ന്യൂയോർക്ക് : സംസ്ഥാനം കോവിഡിന്റെ പ്രഭവകേന്ദ്രമായിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം ഗവർണർ ആൻഡ്രൂ കോമോയ്ക്ക് നൽകിയ അടിയന്തര അധികാരങ്ങൾ പിൻവലിക്കുന്ന നടപടിക്ക് നിയമനിർമ്മാതാക്കൾ വെള്ളിയാഴ്ച അംഗീകാരം നൽകി.
അസംബ്ലിയുമായി കൂടിയാലോചിക്കാതെ പുതിയ കോവിഡ് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് കോമോയെ തടയുന്നതാണ് പ്രസ്തുത ബിൽ. കൂടാതെ, മാസ്ക് മാൻഡേറ്റ്, റെസ്റ്റോറന്റ് ശേഷി പോലുള്ള നിലവിലെ നടപടികളുടെ വിപുലീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ ഗവർണർ നിയമ നിർമ്മാതാക്കളുടെ അഭിപ്രായം കൂടി മുഖവിലയ്ക്കെടുക്കാൻ നിർബന്ധിതനാകും. കോവിഡുമായി ബന്ധപ്പെട്ട കാര്യമല്ലെങ്കിൽ 30 ദിവസത്തിനപ്പുറം നടപടികൾ നീട്ടാനും ഗവർണർക്ക് കഴിയില്ല.
നിയമനിർമ്മാതാക്കൾക്ക് ഭൂരിപക്ഷ വോട്ടോടെ ഏത് ഓർഡറും റദ്ദാക്കാൻ കഴിയും.
നഴ്സിംഗ് ഹോം അന്തേവാസികളുടെ മരണസംഖ്യ മറച്ചുവച്ചതും മുൻ വനിതാ സഹായി ഉൾപ്പെടെ മൂന്ന് പേർ നടത്തിയ ലൈംഗിക ആരോപണങ്ങളുയർത്തിയതും മൂകം വിവാദത്തിൽ കുരുങ്ങിയ കോമോയുടെ അടിയന്തര അധികാരം പിൻവലിക്കുന്നത് സംബന്ധിച്ച് അസംബ്ലി ഹൗസിലും സെനറ്റിലും വോട്ടെടുപ്പ് നടത്തി.
സഹ ഡെമോക്രാറ്റുകൾ ബില്ലിനെതിരെ ആഞ്ഞടിച്ചതിനാൽ, റിപ്പബ്ലിക്കൻമാരുടെ വോട്ട് പര്യാപ്തമല്ലെന്ന് വാദം ഉയർന്നു.
സെനറ്റിൽ 43 ഡെമോക്രാറ്റുകളും അനുകൂലമായി വോട്ടുചെയ്തപ്പോൾ 20 റിപ്പബ്ലിക്കൻമാർ എതിർത്തുകൊണ്ട് വോട്ട് രേഖപ്പെടുത്തി. പിന്നീട്, 107-43 എന്ന വോട്ടിങ് നിലയിലാണ് ബിൽ അസംബ്ലിയിൽ പാസായത്.
ബിൽ ഒപ്പിടാനോ വീറ്റോ ചെയ്യാനോ കൊമോയ്ക്ക് 10 ദിവസത്തെ സാവകാശമുണ്ട്. ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലുള്ള അസംബ്ലിയിൽ വീറ്റോ പ്രൂഫ് സൂപ്പർ മജോറിറ്റി ഉണ്ട്.
തന്റെ ഓഫീസ് അസംബ്ലിയുമായിചർച്ച നടത്തിയെന്നും നിബന്ധനകൾ അംഗീകരിച്ചതായും കോമോ ബുധനാഴ്ച അവകാശപ്പെട്ടത് റിപ്പബ്ലിക്കന്മാരുടെ പ്രതിഷേധത്തിനും 'പിൻവാതിൽ ഇടപാടിന്റെ' ആരോപണത്തിനും കാരണമായി.
നിയമനിർമ്മാണത്തിൽ ഗവർണറുടെ കൈയില്ലെന്ന് വെള്ളിയാഴ്ച നടന്ന ചർച്ചയിൽ ഡെമോക്രാറ്റിക് സെനറ്റർ മൈക്കൽ ജിയാനറിസ് പറഞ്ഞു.