ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഹയറ്റ് ഹോട്ടലിൽ നടന്ന കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് :
റിപ്പപ്ലിക്കൻ
പാർട്ടിയിലെ യാഥാസ്ഥിതികർ വർഷംതോറും ഒത്തുകൂടുന്ന കോൺഫ്രൻസ് ഈ വർഷം
പതിവിൽനിന്നും വളരെ വ്യത്യസ്തം ആയിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിലെ മത
മൗലിക വാദികൾ പൊതുവെ കോൺഫ്രൻസിൽ നിന്നും മാറിനിന്നു. പൊതുവെ ഇപ്രാവശ്യം
ട്രംപ്ലിക്കൻ കോൺഫ്രൻസ് ആയിമാറി. ട്രമ്പിൻറ്റെ ആവശ്യപ്രകാരം നടത്തിയ
ക്യാപ്പിറ്റൽ ആക്രമണത്തെ ക്രിസ്ത്യൻ മൗലിക വാദികൾ ഇപ്പോൾ
പിന്തുണക്കുന്നില്ല. ക്യാപ്പിറ്റൽ ആക്രമണം ഇത്രയും ഭീകരം ആയിമാറും എന്ന്
അറിവില്ലാതെയാണ് ഇവരിൽ പലരും ജനുവരി 6 നു നടന്ന റാലിയിൽ പങ്കെടുത്തത്.
ഇവരിലെ
സ്ത്രീകൾ ജനുവരി 5 നു കൊമ്പുകൾകൊണ്ട് കാഹളം ഊതി ക്യാപിറ്റലിനു ചുറ്റും
പ്രദക്ഷിണം നടത്തി. യോശുവ ജെറിക്കോ പട്ടണം ആക്രമിക്കുന്നതിനുമുമ്പ് കാഹളം
ഊതി ജെറിക്കോയുടെ മതിലുകൾ വീഴ്ത്തി എന്ന ഐതീഹത്തെ അനുകരിക്കുകയായിരുന്നു
അവർ. കാപ്പിറ്റൽ ആക്രമണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ക്രിസ്ത്യൻ മൗലിക
വാദികൾ ആണ്. അവരെ രക്ഷിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടു. ഇപ്പോൾ അവർ
ട്രംപിനെതിരെ തിരിഞ്ഞു.
ക്രിസ്ത്യൻ മൗലിക വാദികൾ ട്രംപിനെ
എതിർക്കുവാനുള്ള മറ്റൊരു പ്രധാന കാരണം, ട്രമ്പിൻറ്റെ സ്വർണ്ണ പ്രതിമയാണ്.
അഹറോൻ ഉണ്ടാക്കിയ കാളകുട്ടിയെപ്പോലെ, ട്രംപ് പ്രതിമ ദൈവ കോപം ഉണ്ടാക്കും
എന്നവർ കരുതുന്നു. വിഗ്രഹങ്ങളെ ഉണ്ടാക്കരുത് എന്ന ദൈവ കല്പന ഇവിടെ
ലംഘിച്ചു. ക്രിസ്റ്റിയാനിറ്റിയിലെ നവീകരണ വിഭാഗങ്ങളുടെ മാഗ്ന കാർട്ട ആണ്
വെളിപാട് പുസ്തകം. വെളിപാട്, പ്രവചനം ആണെന്നും, യേശു വീണ്ടും വരും ഇവർക്ക്
ഹർഷോന്മാദം നൽകി ഉടലോടെ സ്വർഗത്തിലേക്ക് ഉയർത്തും എന്ന് അവർ കരുതുന്നു.
യേശുവിൻറ്റെ രണ്ടാം വരവ് ആണ് ട്രംപ് എന്നും ഇവരിൽ ചിലർ വിശ്വസിക്കുന്നു.
