അറിയാതെ നീ വന്നു
അണയാത്ത ദീപവുമായ്...
കാറ്റിലാടും പാഴ് മുളം
തണ്ടില്‍
പതിഞ്ഞൊരീണം നീ,
പിരിയാത്ത കൂട്ടുകാരീ...
പുവിതിങ്കളില്
പവിത്രമേകി.
എങ്ങോ നിന്നോ എപ്പഴോ,
എന്നിലേയ്ക്കൊഴുകി വന്നു.
ആര്‍ദ്രമാം സ്നേഹത്തലോടലില്‍
പൂമണം വീശി നീ എന്നില്‍...
സുഗന്ധമായ്
പറന്നിറങ്ങി,
സുകൃതങ്ങളില്‍ ചിരി മുഴങ്ങി.
ദൂരെയെങ്ങോ ദൂതുമായ്
സ്വയം,
പോയ കിളിയാണു നീ....
കാത്തിരിക്കും കൂരിരുട്ടില്‍
കൈത്തിരി
വെട്ടമായ് നീ
എന്നരികില്‍ ഓടിയെത്തി,
എന്‍ മനമില്‍ പൂവിടര്‍ത്തി.