പദ്യമൊന്നെഴുതുവാനിരുന്നാലുടന് മുന്നില്‍
പദങ്ങളൊന്നൊന്നായ് വന്നാനന്ദനൃത്തം ചെയ്പൂ!
എന്നിട്ടുചൊല്ലുമെല്ലെ വിനയാന്വിതരായി
എന്നെയും കവിതയില്‍ ചേര്‍ക്കണേ പ്രിയകവേ!
ഒന്നല്ലതുപോലൊരായിരം പദങ്ങള്‍വ.-
ന്നൊന്നിച്ചുമുന്നില്നിന്നുനര്ത്തനമാടുന്നേരം,
ഏറ്റവുമുചിതമാംപദം ഞാന്‍ തിരയുമ്പോള്‍
എത്രയോപര്യായങ്ങള് അണിനിരക്കുചേലില്!
പദ്യത്തില്‍ വിലസുന്ന പദസുദസുന്ദരിമാരേ,
ആദ്യമായ് നിങ്ങള്‍ക്കെന്റെ ഹൃദ്യമാമഭിവാദ്യം!
വാദ്രേവതയുടെ മക്കളാംപദങ്ങളേ,
വാസ്തവം നിങ്ങള്മൂലമല്ലോ ഞാന്‍ കവിയായി!
കാവ്യങ്ങളൊന്നല്ലെത്രയെഴുതുന്നു ഞാന്ദിനം
കാമ്യമാം വിഷയങ്ങള്‍ തിരഞ്ഞുനല്കുന്നുനീ!
ലോകനന്മകള്ക്കൊത്തകാവ്യങ്ങളെഴുതിച്ചെന്
മോഹനനരജന്മം ധന്യമാക്കണേ ദേവീ!
വെള്ളത്താമരപ്പൂവില്, വെണ്ണക്കല്തല്പത്തിന്മേല്
വെണ്ണിലാവൊളിതൂകി, രാഗസാഗരമാകും,
മണിവീണയും മീട്ടിമരുവും ജ്ഞാനാംബികേ,
മന്നിതിലടിയന്റെ ഹൃത്തിലും ലസിയ്ക്ക നീ!
ക്ഷരമാണഖിലവുമിക്കാണും പ്രപഞ്ചവും
ക്ഷണഭംഗുരമാണുസര്വ്വമെന്നറിവൂ ഞാന്‍!
അക്ഷരമായിട്ടൊന്നീയണ്ഡത്തിലുണ്ടേല് നൂനം
അക്ഷരദേവതേ, നീ മാത്രമല്ലയോ മാതേ!
രീതിയിൽമനസിലാകും. ചെറിയ വാക്കുകളിലെ വലിയ കവിത ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങിനെ ...... വളരെ നന്നായിരിക്കുന്നു...