Image

2024 ചില വേദി - പ്രസംഗ തീരുമാനങ്ങൾ (ജെ.എസ്. അടൂർ)

Published on 03 January, 2024
2024 ചില വേദി - പ്രസംഗ തീരുമാനങ്ങൾ (ജെ.എസ്. അടൂർ)

സാധാരണ കൊണ്ഗ്രെസ്സ് പാർട്ടി സമ്മേളനങ്ങളിലും മീറ്റിംഗുകളിലും ഏറ്റവും തള്ളുള്ള സ്ഥലം വേദിയാണ്. അവിടെ 12 കസേര ഉണ്ടെങ്കിൽ പതിനഞ്ച് നേതാക്കൾ കാണും. പലപ്പോഴും വേദിയിൽ സദസ്സിലേക്കാൾ ആളുകൾ കൂടുതൽ കാണും

അത് കൊണ്ടു തന്നെ കഴിയുന്നത്ര വേദി കളിൽ കയറാതെ സദസ്സിൽ ഇരിക്കുക എന്നതാണ് നയം.
വേദി ഒഴിവാക്കുന്നതിനു മൂന്നു കാരണങ്ങൾ ഉണ്ട്

1) വേദിയിൽ ഒരു കസേര സംഘടിപ്പിച്ചിരുന്നത് കൊണ്ടു ആർക്കും പെട്ടെന്ന് നേതൃത്വ ഗുണം വരില്ല. നേതാവ് ആകുകയില്ല.
2) വേദിയിൽ പ്രസങ്ങിക്കാൻ റോൾ ഇല്ലാതെ. അവിടെ കയറി ഇരുന്നാൽ കിട്ടുന്ന ഏക കാര്യം പത്രങ്ങളിൽ മൂന്നാം പേജിൽ ഫോട്ടോയും വർത്തയും പ്രശ്ങ്ങിച്ചില്ല എങ്കിലും പ്രസംഗിച്ചു എന്ന് വാർത്ത വരും ഇതിൽ രണ്ടിലും താല്പര്യം ഇല്ല. പത്രത്തിൽ പേരു അടിച്ചു വരണമെന്ന് പ്രേത്യേക ആഗ്രഹം ഇല്ല. അത് കൊണ്ടു വെറുതെ വേദിയിൽ കയറി തള്ളി കസേര പിടിച്ചു ഫോട്ടോയിൽ വരാൻ അശേഷം താല്പര്യം ഇല്ല.

അത് മാത്രം അല്ല പലപ്പോഴും സദസ്സിലെക്കാൾ കൂടുതൽ ആളുകൾ വേദിയിൽ തിക്കി തിരക്കും. ചിലർ വിചാരിക്കുന്നത് വേദിയിൽ കയറിയാലെ നേതാക്കളാകു എന്നാണ്.
3) സാധാരണ ജനങ്ങളുടെ ഇടക്ക് സാധാരണക്കാരനായി നിൽക്കുന്നതിന് ഒരു സുഖമുണ്ട്.  സ്റ്റെജിൽ കയറിയാൽ ഒറ്റക്ക് അവിടെ അവസാനം വരെ തട്ടിൽ ഇരിക്കണം. താഴെയാണെങ്കിൽ  ചിലരുടെ നീണ്ട നീണ്ട സ്ഥിരം പല്ലവി ഒഴിവാക്കി പതിയെ സ്ഥലം വിടാം.

മാത്രമല്ല ലോകത്തു ആകമാനം വേദികളിൽ ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി അതിന്റ കൊതി തീർന്നു.
പലരും എന്നോട് വേദിയിൽ കയറാത്തത് എന്ത് കൊണ്ടു എന്ന് ചോദിച്ചത് കൊണ്ട് നിലപാട് പറഞു എന്നെയുള്ളൂ.
വിദേശത്ത് യൂ എൻ മീറ്റിംഗിൽ ഉൾപ്പെടെ വേദിയിൽ നിറയെ കസേര എന്ന ഏർപ്പാട് ഇല്ല. നമ്മുടെ പേര് വിളിക്കുമ്പോൾ അവിടെ ചെന്ന് നേരത്തെ കൃത്യമായി പറഞ്ഞ സമയത്തിനുള്ളിൽ പ്രസംഗിക്കുക എന്നതാണ്.

