Image

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

Published on 18 April, 2021
എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമെന്നു വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍ സീറ്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീലിനെ വീഴ്ത്താന്‍ യുഡിഎഫ് നിയോഗിച്ചത് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബിലിനെയായിരുന്നു.

സ്ഥാനാര്‍ഥിയായതു മുതല്‍ ഫിറോസിനെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ ഉയര്‍ന്നു. പ്രചാരണ വാഹനങ്ങളും ഫ്ലെക്സ് ബോര്‍ഡുകളും തകര്‍ത്ത സംഭവങ്ങളും ഉണ്ടായി. വോട്ടെണ്ണലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫെയ്സ്ബുക്കില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഞാന്‍ തവനൂര്‍ ഉണ്ടാകും. മെയ്‌ 2നു ശേഷം അല്ല അതിനു മുന്‍പ് തന്നെ … എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്.
എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല. തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍. ഇതെല്ലാം തവനൂരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ്.

ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്. അതു പാലിക്കാന്‍ എനിക്ക് മെയ്‌ 2 തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും. എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം.

എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. അങ്ങിനെ ഉണ്ടാവുകയും ഇല്ല. പരാജയം ബോധ്യപെടുമ്ബോള്‍ പല തരത്തിലുള്ള

വ്യാജപ്രചാരണങ്ങളുമായി കടന്നു വരും. അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക