അടിയുറച്ച
യാക്കോബായ വിശ്വാസിയെന്നു അഭിമാനിക്കുമ്പോഴും, നമ്മുടെ സഭയുടെ ഇപ്പോഴുള്ള
പോക്കില്‍, ആശങ്ക ഉള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വസ്തുതകള്‍ നമ്മുടെ മുന്നില്‍
വളരെ തുറന്നു കിടക്കുന്നുണ്ട്. ആരെയും ഇളക്കിവിട്ടു, മാന്യതയില്ലാത്ത
സമീപനം കൊണ്ട് നമുക്ക് നേട്ടമല്ല, ക്രിസ്തീയ സാക്ഷ്യം തന്നെയാണ്
നഷ്ടപ്പെടുന്നത്.
ഇവിടെ ആരും തോറ്റുകൊടുക്കാനല്ല ഞാന്‍ പറയുന്നത്, കോട്ടങ്ങളെ വിജയമാക്കിയ
ക്രിസ്തുവാണ് നമുക്ക് ബലം തരുന്നത് എന്ന് നാം ചിന്തിച്ചു തുടങ്ങണം.
ഇപ്പോഴത്തെ അവസ്ഥയില്‍ എങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനാവും ? കൂട്ടായി
നാം ചിന്തിക്കണം. മുകളില്‍ നിന്ന് വീണു കിട്ടുന്ന നിര്‍ദേശങ്ങള്‍ മാത്രം
നടപ്പാക്കാന്‍ തുടങ്ങിയാല്‍ എവിടെ ചെന്ന് എത്തും എന്നതിന് യാതൊരു ഉറപ്പും
ഇല്ല. എല്ലാം നഷ്ട്ടപ്പെട്ടുകഴിയുമ്പോള്, ധാരണയും ഒത്തുതീര്‍പ്പുമായി
മുകളിലുള്ളവര്‍ സുരക്ഷിതരായിരിക്കും. ഈ തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്.
ഞായറാഴ്ചകളില്‍ ദൈവവചനം കേള്‍ക്കുകയും പറയുകയും പഠിപ്പിക്കുകയും
ചെയ്തതിനുശേഷം, പിന്നീടുള്ള ആറു ദിവസങ്ങള്സഭയുടെആദ്യകാല വട്ടിപ്പണക്കേസു
മുതല്‍ അടുത്ത കാലത്തുണ്ടായസുപ്രീംകോടതി വിധിയെ വരെ കുറ്റപ്പെടുത്തിയും
അധിക്ഷേപിച്ചും കഴിയേണ്ടി വരുന്നഗതികേടിലേക്ക്
ചുരുങ്ങിപ്പോയ കാലഘട്ടത്തിലാണ് നാം ഇപ്പോള്‍.
ദൈവത്തെ ഭയപ്പെടുകയും നീതിന്യായ വ്യവസ്ഥകളെ അനുസരിക്കുകയും ചെയ്യുമ്പോള്‍,
നാം ഇതുവരെ കൈപ്പിടിച്ചു കൊണ്ടിരുന്നത് പലതും ത്യജിക്കെണ്ടി വരും.
രണ്ടുപേര്‍ പ്രത്യേകിച്ചും സഹോദരങ്ങള്‍ കലഹിക്കുമ്പോള്‍, രണ്ടു
വശത്തുംന്യായങ്ങളും അന്യായങ്ങളും ഉണ്ടായിരിക്കും .
സഹോദരങ്ങള്ഒത്തൊരുമിച്ചുപോകുമ്പോള് ദൈവം സന്തോഷിക്കും, സ്വര്‍ഗം
ആനന്ദിക്കും എന്നൊക്കെ ഗീര്‍വാണം മുഴക്കുന്ന നമ്മള് എന്തുകൊണ്ട് നമ്മുടെ
പ്രവര്‍ത്തനങ്ങളില്‍ ദൈവമുമ്പാകെ അതിനുള്ള ഉത്തരവാദിത്വം വെളിവാക്കുന്നില്ല
എന്നതാണ് ഇന്നത്തെ ചിന്താവിഷയം.