യു എന്നിൽ അടക്കം അതാണ് രീതി.അന്താരാഷ്ട്ര വേദികളിൽ മുഖ്യ പ്രഭാഷണം 20 മിനിറ്റ്. ബാക്കി 10 മിനിറ്റ്.
ഇവിടെ ചിലർ സ്വാഗതം പറയാൻ 30  മിനിറ്റ്. ചിലർ ഒന്നര രണ്ട് മണിക്കൂർ പ്രസംഗം. സാധാരണ മനുഷ്യരുടെ അറ്റെൻഷൻ സ്പാൻ 20 മിനിട്ടാണ്.
കഴിഞ്ഞ ചില ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്തു ഒരു വേദിയിൽ ഒരു പ്രൊഫസർ വന്നു ഒന്നര മണിക്കൂർ പുസ്തകം ഒക്കെ കൊണ്ടു വന്നു ക്ലാസ്. അദ്ദേഹതിന്നു പല തവണ ചിറ്റ് കൊടുത്തു. ഇഗ്ളീഷിൽ പ്രസംഗം.സദസ്സിൽ ആളുകൾ ഭൂരിപക്ഷവും ശ്രദ്ധിക്കുന്നില്ല. പ്രൊഫസർ സദസ്സിനെ നോക്കാതെ പ്രസംഗം പല പുസ്തകങ്ങൾ കൊണ്ട് വന്നു അതിൽ നിന്ന് വായിച്ചു പ്രസംഗിക്കുന്നു. സദസ്സിൽ അവരുടെ മൊബൈൽ ഫോണിൽ ബ്രൗസ് ചെയ്യുന്നു. ചിലർ ഉറങ്ങുന്നു. പ്രൊഫസർ ഡ്രാഗ് ചെയ്തു പ്രസംഗിക്കുന്നു. പതിനഞ്ചു മിനിറ്റിൽ പറയാവുന്നത് നീട്ടി വലിച്ചു ഒന്നര മണിക്കൂറിൽ പറയുന്നു.

ജനം അപ്പോഴേക്കും ക്ഷീണിച്ചു. ബാക്കി പ്രസംഗിക്കാൻ ആർക്കും സമയം ഇല്ല. പത്തു മിനിറ്റ് പ്രസംഗിക്കാൻ തയ്യാർ ആയിരുന്നഞാൻ മൂന്നര മിനിറ്റിൽ നന്ദി വാചകം പറഞ്ഞു നിർത്തി. കാരണം സദസ്സ് പ്രസങ്ങങ്ങൾ കേട്ട് ക്ഷിണിച്ചു. ആ വേദിയിൽ കയറി വെറും അവറേജ് മൂന്നു പ്രസംഗങ്ങൾ 10 മണി മുതൽ 12.40 വരെ കേട്ടു. മൂന്നര മിനിറ്റ് സംസാരിക്കാൻ മൂന്നു മണിക്കൂർ വേദിയിൽ ഇരുന്നു മുഷിയാൻ ഇനിയില്ല.

ഞാൻ വേദിയിൽ ഇരുന്നു പ്രത്യേക ഇൻസൈറ്റ് ഒന്നും ഇല്ലാത്ത ഒന്നും ഒന്നരയും മണിക്കൂറുള്ള അവറേജ് പ്രസംഗങ്ങൾ സഹിച്ചു അവിടെ ഇരുന്നു. അല്ലെങ്കിൽ നേരത്തെ സ്ഥലം വിട്ടേനെ. സദസ്സിൽ ഉള്ള പലർക്കും വേദിയിൽ പ്രസംഗിച്ചവരെകാട്ടിൽ വിവരമുള്ളവർ ആയിരുന്നു.
അത് കൊണ്ടു തന്നെ കസേരക്ക് വേണ്ടി തള്ള് കൂട്ടുന്ന വേദികൾ കഴിഞ്ഞ വർഷം പോലെ ഈ വർഷം ഒഴിവാക്കും. വേദികളിലോ അല്ലായിടത്തോ പത്രത്തിൽ മൂന്നാ പേജിൽ പടം വരാൻ നിന്ന് കൊടുക്കില്ല. സ്റ്റെജിൽ കയറി നേതാവ് കാനും ഇല്ല.