എന്നാൽ
ട്രംപ് ഇപ്പോൾ ഇവരെ നിരാശപ്പെടുത്തി. അതിനാൽ അവർ ട്രംപിനെതിരെ
തിരിഞ്ഞിരിക്കുന്നു. വെളിപാടിലെ ' മഹതിയാം ബാബിലോൺ' വീണതുപോലെ ട്രംപും
വീഴും എന്നവർ കരുതുന്നു. അതാണ് അവർ ട്രമ്പിൽ നിന്നും അകലുന്നത്. എന്നാൽ
കുറെ വ്യജ ക്രിസ്ത്യൻ വചന തട്ടിപ്പുകാർ ഇപ്പോഴും ട്രമ്പിൻറ്റെ കൂടെ
ഉണ്ട്. ട്രമ്പിൻറ്റെ പണം തട്ടാൻ കൂടിയ ഈ ചൂഷകർ ട്രംപ് വീഴുമ്പോൾ ഓടി
മറയും.
'സ്വർണ്ണ കാളകുട്ടി' എന്ന് അറിയപ്പെടുന്ന ട്രമ്പിൻറ്റെ
സ്വർണ്ണ പ്രതിമ ഉടൻ മാർക്കറ്റിൽ വിൽപ്പനക്ക് വരും. മുൻകൂട്ടിത്തന്നെ വലിയ
വിലയും പ്രതീഷിക്കുന്നു. ഒരു മില്യൺ ആണ് പ്രതിമയുടെ വിൽപ്പനയിൽ
പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും മലയാളി ട്രമ്പൻമ്മാർ നോട്ടം
ഇട്ടിട്ടുണ്ടാവണം. ക്രിസ്ത്യൻ മൗലിക വാദികൾ മാത്രമല്ല മറ്റു പല
നേതാക്കളും പ്രതിമ ഉണ്ടാക്കിതിനെ എതിർക്കുന്നു. 'അമേരിക്ക ഫസ്റ്റ്'-
ആദ്യം അമേരിക്ക പിന്നെ മാത്രം മറ്റുള്ളവ - എന്നത് ട്രമ്പിൻറ്റെ പ്രകടന
മുദ്രാവാക്യം ആയിരുന്നു. അപ്പോൾ ഈ പ്രതിമയും അമേരിക്കയിൽ നിർമ്മിച്ചത്
ആയിരിക്കും അല്ലേ!. അല്ല. മെക്സിക്കോയിൽ ആണ് 'ട്രംപ് പ്രതിമ'
നിർമ്മിച്ചത്. ''മെക്സിക്കോയിൽനിന്നും റേപ്പിസ്റ്റുകളും കൊലപാതകികളും
മാത്രമേ ഇങ്ങോട്ടു വരൂ'' എന്ന് ട്രംപ് മുൻകൂട്ടി പ്രവചിച്ചതു മറക്കണ്ട .
60 ൽ പരം കോടതികൾ ഇലക്ഷൻ കേസ്സുകൾ പുറംതള്ളി, എന്നിട്ടും ഇല്കഷനിൽ ജയിച്ചത് ട്രംപ് ആണ് എന്ന്
ട്രംപ് ആവർത്തിച്ചു നുണ പറയുന്നു. കോടതികളെ ധിക്കരിക്കുകയും വിധി
പ്രഖ്യാപിച്ച ജഡ്ജിമാരെ ചീത്ത വിളിക്കുകയും ചെയ്യുന്നു. വോട്ടിങ് മെഷീൻ
കമ്പനി, ട്രമ്പിൻറ്റെ ലോയേഴ്സ്, കൂട്ടുകാരൻ തലയിണക്കാരൻ -ഇവർക്കെതിരെ
ബില്യൺ ഡോളർ കേസുകളും കൊടുത്തിട്ടുണ്ട്.
'ജൂനിയർ' സ്റ്റേജിൽ
അധികാര കസർത്തു കാട്ടി തകർത്തു. ഗേൾ ഫ്രണ്ടും സ്റ്റേജിൽ വല്ലാത്ത ഡാൻസ്
പ്രദർശിപ്പിച്ചു. ട്രംപ് ആരാധകർ പോലും മടുത്തു. കൂടാതെ ട്രമ്പിൻറ്റെ
'കാളകുട്ടി' പ്രതിമയും കൂടി വന്നപ്പോൾ യാഥാസ്ഥികരുടെ കോൺഫ്രൻസ് ഒരു ട്രംപ്
സ്റ്റേജ് ഷോ ആയി മാറി. 2024 ൽ ട്രംപ് വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക്
മത്സരിക്കും, തനിക്കെതിരെ ആരും പ്രൈമറിയിൽ മത്സരിക്കാൻ പാടില്ല എന്നതും
ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ നിൽക്കുന്നവർ രാജ്യസ്നേഹികൾ അല്ല, അവർ
റിപ്പപ്ലിക്കന്സ് പോലും അല്ല, അതിനാൽ അവരെ പാർട്ടിയിൽനിന്നും പുറത്താക്കണം
എന്നും ട്രംപ് പ്രഖ്യാപിച്ചു.
