അടുത്ത കാലംവരെ ഇന്‍ഡ്യയെ പുശ്ചത്തോടെകണ്ടിരുന്ന പാശ്ചാത്യര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അമേരിക്ക ആദരിക്കുന്നത് കാണുന്നത് ഏതൊരു ഭാരതീയനും അഭിമാനകരമാണ്. വളരെക്കുറച്ച് രാഷ്ട്രനേതാക്കന്മാര്ക്കുമാത്രം അമേരിക്ക സ്റ്റേറ്റ് വിസിററ് നല്കാറുള്ളു. അതിലൊരാളാണ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍പോര്‍ട്ടില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്കി സ്വീകരിക്കുന്നു. വൈറ്റ് ഹൗസില്‍ പ്രസിഡണ്ടിന്റിന്റെ അതിഥിയായി ഡിന്നര്‍. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പ്രഭാഷണം. ഇതൊക്കെ വളരെക്കുറച്ച് രാഷ്ട്രത്തലവന്മാര്ക്ക് മാത്രം കിട്ടിയിട്ടുള്ള ബഹുമതിയാണ്. എന്തുകൊണ്ട് ലോകത്തിലെ സമ്പന്നരാജ്യം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നുവെന്ന് മണിപ്പൂരിന്റെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്നവര്‍ ചിന്തിക്കണം.
(മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത് ശരിയായില്ല എന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും പറഞ്ഞുനടക്കുന്നത്. അത് ഏറ്റുപിടിക്കാന്‍ അമേരിക്കയിലും ചിലരുണ്ട്. ക്രിസ്റ്റ്യന്‍ പള്ളികള്‍ തകര്ക്കപ്പെട്ടതിലാണ് അമേരിക്കയില്‍ ചിലര്‍ക്ക് കുരുപൊട്ടുന്നത്. ഹിന്ദു ക്ഷേത്രങ്ങളോ മുസ്ളീം മോസ്ക്കുകളോ ആയിരുന്നെങ്കില്‍ സന്തോഷമായിരുന്നേനെ.
മണിപ്പൂരില്‍ നടക്കുന്നത് രണ്ട് വംശങ്ങള്‍ തമ്മില്‍ കാലങ്ങളായിട്ടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതിഫലമാണ്. ഇന്‍ഡ്യന്‍ പട്ടാളത്തിന് കലാപം ഒതുക്കാന്‍ മണിക്കൂറുകള്‍ മാത്രംമതിയാകും. അതിന്റെ അനന്തരഫലം അനേകരുടെ ജീവന് നഷ്ടപ്പെടുമെന്നുള്ളതാണ്. നയതന്ത്രത്തിലൂടെയും സംയമനത്തിലൂടെയും ഇരുകൂട്ടരെയും സമാധാനിപ്പിച്ച് രജ്ഞിപ്പിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് അമിത് ഷായെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. പള്ളികള്‍ തകര്‍ത്തത് ബി ജെ പി ക്കാരും ആറെസ്സെസ്സും ആണെന്നാണ് കേണ്‍ഗ്രസ്സ് കമ്മികള്‍ പറഞ്ഞുപരത്തുന്നത് ക്രസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ക്ക് ഇല്ലാത്ത ആക്ഷേപമാണ് അത്.)
