷേപണം നടത്തുകയും ചെയ്തു. പക്ഷെ ചൈന പിന്നീടു കാലുമാറി, നക്സലുകള്‍
നിരാധാരരായി.
മാവോ വിപ്ലവത്തെ അനുകരിച്ചായിരുന്നു കേരളത്തിലെ
നക്സല്‍ പ്രസ്ഥാനത്തിന്റെ ചുവടുവയ്പ്. തലശേരി, പുല്‍പ്പള്ളി പോലീസ്
സ്റ്റേഷന് ആക്രമണങ്ങളും തിരുനെല്ലി ആക്രമണവും പാലക്കാടു കോങ്ങാടു
തലയറുക്കലും ഈ ചരിത്രത്തിലെ രക്തരൂഷിത അധ്യായങ്ങളാണ്. കുന്നിക്കല്‍
നാരായണന്, അരിക്കാടു വര്‍ഗീസ്, ഫിലിപ്പ് എം. തോമസ്, തേറ്റമല കൃഷ്ണന്‍കുട്ടി,
കിസാന്‍ തൊമ്മന്, വെള്ളത്തൂവല്‍ സ്റ്റീഫന്‍ എന്നിവര്‍ സായുധസമരത്തിന്റെ
മുന്നണിയില്‍ നിന്നു.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച നക്സല്‍
ആക്രമണങ്ങളുടെ ഉദ്വേഗജനകമായ കഥയാണ് നാല്പതോളം ആദ്യകാല നക്സല്‍
പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലൂടെ സെബാസ്റ്റ്യന്‍ ജോസഫ്
പുനരാവിഷ്കരിക്കുന്നത്. അഭിമുഖങ്ങള്‍ സമ്പൂര്‍ണമായി റിക്കാര്‍ഡ് ചെയ്ത്
പിന്നീട് അവയുടെ പ്രിന്റൗട്ട് തയാറാക്കി വായിക്കാന്‍ കൊടുത്തു. അവര്‍
നിര്‍ദേശിച്ച തിരുത്തലുകള്‍ വരുത്തി. ഓരോ പേജിലും അവരുടെ കൈയൊപ്പു വാങ്ങി.
അതാണ് പുസ്തകത്തിന്റെ ഉടുംപാവും. ഒപ്പം, ഗവേഷണ പഠനങ്ങളും പത്രവാര്‍ത്തകളും
അജിതയുടെയും മന്ദാകിനിയുടെയും ഓര്‍മക്കുറിപ്പുകളും
സന്നിവേശിപ്പിച്ചു. 41 അധ്യായങ്ങള്‍. 370 പേജുകള്‍. നിരവധി ചിത്രങ്ങള്‍.
പുല്‍പ്പള്ളി, മാനന്തവാടി പോലീസ് സ്റ്റേഷനുകളില്‍ തടിച്ചുകൂടിയ
പുരുഷാരത്തിനു മുമ്പില്‍ പാന്റ്സും ബ്ലൗസും ധരിച്ച്
മേല്മുണ്ടുപോലുമില്ലാതെ നില്ക്കുന്ന അജിതയെ പ്രദര്‍ശിപ്പിച്ച് ചിരിച്ചു
നില്ക്കുന്ന പോലീസുകാരടങ്ങുന്നതാണ് ഒരു ചിത്രം. കുന്നിക്കല്‍ നാരായണനും
അജിതയ്ക്കും മറ്റും തടവു ശിക്ഷ വിധിച്ചയുടന്‍ അനുയായികള്‍ അവര്‍ക്കു
ചുറ്റും നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതാണ് മറ്റൊന്ന്.
ചിത്രങ്ങള്‍ മിക്കതും പ്രശസ്തനായ ടി നാരായണന് എടുത്തത.്
നക്സല്‍ബാരി പുകയുന്ന അഗ്നിപര്‍വ്വതം, കണ്ണൂരിലെ പിളര്‍പ്പിന്റെ
കനലുകള്‍, പുല്‍പ്പള്ളി കുടിയേറ്റത്തിന്റെ നാള്‍വഴികള്‍, സ്റ്റീഫന്റെ
പൊട്ടാത്ത ബോംബ്, അജിതയുടെ വാശി, രക്തത്തില്‍ പതിഞ്ഞ കൈപ്പത്തി,
തോക്കിന്മുനയില് വിറച്ച ജന്മിത്തം, പരാജയപ്പെട്ട വിപ്ലവം, നക്സല്‍
സുന്ദരിയെ കാണാന്‍, തോക്കെടുക്കാന്‍ മലമുകളിലേക്ക്, മന്ദാകിനിയുടെ
പ്രയാണം, മുഖ്യസൈന്യാധിപന്റെ കീഴടങ്ങല്‍ തുടങ്ങിയവയാണ്
അധ്യായങ്ങള്‍.