ക്യാപ്പിറ്റൽ ആക്രമണം നടത്തിയതിനു
ട്രംപിനെ ഇംപീച്ച് ചെയ്യുവാനും കുറ്റവാളി എന്ന് വിധിക്കുവാനും വോട്ട്
ചെയ്യ്ത റിപ്പപ്ലിക്കൻ നിയമ നിർമ്മാതാക്കളുടെ പേരും ട്രംപ് വിളിച്ചു
പറഞ്ഞു. തനിക്ക് എതിർ നിൽക്കുന്നവരെ റിപ്പപ്ലിക്കൻ പാർട്ടിയിൽനിന്നു
പുറത്താക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു. മിറ്റ് റോമിനി, മുൻ വൈസ്
പ്രസിഡണ്ട് ഡിക് ചെയിനിയുടെ മകൾ ലിസ് ചെയിനി, എന്നിവരുടെ പേര് ട്രംപ്
എടുത്തു പറഞ്ഞു. ട്രംപ് അടുത്ത കാലത്താണ് റിപ്പപ്ലിക്കൻ ആയത്. ജൂനിയർ 2016
പ്രൈമറിയിൽ, അപ്പന് വോട്ട് ചെയ്യുവാൻ പോലും സാധിച്ചില്ല, കാരണം അയാൾ
റിപ്പപ്ലിക്കൻ അല്ലായിരുന്നു. റിപ്പപ്ലിക്കൻ ആയി രെജിസ്റ്റർ ചെയ്യുവാൻ
മറന്നുപോയി. തലമുറകളായി റിപ്പപ്ലിക്കൻസ്സ് ആയിരിക്കുന്ന മിറ്റ്
റോമിനിയെയും ലിസ് ചെയിനിയെയും ആണ് റിപ്പപ്ലിക്കൻ പാർട്ടിയിയിൽനിന്നും
പുറത്താക്കണം എന്ന് ഈ പുതു മടിശീലക്കാരൻ ട്രംപ് ഡിമാൻഡ് ചെയ്യുന്നത്.
ട്രംപ്ലിക്കൻസ്
എന്ന പഴയ ചീഞ്ഞ ചവർ, പേട്രിയോട്ടിക് പാർട്ടി എന്നൊരു പുതിയ വിഴുപ്പു
കെട്ടിൽ അവതരിപ്പിക്കും എന്ന് പല തവണ ട്രംപ്ലിക്കൻസ് ഭീഷണി നടത്തി.
മൂന്നാമതൊരു പാർട്ടി വന്നാൽ റിപ്പപ്ലിക്കൻ പാർട്ടിയുടെ അവസാനം ആണ്.
ഭീഷണിയിലൂടെ റിപ്പപ്ലിക്കൻ പാർട്ടിയെ ട്രംപിസം ആക്കിമാറ്റാൻ ആണ് ട്രംപ്
ശ്രമിച്ചത്. ട്രംപിസം ഉപേക്ഷിച്ചാൽ പാർട്ടി രക്ഷപ്പെടുമോ!
ഇനിയും ഒർലാൻഡോ സമ്മേളനത്തിൽ ട്രംപ് വിളിച്ചുകൂവിയ കുറെ പതിവിൻപടി കള്ളങ്ങളെ ഒന്ന് വിശകലനം ചെയ്യാം:
2020
തിരഞ്ഞെടുപ്പിൽ താൻ തോറ്റില്ല, വിജയം നമ്മിൽ നിന്നും മോഷ്ടിക്കപ്പെട്ടു
എന്നാൽ 2024 ഞാൻ വീണ്ടും മൂന്നാം തവണ മത്സരിച്ചു ജയിക്കും എന്നതായിരുന്നു
ട്രമ്പിൻറ്റെ നുണകളുടെ ക്രൗൺ ജുവൽ. 'തോറ്റില്ല, തോറ്റിട്ടില്ല,
തോക്കത്തില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന പഴയ കോളജ് കാലത്തെ
മുദ്രാവാക്യം പോലെ.