പിതാമഹന്മാര് പഠിപ്പിച്ച വിശ്വാസസത്യങ്ങളില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുകയുംഅതിന്റെ പാരമ്പര്യങ്ങളുടെ അന്തസത്ത ഗാഡമായി മനസ്സിലാക്കിക്കൊണ്ടുമാണ്ബാവാക്കക്ഷി-മെത്രാന്
കഹി നിലപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നത് തന്നെ. പക്ഷെ ഈ പാരമ്പര്യം
പറച്ചിലോ, സമുദായക്കേസിന്റെ വിജയമോ തോല് വികളോ എന്നെപ്പോലെയുള്ള
സാധാരണക്കാരെ ദൈവത്തിന്റെ അടുത്തെങ്ങും എത്തിക്കുകയില്ലെന്നും നല്ല
ബോധ്യമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സഭയിലേ രണ്ടു വിഭാഗങ്ങള്‍
തമ്മില്ഐക്യവും യോജിപ്പും സമാധാനവുംആത്മീക വളര്‍ച്ചയും കാംക്ഷിക്കുന്ന
സാധാരണ വിശ്വാസിക്ക് , നമ്മുടെ പള്ളി വ്യവസ്ഥിതിയിലുള്ള ആദരവും വിശ്വാസവും
നാം തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഈ ദയനീയ അവസ്ഥയ്ക്കും
മൂല്യച്ച്യുതിക്കും സാരമായ മാറ്റം വരണം. അതിന് സഭാമേലധ്യക്ഷന്മാര്
തയ്യാറാവണം, അതിന് കീഴിലുള്ള തിരുമേനിമാര്, അധികാരത്തെക്കാള്‍
ദൈവസ്നേഹത്തിന്റെ സാക്ഷ്യങ്ങളായി താഴേക്ക് ഇറങ്ങി വന്ന് സഭാമക്കളുടെ ഹിതവും നന്മയും ആരായാന്‍ ശ്രമിക്കുകയും വേണം.
പരമോന്നത കോടതിയായ സുപ്രീംകോടതി പല കാലങ്ങളിലായി പ്രസ്താവിച്ച വിധികളൊന്നും ബാവാക്കക്ഷിക്ക്അനുകൂലമല്ലായിയിരുന്നെന്നു
നമുക്കെല്ലാവര്‍ക്കും അറിയാം. എങ്കിലുംരണ്ടു വിഭാഗങ്ങളും വീണ്ടും വീണ്ടും സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്ന പിരിവുകളിലൂടെ സമ്പാദിച്ച
കോടികള്‍ , സഭാചരിത്രങ്ങളുംപാരമ്പര്യ വിശ്വാസങ്ങളും ലവലേശം
മനസ്സിലാക്കാത്ത, വെറും കുറെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്ന
വടക്കേ ഇന്ത്യക്കാരായ കര്ണ്ണന് പട്ടരു വക്കീലന്മാര്ക്ക്, മണിക്കൂറിനു
ലക്ഷങ്ങള്‍ ഫീസ്സോടുക്കി, രണ്ടു വിഭാഗക്കാരുടെയും സാമ്പത്തികസ്ഥിതി
വഷളാക്കിയതു മിച്ചം. വല്ലതും മിച്ചമുണ്ടെങ്കില്‍ ട്രസ്ടുകളുടെയും
സ്ഥാപനങ്ങളുടെയും മറവില്‍ നമ്മുടെ തന്നെ ഭാരവാഹികള്‍ അടിച്ച്മാറ്റുന്ന
കഥകളും സോഷ്യല്‍ മീഡിയകളില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. അതിന് എരിവും
പുളിവും പകരാന്‍ കുറെ തിരുമേനിമാരുടെ തുറന്ന പ്രസ്താവനകളും, അതിനെ
ഏറ്റുപിടിച്ചുള്ളപുളിച്ച തെറികളും, കളിയാക്കലുകളും സോഷ്യല്‍ മീഡിയാകളില്‍
മസ്സാലക്കഥകള്ആയി മാറിക്കൊണ്ടിരിക്കുന്നു.
ഇനിയെന്ത് ചെയ്യാന്‍ പറ്റും?പൂര്വപിതാക്കന്മാരുടെക്രിസ്തീയവിശ്വാസത്തിന്റെ പിന്തലമുറക്കാരായ നമ്മള്വിശ്വാസത്തില് ഉറച്ചുനില്‍ക്കുന്നതിനു പകരം , ഈ യുഗത്തില്തമ്മില് തല്ലി ക്രിസ്ത്യാനിത്വം നശിപ്പിച്ച്അപഹാസ്സ്യങ്ങളായ
വ്യവഹാരങ്ങള്മായി ഇനിയും മുന്നോട്ടു പോകണമോ?
അതോ സ്ഥാപിത താല്‍പ്പര്യക്കാരായ ഭാരവാഹികളെ മാറ്റിനിര്‍ത്തി,ഇരുകൂട്ടരുടെയും സമാധാന കാംക്ഷികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമവായത്തിന് ശ്രമിക്കുന്നതില്‍ പന്തികേടുണ്ടോ?
