അതിമനോഹരമായ മുഗള്‍ ഗാര്‍ഡന്‍സ് അടക്കം 330 ഏക്കറോളം പരന്നുകിടക്കുന്ന
പ്രസിഡന്റ് എസ്റ്റേറ്റ് ചുറ്റിക്കാണാനായി ലക്ഷ്വറി യാത്രാസൗകര്യം പോലും
തുടങ്ങിവച്ചു. അതിന്റെയൊക്കെ വിശദീകരണക്കുറിപ്പു തയാറാക്കാന്‍ മലയാളിയായ
പ്രസ് സെക്രട്ടറി വേണുരാജമണിയെ ചുമതലപ്പെടുത്തുകകൂടി ചെയ്തശേഷമാണു പ്രണബ്
പടിയിറങ്ങുന്നത്.
ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ അസാധുവല്ക്കരണത്തിനുള്ള കേന്ദ്രമന്ത്രിസഭാ
തീരുമാനം രാഷ്ട്രപതിയെന്ന നിലയ്ക്കു ധീരനടപടിയായി അംഗീകരിക്കേണ്ടി
വന്നപ്പോഴും ജനങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ എണ്ണിപ്പറയാന്‍ അദ്ദേഹം
തയാറായി. ഒരേ ഒരിന്ത്യ, ഒരൊറ്റ നികുതിയെന്നു പ്രഖ്യാപിക്കുന്ന ജി.എസ്.ടി
ബില്ലിന്റെ പ്രഖ്യാപനവും അദ്ദേഹത്തിനു നടത്തേണ്ടിവന്നു.
കഴിഞ്ഞ ജനുവരിയില്‍ രാഷ്ട്രപതിഭവനില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍
ഗവര്‍ണര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടു 130 കോടി ജനങ്ങളും 122 ഭാഷകളും ഏഴു
മതങ്ങളുമുള്ള രാഷ്ട്രമാണിതെന്നു മറന്നുപോകരുതെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കുള്ള പങ്ക് ഊന്നിപ്പറയുകയും
ചെയ്തു.
ഇന്ത്യന്‍ ബാര്‍ കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ
സംസ്ഥാനങ്ങളില്‍ തുടരെ തുടരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്കു കാരണമാവുന്ന
അവസരവാദസഖ്യങ്ങള്ക്കെതിരേയും ആഞ്ഞടിച്ചു. ഒരു പക്ഷെ പ്രസിഡന്റ് പടത്തില്‍
എത്തിയില്ലായിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോളത്തെ രാഷ്ട്രീയം
മറ്റൊന്നാകുമായിരുന്നില്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.എന്തായാലും
അദ്ദേഹത്തെ ഇന്ത്യ കണ്ട മികച്ച രാഷ്ട്രപതിയായി കാണാനാണ് എനിക്കിഷ്ടം .