റിപ്പപ്ലിക്കൻ പാർട്ടിയിലെ യാഥാസ്ഥിതികരുടെ
കോൺഫ്രൻസ് എന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. പങ്കെടുത്തവർ ഭൂരിഭാഗവും
ട്രംപ് ഗിയർ ധരിച്ചവർ ആയിരുന്നു. പ്രസംഗകരും ട്രംപ് സപ്പോർട്ടേഴ്സ് തന്നെ.
ട്രംപ് പാർട്ടിവിട്ട് എങ്ങും പോകുന്നില്ല, റിപ്പപ്ലിക്കൻ പാർട്ടിയിൽ
ഇപ്പോഴും ട്രംപിനെ അനുകൂലിക്കുന്നവർ ധാരളം ഉണ്ട്, 2024 ൽ ട്രംപ് വീണ്ടും
മത്സരിക്കും, കൂടാതെ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ പൊളിറ്റിക്കൽ ആക്ഷൻ
കമ്മറ്റി ഉണ്ടാക്കും, 2022 മിഡ് ടെം ഇല്കഷനിൽ ട്രംപ് അനുകൂലികൾക്കുവേണ്ടി
പ്രവർത്തിക്കും എന്നതൊക്കെ പ്രസംഗകർ ആവർത്തിച്ചു. കൺവെൻഷൻ ഒരു
ട്രംപ്ലിക്കൻ കൂട്ടായ്മ്മ ആയി മാറി. റിപ്പപ്ലിക്കൻ നേതാക്കൾ
എന്തുകൊണ്ടാണ് ട്രംപിനെ ഭയക്കുന്നത് എന്നുമാത്രം ആരും വെളിപ്പെടുത്തിയില്ല.
കുറ്റവാളി റോജർ സ്റ്റോൺ കൺവെൻഷൻ ടിക്കറ്റ് വാങ്ങിയിരുന്നില്ല;
അതിനാൽ കൺവെൻഷൻ ഹാളിൽ കയറ്റിയില്ല. അതിനാൽ റോജർ സ്റ്റോൺ ഹോട്ടലിനു
വെളിയിൽ, ട്രംപ് ആരാധകൻ ഫോർജിയാട്ടോ ബ്ലോയുടെ കൂടെ റാപ് ഡാൻസ് ചെയ്തു.
പുറകിൽ ഒരു ട്രക്കിൻറ്റെ പുറത്തുള്ള ആയുധധാരിയായ ട്രമ്പിൻറ്റെ റാംബോ
പോസ്റ്റർ ഉണ്ടായിരുന്നു. 2016 നിലെ ഇല്കഷനിൽ ഉണ്ടായ റഷ്യൻ ഇടപെടൽ നിമിത്തം
റോബർട്ട് മുള്ളർ റിപ്പോർട്ടിൻറ്റെ അടിസ്ഥാനത്തിൽ 7 കുറ്റങ്ങൾക്ക് റോജർ
സ്റ്റോൺ ശിക്ഷിക്കപ്പെട്ടു. എന്നാൽ ട്രംപ് സ്റ്റോണിന് പാർഡൺ കൊടുത്തു.
കൺവെൻഷനിൽ
ഭൂരിഭാഗം പേരും മാസ്ക്ക് ധരിച്ചില്ല, ഹോട്ടൽ അധികാരികളും കൺവെൻഷൻ
ഓർഗനയിസേഴ്സും, അംഗങ്ങൾ മാസ്ക്ക് ധരിക്കാൻ തുടരെ ആവശ്യപ്പെട്ടിട്ടും
ആരും അനുസരിച്ചില്ല. 'ഫ്രീഡം എന്നവർ വിളിച്ചു പറഞ്ഞു കൂക്കു വിളിച്ചു.
500000 ൽ അധികം പേര് കോവിഡ് നിമിത്തം മരിച്ചത് അവർ പരിഗണിച്ചില്ല.