നല്ല ഒരു തീരുമാനത്തില്‍ എത്തുന്നതുവരെ , അന്യോന്യം ചെളി വാരി എറിയലും ,
നിരുത്തരവാദിത്വപരമായ പ്രസ്താവനകളും പുലമ്പി, കോടതിയലക്ഷ്യമാകാതെ നല്ല
ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും കളമൊരുക്കിക്കൂടെ? ഇപ്പോഴത്തെ നിയമപരമായ
പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്ന്
ചിന്തിക്കുക. ഇത് നിലനില്‍പ്പിന്റെ കാര്യം ആയതുകൊണ്ട് ഒരു പരിഹാരത്തിലേക്കു
വരുക.
ആളി പടര്‍ത്തി ഒരു കൊടുങ്കാറ്റിന്റെ മറവില്‍ പ്രശനം പരിഹരിക്കാന്‍
ആര്‍ക്കും ആവില്ല. പൊതുവില്‍ താല്പര്യമുള്ള പരസ്പരം വിശ്വാസം ഉള്ള,
ആളുകളുടെ കൂട്ടായ തന്ത്രംഉണ്ടാവണം. പ്രശനം വഷളാക്കുന്നവരെ
ഒറ്റപ്പെടുത്തണം,സ്വീകാര്യമായ ചില ധാരണകള്‍ ഉണ്ടാക്കണം
തെരുവില്‍ പരിഹരിച്ചു മാനംകളിക്കരുത്. ഇനിയെങ്കിലും ബുദ്ധിപരമായി നീങ്ങണം.
ഒരു വലിയ കൂട്ടം ആളുകളുടെ അഭിമാന പ്രശനം കൂടിയാണ്. നമ്മുടെ ഇടയിലെ
പണത്തിന്റെ സുതാര്യതയില്ലായ്മ കണ്ടില്ല എന്ന് വരരുത്.ചെറിയ കൂട്ടങ്ങളായി
പരിഹാര മാര്‍ഗങ്ങള്‍ ആരായണം
ഒരു ബാവായ്ക്കും മെത്രാനും ഒന്നും നഷ്ടപ്പെടാതെ തന്നെ , ഇരു കൂട്ടരുംയോജിച്ചാല് നമ്മള് ഒരു വന്‍ ശക്തിയായിരിക്കും എന്നത് ഓര്മ്മിക്കാതെപലരും ഇതിനു എതിരായി നില്ക്കയും അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്.
മാത്രമായി സാധാരണക്കാരെ തെറ്റിധരിപ്പിക്കുകയാണെന്നത് നാം തിരിച്ചറിയണം. ഇനി
ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ല; നാം ഒന്നും നേടാനും പോകുന്നില്ല.
സമാന ചിന്തകളുള്ള സാധാരണ വിശ്വാസികളുടെചിന്തകള് പങ്കുവെയ്ക്കാനും ഒരുമിച്ചുകൂടി , മാന്യമായ ഒരു യോജിപ്പിലൂടെ മുന്നേറാനുള്ള വ്യവസ്ഥകള്‍
മുന്നോട്ടു വെയ്ക്കാനും സാധിച്ചാല്ഒരു ചരിത്രസംഭവമായിരിക്കും.
ശ്രീ. മാത്യു ജോയ്സിന്റെ കലർപ്പില്ലാത്ത ആത്മാർത്ഥതയെ അഭിന്ദിക്കുന്നു. ഉന്നതമായ കൂറ് ദൈവത്തോടു മാത്രമായാൽ തീർച്ചയായും സമാധാനത്തിനുള്ള വാതിലുകൾ തുറക്കപ്പെടും. അത്തരം ഒരു നീക്കത്തിന്, ഇരു വിഭാഗത്തിലും ഉള്ള വിവേകശാലികളായ വിശ്വാസികളുടെ സ്വതത്രമായ ചിന്തകളെ കോർത്തിണക്കിയാലേ മതിയാവുക ഉള്ളൂ. നിശബ്ദത കൊടും പാതകം തന്നെയാണ് . കാര്യങ്ങൾ കണ്മുന്നിൽ വന്നു കുത്തുമ്പോൾ കണ്ണടച്ച് രക്ഷപെടുകയല്ല, കൈകൊണ്ടു തട്ടിക്കളയാനായുള്ള ഔന്നത്യം ആണ് രണ്ടു കൂട്ടരിലും ഉണ്ടാവേണ്ടത്.
സമാധാനത്തിനും ഇപ്പോഴും വളരെ സാധ്യതകൾ ഉണ്ട് പക്ഷെ പരീക്ഷിക്കപ്പെടുന്നില്ല പകരം അസമാധാനത്തിന്റെ ബാണം നിറഞ്ഞുനിൽക്കുന്നു.