നക്സല്‍ കേസില്‍ 149 പ്രതികളുണ്ടായിരുന്നു. 69 പേരെ
ഒഴിവാക്കി. വിവിധകാലത്തേക്കു തടവുശിക്ഷ. ""ശരീരമല്ലാതെ
മനസ്തടവിലിടാനാവില്ലല്ലോ''കോടതിപറഞ്ഞു.""അങ്ങനെ തടവറയ്ക്കുള്ളില്‍ എകാതയുടെ
ഒരു ദശവല്‍സരം പിന്നിട്ട നക്സലൈറ്റ് പ്രതികള്‍ ഒടുവില്‍ സാത്യത്തിന്റെ
വിഹായസിലേക്കു ചുവടുവച്ചു.''പുസ്തകത്തിന്റെ അവസാന വരികള്‍ ഇങ്ങനെയാണ്.
മനോഹരം!
ചരിത്രത്തിന്റെ നേര്‍സാക്ഷ്യമാണ് "വസന്തത്തിന്റെ ഇടിമുഴക്കം'.
അതില്‍ കഥയുണ്ട്, കവിതയുണ്ട്. ഉദ്വേഗമുണ്ട്, കാവ്യഭംഗിയും.
ഇംഗ്ലീഷ്
സാഹിത്യത്തില്‍ മാസ്റ്റേഴ്സ് ഉള്ള സെബാസ്റ്റ്യന്‍ സ്റ്റേറ്റ്സ്മാന് അവാര്‍ഡ്,
കേരള ഗവണ്മെന്റ് അവാര്‍ഡ്, പ്രസ് അക്കാഡമി അവാര്‍ഡ്, സ്വദേശാഭിമാനി അവാര്‍ഡ്
തുടങ്ങിയ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
ബത്തേരി സെന്റ് മേരീസ്
കോളജില്‍ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസറായ ഡോ. സ്റ്റെല്ല ജോസഫ് ഭാര്യ.
കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ അധ്യാപികയായ ചിത്ര, കോഴിക്കോട് എന്‍.ഐ.ടി
വിദ്യാര്‍ത്ഥി രാഹുല്‍ മക്കള്‍.
ചിത്രാ സെബാസ്റ്റ്യന്‍ ചെന്നൈ സ്റ്റെല്ലാമേരീസ്,
ജെ.എന്‍.യു., ജപ്പാനിലെ ഹമാമാറ്റ്സു സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിച്ചു.
ന്യുസിലന്‍ഡില്‍ മാനേജ്മെന്റ് പഠിച്ചെത്തി ബത്തേരിയില്‍ ബിസിനസ് ചെയുന്ന
ചാക്കോ ജോര്‍ജ് നൂറനാല്‍ ഭര്‍ത്താവ്.
വസന്തത്തിന്റെ ഇടിമുഴക്കം - കവര്‍.
നക്സലിസത്തിന്റെ പോസ്റ്റര്‍ ഗേള്‍ - അജിത.
മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശനവസ്തു.
കുന്നിക്കല്‍ നാരായണനും അജിതയും കോടതിയില്‍ അണികള്‍ക്കു മധ്യേ.
അമ്മയും മകളും - ഓര്‍മ്മക്കുറിപ്പുകള്‍.
ഗ്രന്ഥാവലോകനം: സ്റ്റെല്ല, സെബാസ്റ്റ്യന്‍, ഒ.കെ. ജോണി.
കൊല്‍ക്കൊത്തയില്‍ സ്റ്റേറ്റ്സ്മാന് അവാര്‍ഡ് സ്വീകരിക്കുന്ന സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്‍: ഒരു കടുംബ ചിത്രം