സ്റ്റേജിൽ കയറിയ റിപ്പപ്ലിക്കൻസും മാസ്ക് ധരിച്ചില്ല.
മെക്സിക്കോക്കാരെ
വെറുക്കുന്ന റ്റെഡ് ക്രൂസ്, ടെക്സസ്സ്കാരെ ഉപേക്ഷിച്ചു ഓടിയത്
മെക്സിക്കോയിലേക്ക് ആണ്. വെള്ളവും ഇലക്ട്രിസിറ്റിയും ഇല്ലാതെ കഷ്ടപ്പെട്ട
ടെക്സസുകാർക്കു 16000 ഡോളർ എനർജി ബില്ല് ലഭിച്ചു. ഇതൊന്നും കണക്കാക്കാതെ
ഓടിയ ക്രൂസിനെ മീഡിയ നിർത്തി പൊരിച്ചു. സഹികെട്ട ക്രൂസ് റിസോർട്ട് വിട്ട്
തിരികെവന്നു. ഒരു കാറിൻറ്റെ ട്രങ്കിൽ വെള്ളം എടുത്തു വെക്കുന്ന ഫോട്ടോ
പബ്ലിഷ് ചെയ്തു നേരെ ഓടിയത് ഒർലാണ്ടോയിലേക്കാണ്.
ക്രൂസ്,
റിസോട്ടിൽ സുഖിച്ചപ്പോൾ, ടെക്സാസുകാരേ സഹായിക്കാൻ, ന്യൂയോർക്കിൽനിന്നും
ടെക്സാസിൽ എത്തിയ ഡെമോക്രാറ്റ് കോൺഗ്രസ് അംഗം അലക്സാൻഡ്രിയ ഒക്കാസിയോ
കോർട്ടേസിനെ പരിഹസിച്ചു കൊണ്ടാണ് ക്രൂസ് പ്രസംഗം തുടങ്ങിയത്. ജനുവരി 6
ലെ ഭീകര അക്രമികളുടെ ഒരു ടാർഗറ്റ് ആയിരുന്നു കോർട്ടസ്. അവരും മറ്റു
ഡെമോക്രാറ്റുകളും മില്യൻസ് ടെക്സ്സാസ് കാർക്കുവേണ്ടി സംഭരിച്ചു.
റിപ്പപ്ലിക്കൻസിൻറ്റെ അമിത ലാഭ മോഹം നിമിത്തമാണ് ടെക്സാസ് നിവാസികൾ
അത്രയും ദുരവസ്ഥ സഹിക്കേണ്ടി വന്നത്. അതാണ് റ്റെക്സൺ ട്രമ്പൻ മലയാളി
എഴുത്തുകാർ മൗനം പാലിച്ചത്. അലക്സാൻഡിയയുടെ നാവ് ഇരുവായ്ത്തല വാള് ആണ്,
ക്രൂസിന് തിരികെ നല്ലവണ്ണം അലക്സാൻഡിയയിൽനിന്നു കിട്ടുകയും ചെയ്തു.
എപ്പോഴും
യുക്തി രഹിതമായി സംസാരിക്കുന്ന റ്റെഡ് ക്രൂസ് ഇത്തവണയും പതിവിൻപടി
വിഡ്ഢിത്തരം പാടി. കൺട്രി ക്ലബുകാരുടെ പാർട്ടിയല്ല റിപ്പപ്ലിക്കൻ പാർട്ടി
എന്ന് ക്രൂസ് പറഞ്ഞു. എന്നാൽ ക്രൂസ് പുകഴ്ത്തുന്ന ട്രംപ്, ഗോൾഫ് ക്ലബ്
ഉടമയാണെന്നതും, ട്രംപ് താമസിക്കുന്നത് ഗോൾഫ് ക്ലബിൽ ആണെന്നതും ക്രൂസിൻറ്റെ
വലിയ തലയിൽ പതിഞ്ഞില്ല. റിപ്പപ്ലിക്കൻ പാർട്ടി = ട്രംപ് എന്നാണ് അയാൾ
പ്രസംഗിച്ചത്. റിപ്പപ്ലിക്കൻ പാർട്ടി വ്യക്തി സ്വാതന്ത്രത്തിൻറ്റെ
പാർട്ടിയാണ് എന്നും ക്രൂസ് അടിച്ചുവിട്ടു. എന്നാൽ സ്വാതന്ത്ര്യത്തെ
ഇല്ലാതാക്കി ഫാസിസത്തിലൂടെ ഭരിക്കുന്ന നാസികളുടെ സീൽ സ്റ്റേജിൽ
പ്രദർശിപ്പിച്ചിരുന്നു. ട്രംപിസം = ഫാസിസം എന്നാണ് നാസി സീൽ
വെക്തമാക്കിയത്. അതിൻറ്റെ കീഴിൽ നിന്നാണ് ക്രൂസ് സ്വാതന്ത്ര്യത്തിൻറ്റെ
പാർട്ടിയാണ് ട്രംപിസം എന്ന് പ്രസ്താവിച്ചത്.