കോരസൺ
ക്രിസ്തുവിനെ ഏറ്റു പറയന് നിങ്ങള്‍ക്കു നാണമാണെന്നറിയാം. ക്രിസ്തുവിന്റെ പേരില്‍ മരിക്കാനും ഞങ്ങളുണ്ട്. അതാണു വ്യത്യാസം
പോര്‍ട്ട്ഗീസുകാരും കത്തോലിക്ക സഭയും തമ്മില്‍ എന്താണു ബന്ധം? അവര്‍ കത്തോലിക്കരാണെന്നു മാത്രം. ഒരു മാര്‍പാപ്പ പോലും പോര്‍ട്ടുഗലില്‍ നിന്നു വന്നിട്ടില്ല. പോര്‍ട്ടുഗീസ് വിരോധം കത്തോലിക്ക വിരോധം ആകേണ്ട കാര്യമില്ല.
കൂനന്‍ കുരിശു കാലത്ത് 111 പള്ളികള്‍ ഉള്ളതില്‍ 84 എണ്ണം കത്തോലിക്ക സഭയില്‍ നിന്നു. ആ ഭൂരിപക്ഷം വച്ചു നോക്കുമ്പോള്‍ ഓര്‍ത്തഡോക്സ്-യാക്കോബായാക്കര് സഭ വിട്ടത് ശരിയല്ല. കേസിനു പോയാല്‍ സുപ്രീം കോടതി കത്തോലിക്കര്‍ക്ക് അനുകൂലമായി വിധിക്കും!
പിതാവ് എന്നു വിളിച്ചാലും തിരുമേനി എന്നു വിളിച്ചാലും ബഹുമാനം കാണിക്കുന്നുവെന്നു മാത്രം.
ഇന്ത്യയിലെ ക്രിസ്തീയ സഭ ഒരു പരാജയമായിരുന്നു എന്ന് അംഗീകരിക്കുക. 2000 വര്‍ഷം കൊണ്ട് കോട്ടയ്ം-കുന്നം കുളം വരെ വളര്‍ന്നു. അവിടെ നിന്നു പോന്നവരാണ് വിദേശത്തെ ഭദ്രാസനമൊക്കെ.
പോര്‍ട്ടുഗീസുകാര്‍ വന്നതു കൊണ്ട് കുറച്ച് ക്രിസ്ത്യാനി എങ്കിലും കേരളത്തില്‍ ഉണ്ടായി. ഈ സത്യമൊക്കെ അംഗീകരിക്കുക.
എന്നു കരുതി ഈ കത്തോലിക്കനു മറ്റു ക്രിസ്ത്യാനികളോട് വിരോധമൊന്നുമില്ല. സഭ ഏതായാലും ക്രിസ്തുവിനെ ആരാധിച്ചാല്‍ മതി
ഇ മലയാളിയില്‍ കിടന്നു വാലിന് അറ്റം പിടിക്കാന്‍ എത്ര കറങ്ങിയാലും മേല്‍ ജാതികളുടെ പള്ളിയില്‍ സ്കെച്ചുള്കളെ കയറ്റാത്തതുപോലെ യേശു എത്ര പ്രാവിശ്യം വീണ്ടും വന്നാലും നിങ്ങള്‍ ഔട്ട് മിസ്റ്റര്‍ സ്കെച്ചുളെ. നിങ്ങള്‍ വെളിപാട് പുസ്തകം വായിക്കുക. കുഞ്ഞടിന് കൂടെ പോകുന്നത് വിര്‍ജിന്‍ പുരുഷന് മാത്രം.
DRINK BLACK LABEL & fill yourself in pure spirit.
അദ്ധ്യായം 23
1 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു;
9 നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
15
16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?
20 ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
22 സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
32 പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ.
33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
34 അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
35 നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.
36 ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
39 ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
Read more at: http://www.reporterlive.com/2018/04/18/492734.html
യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞ പത്രോസിനോട് ദൂരെ പോകു സാത്താനെ (എന്റെ അടുത്ത് പോലും വരരുത് ?) എന്നാണ് യേശു പറഞ്ഞത്. ആ പത്രൊസ്സാണ് എല്ലാ ക്രിസ്തീയ സഭകളുടെയും ആദ്യത്തെ പോപ് അല്ലെങ്കിൽ പാത്രിയർക്കാ. കപ്യായരുടെ വിവരമില്ലായ്മ ആണെകിൽ ആരും ക്ഷമിക്കരുത്