ഭിക്ഷക്കാരുടെയും പാമ്പാട്ടികളുടെയും നാടെന്നാണ് പാശ്ചാത്യര്‍ ഇന്‍ഡ്യയെപറ്റി പറഞ്ഞിരുന്നത്. അവരെയും കുറ്റംപറയാന്‍ സാധിക്കില്ലായിരുന്നു. ഒരു വിദേശി ന്യൂ ഡല്‍ഹിയിലോ ബോംബെയിലോ വന്നിറങ്ങിയാല്‍ അവരുടെ മുന്പില് ഭിക്ഷാപാത്രം നീട്ടുന്നവരെയാണ് കണ്ടിരുന്നത്., പിന്നെ പാമ്പാട്ടികളെയും. അതിനെല്ലാം മാറ്റംവന്നുതുടങ്ങിയത് അടുത്തകാലത്താണ്. ഇന്ന് ഇന്ഡ്യാക്കാരന് ലോകത്തില്‍ വിലയുണ്ട്. അവന് പണ്ടത്തെപ്പോലെ അവഹേളിക്കപ്പെടുന്നില്ല. അവന്റെരാജ്യം ലോകശക്തികള്ക്കുമുന്പില് ഭിക്ഷാപാത്രം നീട്ടുന്നില്ല. 140 കോടിജനങ്ങള്‍ക്ക് ജീവനോപാധികള്‍ നല്കുന്നു എന്നത് ചെറിയകാര്യമല്ല. ലോകത്തിലെ സമ്പന്നരാജ്യമായ അമേരിക്കയുടെ നാലിരട്ടി ജനസംഖ്യയുള്ള രാജ്യമാണ് ഇന്‍ഡ്യ.
സോഷ്യലിസം തലക്കുപിടിച്ച ഭരണാധികാരികള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെട്ടു. ഇന്‍ഡ്യയുടെ ഭാവിയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ് നടത്തിയത് പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. സോഷ്യലിസം പ്രായോഗികമല്ലെന്നും നടക്കാത്ത സ്വപ്നമാണന്നും മനസിലാക്കിയ റാവു തന്റെമന്ത്രിസഭയില് ധനകാര്യം ഏല്പിച്ചത് ധനകാര്യവിദഗ്ധനായ മന്മോഹന് സിംങ്ങിനെ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും മറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ദിവാസ്വപ്നങ്ങള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ റാവുവും സിങ്ങുംകൂടി രാജ്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ തുടങ്ങിയപ്പോളാണ് ഇന്‍ഡ്യ പുരോഗമന പാതയിലെത്തിയത്.
റാവുവിനെ നിയന്തിക്കാന്‍ മദാമ്മയും മക്കളുംകൂടി ആവുന്നത്ര ശ്രമിച്ചെങ്കിലും അഭിമാനിയായ അദ്ദേഹം അവരുടെ മുമ്പില്‍ നടുവളക്കാന് കൂട്ടാക്കിയില്ല. അതിന്റെ പേരിലാണ് അദ്ദേഹം ഇന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് അനഭിമിതനായിരിക്കുന്നത്. അദ്ദേഹത്തിന്റെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍പോലും അവര്‍ കൂട്ടാക്കിയില്ല. മന്മോഹന് സിങ്ങ് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സര്‍ദാര്‍ പട്ടേലിനെ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതുപോലെ ആധുനിക ഇന്‍ഡ്യയുടെ അടിത്തറപാകിയ നരസിംഹ റാവുവുനെ ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം.
റാവുവിനുശേഷംവന്ന ബാജ്പേയും മന്മോഹന് സിങ്ങും അദ്ദേഹം തുറന്നുകൊടുത്ത പാതയിലൂടെ തന്നെയാണ് സശ്ചരിച്ചത്. പക്ഷേ, സിങ്ങിനെ സ്വതന്ത്രമായി ഭരിക്കാന്‍ മദാമ്മയും മക്കളും സമ്മതിച്ചില്ല. അവര്‍ റിമോട്ട് കണ്ട്രൂള്വച്ച് അദ്ദേഹത്തെ നിയന്തരിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമാണ് കോണ്‍ഗ്രസ്സ് ഇന്ന് അനഭവിച്ചുകൊണ്ടിരിക്കുന്നത്.
2014 ലില്‍ അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാരും നരസിംഹറാവുവിന്റെ നയംതന്നെയാണ് തുടര്‍ന്നത്. അതോടുകൂടിയാണ് ഇന്‍ഡ്യയുടെ പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടം ആരംഭിച്ചത്. മോദിയുടെ നേതൃത്വത്തില്‍ അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്‍ഡ്യ ലോകശക്തിയാകുന്നത് ലോകം കാണുന്നുണ്ട്. അതാണ് ഇന്‍ഡ്യയെ ചേര്‍ത്തുപിടിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.