നാസികളുടെ സീൽ,
സ്റ്റേജിൽ പ്രദർശിപ്പിച്ചതിനെ തുടക്കത്തിൽ ഹയാറ്റ് ഹോട്ടൽ വക്താവ് ' അത്
അവരുടെ സ്വാതന്ത്ര്യത്തിൻറ്റെ ഭാഗമാണ്' എന്ന് ന്യായികരിച്ചു. നാസിസത്തെ
പിന്തുണക്കുന്ന ഹോട്ടൽ ശൃംഖല ബോയിക്കോട്ട് ചെയ്യുവാൻ ഉള്ള ആഹ്വാനം നാഷണൽ
ലെവലിൽ വൻ ശ്രദ്ധ നേടി. ഇപ്പോൾ ഹോട്ടൽ ഞഞഞ്ഞാ പിഞ്ഞഞ്ഞ പറഞ്ഞു തടി തപ്പാൻ
നോക്കി. സ്റ്റേജിൽ ഉണ്ടായിരുന്ന നാസി സീൽ, നാസികളുടേതു ആണെന്ന് അവർക്ക്
അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞു.
ജോൺ ബോയ്ഹ്നർ:
മുൻ
റിപ്പപ്ലിക്കൻ സ്പീക്കർ, ജോൺ ബൊയ്ഹ്നർ റ്റെഡ് ക്രൂസിനോട്
അമേരിക്കക്കാരുടെ പ്രിയ ' ഗോ ഫ .... യൂർസെൽഫ് എന്ന് പറഞ്ഞത് കൂടാതെ
'മാംസം ധരിച്ച ലൂസിഫർ' എന്നും; ''മറ്റുള്ളവരെക്കാൾ മിടുക്കനാണ് എന്ന്
കരുതുന്ന ഒരു അശ്രദ്ധമായ കഴുതയേക്കാൾ അപകടകരമായവൻ ആണ് ക്രൂസ് എന്നും
വിശേഷിപ്പിച്ചു.
യെലേന ഡസനോവ എന്ന സ്ത്രീ, ട്രമ്പിൻറ്റെ ട്വീറ്റുകൾ
സമാഹരിച്ചു ഒരു പുസ്തകം പ്രസിദ്ധികരിക്കും എന്ന് പ്രഖ്യാപിച്ചു.
ഫെയിസ്ബുക്കും ട്വീറ്ററും ട്രംപിനെ പുറത്താക്കിയതിനുള്ള പ്രതികരണം ആണ്
ഇത്. 'ട്രമ്പിനു ചെയ്ത് വോട്ടുകൾ, വോട്ടിങ് മെഷീനുകൾ മാറ്റി മറിച്ചു
ബൈഡനുള്ള വോട്ടുകൾ ആക്കി മാറ്റി, നിങ്ങൾ വോട്ടിങ് മെഷീൻ കമ്പനികൾക്ക്
എതിരെ എന്ത് നടപടി എടുക്കും?'' എന്ന് മറ്റൊരു സ്ത്രീ ട്രംമ്പിൻറ്റെ
ലോയറോട് ചോദിച്ചു. ആരോപണം അടിസ്ഥാനരഹിതമാണ്, അങ്ങനെ വോട്ടുകൾ
മാറ്റപ്പെട്ടിട്ടില്ല, ഇല്കഷൻ പൂർണ്ണമായും നിയമ പ്രകാരം ആയിരുന്നു എന്ന്
ലോയർ പ്രതികരിച്ചു.
