തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്
എഫ് ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസ വിഷയത്തില്‍ ഫെയ്സ്ബുക്കില്‍
പ്രതികരണവുമായി യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ വിദ്യാര്‍ഥിനിയും
അവതാരകയുമായ ബി അരുന്ധതി. കോളേജിലെ വിദ്യാര്‍ഥിനികളായ അസ്മിത, സൂര്യഗായത്രി
എന്നിവര്‍ക്കൊപ്പം നാടകം കാണാന്‍ ക്യാമ്പസിലെത്തിയ ജിജീഷ് എന്ന യുവാവിനെ
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അരുന്ധതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ.
ആഞ്ഞുപിടിച്ച് പതിനഞ്ച്മിനിറ്റ് നടന്നാല്‍ രാജ്ഭവന്. പാര്‍ട്ടി
പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം
വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം
നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ
നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട്
മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട്
തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്.
അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍.
കഌസില്‍ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ്
സംഘടനയുടെ കമ്മിറ്റികള്‍. ഡിപാര്‍ട്മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ്
കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ,
സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും
കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം
ലഭിക്കുന്നതാണ്.
ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും
നില്ക്കുന്ന ചേച്ചിമാര് മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന
പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന
പെണ്ണുങ്ങള് വേശ്യകളായി മുദ്രകുത്തപ്പെടുന്നു.
ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും
കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും
ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കൈവെക്കാറില്ല. തല്ലാന്‍
മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും
എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍
അവരുടെ ഒതുക്കിവെച്ച ഫ്രസ്ട്രേഷന്‍ മുഴുവന്‍ പുറത്തിടും. എസ് എഫ് ഐ കോട്ട
തകരും. അതുകൊണ്ട് പാര്‍ടി യൂണിവേഴ്സിറ്റി കോളേജിനെ നന്നാക്കുമെന്ന
പ്രതീക്ഷയില്ല. അവിടെ വിപഌം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ.
തല്ലിച്ചതക്കില്ല. slut shaming ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍
വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ''അതേടാ, വെടിയാണ്.
വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ.
സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ
തിരിച്ചുപിടിക്കൂ.
ആണോ? സംസ്കാരമുള്ള മനുഷ്യന് മറ്റു മനുഷനെ ഉപദ്രവിക്കില്ല. ആക്രമിക്കുന്നതിനെപറ്റി ആലോചിക്കുക പോലുമില്ല. കേരളത്തില്‍ മതവും തത്വശാസ്ത്രങ്ങളും ഈ ഹീന ജന്തുക്കള്‍ക്ക് അടിയറവു പറഞ്ഞോ?
ഭാരതത്തിനേറ്റ ഏറ്റവും വലിയ പതനം സ്ത്രീകളെ രണ്ടാം തട്ടിലേക്ക്
മാറ്റിയതുകൊണ്ടാണ് .അന്നത്തെ സമൂഹശരീരത്തിൽ ഗ്രസിച്ചിരിക്കുന്ന അധർമ്മത്തിന്റെയും അനീതിയുടെയും ഹേതുക്കളെ ദൃഷ്ട്ടാന്തവത്കരിച്ചു അതിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളുകയാരിരിക്കണം ഋഷികളും ,വാല്മീകിയും ,വ്യാസനും . കാളിദാസനും ചൂണ്ടിക്കാണിച്ചത്.അത്തരം ജീവിത സാഹചര്യ്ങ്ങളെ അതീജീവിക്കാൻ സമൂഹ ശരീരത്തെ പ്രാപ്തപ്പെടുത്തുകയായിരിക്കണം അവരുടെ സന്ദേശം . അല്ലാതെ സ്ത്രീകളെ ...,,!!സാക്ഷാൽ ദേവേന്ദ്രൻ പോലും ഉമയിൽ നിന്നാണ് ബ്രഹ്മവിദ്യ നേടുന്നത് .വിവാദങ്ങൾ ഏറെയുള്ള ഈ സമൂഹത്തിൽ ,എന്തായാലും ഇത്തരം സംവാദങ്ങൾ വളരെ ഉപകാരപ്രദമാണ് !സാഹിത്യലോകം പ്രതിപക്ഷവും ഭരണപക്ഷവും ഉള്ള നല്ല ഒരു നിയോജകമണ്ഡലം തന്നെ !!