മുറിവാല്.
അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നരേന്ദ്രമാദി നടത്തിയ പ്രസംഗം അതിഗംഭീരമായിരുന്നു. അത് അപ്രീഷ്യേറ്റ് ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പലപ്രാവശ്യം എഴുന്നേറ്റുനിന്ന് കയ്യടിച്ചത്. ഗംഭീരമായ ചടങ്ങിന്റെ ശോഭകെടുത്തുന്നതായിരുന്നു ഗ്യാലറിയിലിരുന്ന ഇന്ഡ്യാക്കാര് മുദ്രാവാക്യം വിളിച്ചതും ആവേശപ്രകടനം നടത്തിയതും. (ഇക്കാര്യത്തില്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.) സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറാന്‍ അറിയാത്തവരാണല്ലോ ഇന്ഡ്യാക്കാര് എന്നായിരിക്കും കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വിചാരിച്ചത്. പ്രധാനമന്ത്രി ഫിന്ലാന്ണ്ടില് പോയപ്പോഴും കുറെ ഇന്ഡ്യാക്കാര് ഇതുപോലെ മുദ്രാവാക്യം വിളിച്ചത് ഓര്‍ക്കുന്നു. തങ്ങളുടെ പ്രധാനമന്ത്രിയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കേണ്ടത് മുദ്രാവാക്യം മുഴക്കിക്കൊണ്ടല്ല., പ്രത്യേകിച്ചും വിദേശരാജ്യത്തായിരിക്കുമ്പോള്.
ഇന്‍ഡ്യയെ ഇഷ്ടപ്പെടാത്ത ഒരുമുന് അമേരിക്കന്‍ പ്രസിഡണ്ട് പ്രവചിച്ചിരിക്കുന്നു രാജ്യം താമസിയാതെ രണ്ടോ മൂന്നോആയി വിഭജിക്കപ്പെടുമെന്ന്. ഈ ജോത്സ്യന് ഏതുമതക്കാരനാണന്ന് അറിയാവുന്നതുകൊണ്ട് ഇപ്പോള്‍ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും നടത്തുന്ന വിധ്വസകപ്രവര്ത്തികളെ നേരിടാനുള്ള ശക്തി ഇന്‍ഡ്യാന്‍ പട്ടാളത്തിനുണ്ടെന്ന് അറിയാത്ത മണ്ടനാണ് ഇയാള്‍. ബറാക്ക് ഹുസ്സൈന്‍ ഒബാമയുടെ ആഗ്രഹം ഒരുകാലത്തും നടക്കാന്‍ പോകുന്നില്ല.
ഇന്‍ഡ്യാക്കാരിയായ പ്രമീള ജയപാല്‍ ഉണ്ടെങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കില്ല എന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞതില്‍ തെറ്റില്ല. ഇന്‍ഡ്യയില്‍ വംശീയവിവേചനം നടക്കുന്നുവെന്ന് ഒരു ഇന്‍ഡ്യാക്കാരി തന്നെ പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്താണ് രാജ്യത്തെപറ്റി കരുതുക? കാഷ്മീരില്‍ കടന്നുകയറി ഭീകരപ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാനികളെ വകവരുത്തുന്നതാണോ, രാജ്യത്തിനകത്ത് ഭീകരത സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ നേതാക്കന്മാരെ അഴിക്കുള്ളില്‍ ആക്കിയതാണോ പ്രമീളയെ പ്രകോപിപ്പിച്ചത്. അമേരിക്കയിലിരുന്നുകൊണ്ട് സ്വന്തം മാതൃരാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രമീളയെ ബഹിഷ്കരിച്ച ജയശങ്കറിന് ഒരുനൂറ് അഭിവാദ്യങ്ങള്‍.
samnilampallil@gmail.com