ക്യാപ്പിറ്റൽ ആക്രമണത്തിനുള്ള ആസൂത്രണ
തിർമൂർത്തികൾ ആണ്, ട്രംപ്, ക്രൂസ്, ജോഷ് ഹൗളി എന്നിവർ. കാപിറ്റൽ ആക്രമണത്തെ
ന്യായികരിച്ചാണ് ജോഷ് ഹൗളി സംസാരിച്ചത്. ട്രംപ്, ജോഷ്, റ്റെഡ് ക്രൂസ്,
പോംപിയോ, ഫ്ലോറിഡ ഗവർണ്ണർ റോൺ ഡിസാൻറ്റിസ്, ഫ്ലോറിഡ മുൻ ഗവർണർ റിക്ക്
സ്കാട്ട് -ഒക്കെ 2024 പ്രസിഡണ്ട് സ്ഥാനാർത്ഥികൾ ആണ്. റിപ്പപ്ലിക്കൻ
പാർട്ടി ട്രംപിസം അല്ല എന്നും പാർട്ടിയെ ഒന്നിപ്പിക്കുവാനും 2022
സ്ഥാനാർത്ഥികളെ ജയിപ്പിക്കാനും താൻ പരിശ്രമിക്കും എന്ന് സ്കോട്ട്
പ്രസ്താവിച്ചു.
ദേശീയ തലത്തിൽ 40 സ്റ്റേറ്റുകളിൽ 253 തിരഞ്ഞെടുപ്പ്
നിയമ ഭേദഗതി ബില്ലുകൾ റിപ്പപ്ലിക്കൻസ്സ് അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം
വോട്ടർമാരെ തടയുന്നതുമാണ്. കൂടുതൽ പേർ വോട്ട് ചെയ്താൽ റിപ്പപ്ലിക്കൻസ്സ്
ജയിക്കുകയില്ല അതിനാൽ വോട്ടർമാരെ തടയുന്ന കർശന നിയമങ്ങൾ വേണം എന്നാണ്
റിപ്പപ്ലിക്കൻ ലോയർ സുപ്രീം കോടതിയിൽ വാദിച്ചത്. വൻ വിഡ്ഢിത്തരങ്ങൾ
വിളിച്ചു പറയുവാനും പ്രവർത്തിക്കുവാനും മിടുക്കർ ആണ് റിപ്പപ്ലിക്കൻസ്, ആൾ
ബലത്തിൽ മാത്രമാണ് അവർ പിടിച്ചു നിൽക്കുന്നത്. അവരുടെ ഏറ്റവും നഷ്ടവും,
നാണക്കേടും വിഡ്ഢിത്തവും ആയിരുന്നു ട്രംപിനെ തിരഞ്ഞെടുത്തത്. അവർ വീണ്ടും
അത് ആവർത്തിക്കാൻ മാത്രം അത്രക്ക് ബുദ്ധി ശൂന്യരോ?. റിപ്പപ്ലിക്കൻ
അല്ലാത്തവരെ എങ്ങനെയും വോട്ട് ചെയ്യിക്കാതിരിക്കുക എന്നതാണ് പാർട്ടിയുടെ
നയവും ലക്ഷ്യവും.
ഏതെങ്കിലും കാരണവശാൽ ട്രംപ് വീണ്ടും ജയിച്ചാൽ
അതോടെ റിപ്പപ്ലിക്കൻ പാർട്ടിയും ഛിന്നഭിന്നമാകും, ട്രംപിസം വളരും,
ട്രമ്പിൻറ്റെ പിൻഗാമിയും ട്രാംപ്ലിക്കൻ ആയിരിക്കും. അമേരിക്കൻ ജനാധിപത്യം
ഫാസിസമായി മാറുകയും ചെയ്യും. ബിൽ ക്രിസ്റ്റൽ പറഞ്ഞതുപോലെ ഒർലാണ്ടോ കൺവെൻഷൻ,
1930-കളിലെ നാസി കൂട്ടം പോലെ തോന്നി. അതേ! അമേരിക്കയിൽ നാസിസം
ആവർത്തിക്കണമോ?
