ചെന്നൈ: ടുജി സ്പെക്ട്രം അഴിമതി കേസില്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെച്ച ദയാനിധി
മാരനെ ഡി.എം.കെ ഇനിയും പിന്തുണയ്ക്കുമെന്ന് ഡി.എം.കെ. നേതാവ് കരുണാനിധി
വ്യക്തമാക്കി. അതിനിടെ കരുണാനിധി മാധ്യമങ്ങള്ക്കെതിരേ ആഞ്ഞടിച്ചു. മാധ്യമങ്ങള്‍
വിചാരിച്ചാല്‍ ആരേയും വീഴ്ത്താന്‍ പറ്റുമെന്നും, രാജ്യം ഭരിക്കുന്നത് അവരാണെന്നും
കരുണാനിധി കൂട്ടിച്ചേര്‍ത്തു. മാരന് പകരം മന്ത്രിയെ നിര്‍ദേശിച്ചെന്ന വാര്‍ത്തയും
അദ്ദേഹം നിക്ഷേധിച്ചു.