സ്ത്രീകൾക്കു എന്താണ് ഒരു കുറവ് ? അനാദി അനന്തമായ ആർഷ ഭാരതത്തിലേക്ക് ഒന്ന് നോക്കൂ,! അവിടെ ബ്രഹ്മ്മാവിന്റെ ക്യാബിനറ്റിൽ വളരെ പ്രധാനപ്പെട്ട മൂന്ന് വകുപ്പുകളും കൈകാര്യും ചെയ്യുതിരുന്നത് സ്ത്രീകളായിരുന്നു .ഡിഫെൻസ് വകുപ്പ് : ദുർഗ്ഗ; ഫിനാൻസ് വകുപ്പ് : ലക്ഷ്മി ; എഡ്യൂക്കേഷൻ വകുപ്പ് :സരസ്വതി . എല്ലാ അധർമ്മ ശക്തികളും ഒരുമിച്ചപ്പോൾ കാളിയും രൂപപ്പെട്ടു !!ഈ കാളിയുടെ രൂപം കാളിമ നിറഞ്ഞ സമുഹത്തിൽ സ്ത്രീകൾ ഏറ്റെടുക്കേണ്ട കാലം വന്നിരിക്കുന്ന !!
(Dr.Sasi)
ബാക്കി കാര്യങ്ങൾ വിട്ടു പിടിക്കുന്നതല്ലേ നല്ലതു?
സാഹിത്യത്തിൻറെ കാര്യത്തിൽ ഇവിടത്തെ എഴുത്തുകാരുടെ വിവരക്കേടിന്റെ താങ്കൾ പരിഹസിക്കുന്നത് പോലെ - സമകാലീന പ്രശ്നങ്ങളിലുള്ള - പ്രത്യേകിച്ചും - അമേരിക്കൻ രാഷ്ട്രീയവും, നീതിന്യായ വ്യവസ്ഥിതിയും - ഉള്ള തങ്ങളുടെ വിവരക്കേടിന്റെ ഞങ്ങളും കളിയാക്കേണ്ടി വരും. വേറെ ഒരു കാര്യം ശ്രദ്ധിച്ചത് - സ്ത്രീകൾ സ്ത്രീ പീഡകരെ ന്യായതീകരിച്ചു എഴുതുമ്പോൾ താങ്കൾ അതിനെ ന്യായീകരിക്കാൻ വല്ലാതെ തിടുക്കം കാണിക്കുന്നു. എനിക്ക് തോന്നുന്നു താങ്കൾ കമന്റ് എഴുതിയതിനു ശേഷമാണു ആർട്ടിക്കിൾ വായിക്കുന്നതെന്നു.
മോനെ റ്റെക്സനെ ഞങ്ങടെ വിദ്യാധരന്റ് പുറത്തു കേറി റോഡിയോ കളിക്കാൻ നോക്കണ്ട. അയാൾ നിന്നെ കുലുക്കി താഴെയിട്ടു ചവിട്ടും. താൻ ഏതെങ്കിലും ഒരു കാളയുടെ (ന്യുജേഴ്സിയിൽ ഒരു മുക്ര ഇടുന്ന കാളയുണ്ട്) പുറത്തു കയറി ഇരുന്ന് പ്രാക്ടീസ് ചെയ്യ്. ചന്തിക്ക് തഴമ്പ് വീഴുമ്പോൾ വിദ്യാധരന്റെ പുറത്തു കേറാൻ നോക്ക്
This is an example of how he is trying to over generalize things which he has limited knowledge. It is like this : In my house it is like this, my friend;s house it is like this ... so everywhere it is like this.
Tired of reading his argument on the above logic...
FYI: There are men who work, earn and take care of their woman and children and parents....
Stop preaching based on what is happening in your house....Vidya..
I do respect woman who work and earn.... I also sympathize to those woman who are not getting enough support from their spouse inspite of earning more...
Most importantly I sympathise more with the men who earns more and never get the support and respect from their spouse...