'ഞാൻ ബൈഡാനോടു തോറ്റാൽ, പിന്നെ നിങ്ങൾ എന്നെ
കാണുകയില്ല' എന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് പറഞ്ഞ ആയിരക്കണക്കിന് നുണകളിൽ
ഒന്നുമാത്രം. കൺവെൻഷനിൽ തുടരെ ട്രംപ് അടിച്ചുവിട്ടതും 2020 ഇലക്ഷനിൽ
ജയിച്ചത് ട്രംപ് ആണ് എന്ന വൻ നുണ ആയിരുന്നു. ട്രമ്പിൻറ്റെ അനേക നേട്ടങ്ങളും
തുടരെ പറയുന്ന നുണകൾ മാത്രമാണ്. നുണകൾ പല പ്രാവശ്യം ആവർത്തിച്ചാൽ
സത്യമാകും അതാണ് ട്രംപിസത്തിൻറ്റെ വിശ്വാസ പ്രമാണം, റിപ്പപ്ലിക്കൻ
പാർട്ടിയും അത് ആവർത്തിക്കുന്നു.
ഇന്ത്യൻ അമേരിക്കൻസ്സിലെ കുറെ
ക്രിസ്തിയാനികൾ ട്രംപിസത്തിൽ ആണ്. അമേരിക്കയെ ക്രിസ്ത്യൻ രാജ്യം ആക്കുവാൻ
ആണ് അവർ സ്വപ്നം കാണുന്നത്. എന്നാൽ ഇന്ത്യയെ ഹിന്ദു രാജ്യം ആക്കുവാൻ
ബിജെപി ശ്രമിക്കുന്നതിനെ അവർ എതിർക്കുന്നു. കഥ അറിയാതെ ആട്ടം കാണുന്ന
കുറെ ഹിന്ദുക്കളും ഉണ്ട് ട്രംപിസത്തിൽ. ട്രംപിസവും വെള്ളക്കാരിലെ ഹിന്ദു
വിരുദ്ധരും ഇവരെ തല്ലി ഓടിക്കും എന്നത് ഇവർക്ക് അറിയുമോ?.
അമേരിക്കൻ
ജനത ഇന്ന് സഹിക്കുന്ന വലിയ പ്രശ്നം ഇടതോ വലതോ ഡെമോക്രാറ്റോ
റിപ്പപ്ലിക്കനോ എന്നതല്ല. ജനാധിപത്യം നിലനിൽക്കണോ അതോ അമേരിക്ക ജർമ്മൻ
സ്റ്റയിൽ ഫാസിസം ആയി അധഃപതിക്കണോ എന്നതാണ്.
കു അനോൻ മാഗാ
തൊപ്പിക്കാർ ഇപ്പോഴും ട്രംപ് ആണ് പ്രസിഡണ്ട് എന്നും മാർ ലാർഗോ ക്യാപിറ്റൽ
ആണെന്നും കരുതുന്നു. രക്ത രൂഷിത സായുധ ഭീകര ആക്രമണം നടത്തി ഭരണം
പിടിച്ചെടുക്കുവാനും അവർ തയ്യാർ ആണ്. മാർച്ച് 4 ന് ട്രമ്പിൻറ്റെ ഇനാഗുറേഷൻ
ആണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഒന്നും നടക്കില്ല എങ്കിലും ഭീകര
അക്രമണങ്ങൾ അവർ പലയിടത്തും എപ്പോൾ വേണമെങ്കിലും അഴിച്ചുവിടാം. ട്രംപിനെതിരെ
അനേകം കേസ്സുകൾ ഉണ്ട്. അവയുടെ വിധി അനുസരിച്ചിരിക്കും ട്രമ്പിൻറ്റെ
ഭാവിയും രാജ്യത്തിൻറ്റെ ഭാവിയും. ട്രംപ് ജെയിലിൽ പോയാൽ, അതോടെ ട്രംപിസം
അവസാനിക്കുമോ!. ട്രംപിസത്തിനു അധികം ആയുസ്സ് ഇല്ല, എന്നാൽ വെള്ളക്കാരുടെ
വർണ്ണ മേൽക്കോയ്മ്മയും, ക്രിസ്ത്യൻ ദേശീയതയും അമേരിക്കയിൽ വളരെക്കാലം
ഉണ്ടായിരിക്കും.