തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ ലീഗ് അംഗങ്ങളോട് വിശദീകരണം തേടുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. വിദ്യാഭ്യാസ മന്ത്രിയെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തിയാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.