എനിക്ക് പ്രതേക റോൾ ഇല്ലാത്ത വേദികളിൽ കയറില്ല എന്നതാണ് 2024 ലെ തീരുമാനം. മുഖ്യ പ്രഭാഷണം പോലും ഏറ്റവും കൂടിയാൽ 20 മിനിറ്റ്.
പത്തു മിനിറ്റ് നന്നായി പ്രസങ്ങിക്കാൻ രണ്ട് മൂന്നു മണിക്കൂർ പ്രിപ്പയർ ചെയ്യണം. ഒന്നര മണിക്കൂർ പ്രസങ്ങിക്കാൻ അപ്പോൾ വായിൽ വന്നത് പറഞ്ഞാൽ മതി
2024 തീരുമാനം പരമാവധി വേദികൾ ഒഴിവാക്കാനാണ്. പ്രത്യേകിച്ച് കസേരകളി തള്ള് വേദികളിൽ ഒഴിവാക്കും. 🙏🙏🙏.

Join WhatsApp News
Sebastian 2024-01-05 08:49:52
താങ്കൾ ഇവിടെ പറയുന്നത് ശരിയാണ്. കേരളത്തിലെ പാർട്ടിക്കാരുടെ മാത്രമല്ല, ഏത് യോഗത്തിൽ പോയാലും സ്റ്റേജിൽ കയറി കുത്തിയിരിക്കാൻ ഭാരവാഹികൾ തമ്മിൽ മത്സരമാണ്. അമേരിക്കൻ മലയാളികളുടെ സംഘടനകളിലും, മറ്റ് യോഗങ്ങളിലും ഭാരവാഹികളും മറ്റും സ്റ്റേജിൽ കയറി കുത്തിയിരിക്കും. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, വിവിധ സ്റ്റേറ്റ് പ്രസിഡണ്ട്മാർ, പിന്നെ തെരഞ്ഞെടുക്കപ്പെട്ട, ടൗൺ മലയാളി കൗൺസിലർമാർ, മലയാളി മേയർമാർ, ജഡ്ജികൾ, പള്ളിയിൽ അച്ഛൻമാർ, സാമി മാർ എല്ലാരും സ്റ്റേജിൽ കയറി കുത്തിയിരിക്കും എന്നിട്ട് പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു തൊള്ള തുറക്കും. എന്നിട്ട് ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുക്കും, അങ്ങനെ മനുഷ്യരെ ബോറടിപ്പിക്കുന്ന ഒരു തരം ആളുകളി. ആളുകളെ ബോറടിപ്പിക്കുന്ന പരിപാടി. ചില പഴയ പ്രസിഡണ്ട് വരെ സ്റ്റേജിൽ പോയി കുത്തിയിരിക്കും,. ഇപ്പോൾ ചികിത്സയ്ക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വന്നിട്ടുണ്ട്. അല്ലെങ്കിൽ പറഞ്ഞത് നേരല്ലേ എന്ന് അവിടെയൊക്കെ നോക്കിക്കോളൂ .നോക്കിക്കോ. ഭാരവാഹികളുടെ സ്റ്റേജിൽ കുത്തിയിരിപ്പ് വിളയാട്ടവും , തൊള്ള തൊരപ്പൻ പറഞ്ഞത് തന്നെ പറഞ്ഞത് ആവർത്തനവും, പിന്നെ ചെണ്ട അടി താലപ്പൊലി വേറെ. പാവപ്പെട്ട ഓഡിയൻസ് എന്നെപ്പോലെയുള്ളവർ കാശും കൊടുത്ത് ഇത്തരം പേക്കൂത്തുകൾ ഒക്കെ കാണണം. ആറുമാസം മുമ്പ് നമ്മുടെ കേരള മുഖ്യൻ ടൈം സ്കോറിൽ വന്നപ്പോൾ എന്തൊരു കുത്തിയിരിപ്പും കസേര കളിയും ആയിരുന്നു. ഈ മലയാളി നേതാക്കന്മാർ എത്ര പറഞ്ഞാലും ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പള്ളികളിലും അമ്പലത്തിലും പ്രസംഗം പറഞ്ഞു മനുഷ്യനെ ബോറടിപ്പിക്കുന്ന അച്ഛന്മാരും മെത്രാന്മാരും പൂജാരികളും വീണ്ടും ഇത്തരം രാഷ്ട്രീയ സാമൂഹിക വേദികളിൽ വരുന്നത് എന്തിനാണ്. രാഷ്ട്രീയവും മതവും വേറെയല്ലേ? saperation of Church & State. ചില അവസരത്തിൽ ഓഡിയൻസിനെക്കാളും കൂടുതൽ ആളുകൾ സ്റ്റേജിൽ കാണും. ഏതായാലും ഈ ലേഖനം വഴി കാര്യങ്ങൾ ഒന്നുകൂടെ ഓർമ്മിപ്പിച്ചതിന് ലേഖകനും ഈ മലയാളിക്ക് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക