Image

അയോധ്യയിലെ ശ്രീരാമക്ഷേത്രം - ഒരു ദൂരദർശനം (സുധീർ പണിക്കവീട്ടിൽ)

Published on 22 January, 2024
അയോധ്യയിലെ ശ്രീരാമക്ഷേത്രം - ഒരു ദൂരദർശനം (സുധീർ പണിക്കവീട്ടിൽ)

2024 ജനുവരി 22 നു അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങു നടക്കുന്നു എന്ന വാർത്ത ഭാരതത്തിൽ പലയിടത്തും അതൃപ്തി പരത്തുന്നതായി നമ്മൾ സോഷ്യൽ മീഡിയയിൽ വായിക്കുന്നു."യോഗശാസ്‌ത്രപ്രകാരം ഒരു സ്ഥലത്തിനോ അല്ലെങ്കില്‍ ഒരു സാധനത്തിനോ മുഴുവൻ ശക്തി അല്ലെങ്കിൽ ആയുസ്സ്‌ കൊടുത്ത്‌ ആ ശക്തി വളരെക്കാലം നിലനിര്‍ത്തുന്നതാണ്‌ പ്രാണപ്രതിഷ്‌ഠ.:ഇത് കഴിയുമ്പോഴാണ് മൂർത്തിദേവതയാകുന്നത്. പലരും പരിഹാസത്തോടെ പറയാറുണ്ട് മൂർത്തി പണിത ശില്പി അതുകഴിഞ്ഞാൽ പിന്നെ അയാൾക്ക് മൂർത്തിയെ തൊടാൻ അവകാശമില്ല. ശരിയാണ്. കാരണം അദ്ദേഹം പണിതത് വെറും മൂർത്തിയാണ്.    പ്രതിഷ്ഠ കഴിയുമ്പോൾ മൂർത്തിക്ക് ചൈതന്യം ലഭിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈശ്വരനെയല്ല പ്രതിഷ്ഠിക്കുന്നത് എന്നാണു. ഈശ്വരൻ ജനിക്കുന്നില്ല മരിക്കുന്നില്ല. നമ്മൾ ദേവതഭാവങ്ങളെയാണ് പ്രതിഷ്ഠിക്കുന്നത് ഓരോ നാമത്തിൽ അവരെ ഉപാസന ചെയ്യുന്നു.
ഇങ്ങനെ ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങൾ ആഘോഷിക്കുന്നതിൽ മറ്റു മതക്കാർ ആശങ്കാകുലരാകുന്നത്  സ്വാഭാവികം. രാമ പ്രതിഷ്ഠ ഹിന്ദുത്വ രാജ്യത്തെ സൂചിപ്പിക്കുന്നുവെന്ന ഭയം  അജ്ഞരായ മനുഷ്യരിൽ ഉളവാക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്നൊക്കെ കിംവദന്തികൾ പരക്കുന്നു. ഹിന്ദുക്കളെ ഒഴിച്ച് ബാക്കി എല്ലാ മതക്കാരെയും നിഷ്കാസിതരാക്കും എന്നൊക്കെ തല്പര കക്ഷികൾ പറഞ്ഞുണ്ടാക്കുകയും ചെയ്യുമ്പോൾ വിഷയം ഗൗരവതരമാകുന്നു. ഹിന്ദു രാഷ്ട്രം വരുമോ?  സിനിമാനടൻ ശ്രീനിവാസൻ പറയുന്നപോലെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. ഭാരതം ഒരു മതേതര രാഷ്ട്രമാണ്. അതെങ്ങനെ ഹിന്ദു രാഷ്ട്രമാകുമെന്നു ആരും ചിന്തിക്കുന്നില്ല. പക്ഷെ  ജനങ്ങളെ  പരിഭ്രാന്തരാക്കുക എന്ന രാഷ്ട്രീയപാർട്ടികളുടെ നയം അവരെ  തമ്മിൽ അടിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്നാണെന്ന് സാധാരണ മനുഷ്യർ മനസ്സിലാക്കുന്നില്ല. എല്ലാവരും ഭാരതീയ സംസ്കൃതിയും പാരമ്പര്യങ്ങളും ചരിത്രവും അറിയുന്നവരല്ല. അതുകൊണ്ട് അവർ വിശ്വസിക്കുന്ന ആളുകൾ പറയുന്നത് വിശ്വസിക്കുന്നു. "വണ്ടേ നീ തുലയുന്നു വിളക്കും കെടുത്തുന്നു" എന്ന് പറഞ്ഞപോലെ ഒരു ജനവിഭാഗം അടിസ്ഥാനരഹിതമായ ഭയാശങ്കകളാൽ കഷ്ടപ്പെടുന്നു, വെറുതെ ഇരകളാണെന്നു സങ്കൽപ്പിച്ച് വിലപിക്കുന്നു. ഒരു പ്രസംഗത്തിൽ കേട്ടു സരയു നദിയുടെ വിശാലമായ തീരത്തെ  ഏക്കറോളും ഭൂമി കിടക്കുമ്പോൾ മഹാനായ ബാബർ എന്തിനു രാമന്റെ മന്ദിരം പൊളിച്ച് അവിടെ പള്ളി പണിയണം. ശരിയല്ലേ എന്ന് തോന്നാം. പക്ഷെ വിഗ്രഹഭജ്ഞനം നടത്താൻ ഖുർആൻ നിർദേശിക്കുന്നു. മുഹമ്മദ് ഗസ്നി അത് ഒരു ജീവിതവൃതമായി എടുത്തിരുന്നു. അദ്ദേഹം പതിനേഴ് തവണ സോമനാഥ് ക്ഷേത്രം കൊള്ളയടിച്ചു.
ഹിന്ദു മതാചാരങ്ങൾ വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ചിലർക്കൊക്കെ  അത്ഭുതവും പുച്ഛവും ഉണ്ടാക്കുന്നതിൽ അതിശയമില്ല. സഹിഷ്ണുത എന്ന വികാരം ധാരാളമായി ഉണ്ടെങ്കിൽ എല്ലാം സന്തോഷത്തോടെ സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയും. ഏതാണ് ശരിയെന്നു ഇന്നും ആർക്കും ഒരു രൂപവുമില്ല.. ഓരോരുത്തർ കാലാകാലങ്ങളിൽ പറയുന്നത് കേട്ട് പൊതുജനം മുന്നോട്ട് നീങ്ങുന്നു. ഭാരതം പോലുള്ള ഒരു രാജ്യത്ത് നമ്മെ വിസ്മയിപ്പിക്കുന്ന പലതും പ്രതിദിനം അരങ്ങേറുന്നു. യേശുവിലല്ലാതെ നിങ്ങൾക്ക് രക്ഷയില്ലെന്ന് നമ്മൾ കേൾക്കുകയും എഴുതിവച്ചിരിക്കുന്നത് വായിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നു ദിവസത്തിൽ അഞ്ചു നേരം നമ്മൾ കേൾക്കുന്നു.അതിനെ എതിർക്കാനോ അപമാനിക്കാനോ ആരും മുതിരാറില്ല. അങ്ങനെ ചെയ്യാതിരിക്കാൻ ഭരണഘടനാ അനുശാസിക്കുന്നുമുണ്ട്. പക്ഷെ ഹിന്ദുമതവിശ്വാസങ്ങളെപ്പറ്റി  ആ മതത്തിലുള്ളവർക്ക്പോലും പറയാനോ അതനുശാസിക്കുന്ന അനുഷ്ഠാനങ്ങളിലും ഏർപ്പെടാനോ ഈ കാലഘട്ടത്തിൽ കഴിയുന്നില്ലെന്നുള്ളത് വർധിക്കുന്ന മത അസഹിഷ്ണുതയുടെ ലക്ഷണമാണ് നമ്മൾ മതേതര രാഷ്ട്രമെന്ന അഭിമാനിക്കുമ്പോഴും ശരിയത് നിയമം അനുസരിച്ച് ഒരു അധ്യാപകന്റെ കൈപ്പത്തികൾ വെട്ടി വീഴ്ത്തിയെന്നു ചരിത്രം രേഖപെടുത്തുന്നു.

മതതീവ്രതമൂലം മറ്റു മതങ്ങളെ അംഗീകരിക്കാനോ ആദരിക്കാനോ ദുർബലനായ മനുഷ്യന് കഴിയാതെ പോകുന്നു. ഭാരതത്തിന്റെ മണ്ണിലേക്ക് മുസ്‌ലിം ആക്രമണങ്ങൾ ഉണ്ടായപ്പോഴൊക്കെ അവർ ഇവിടത്തെ പൊന്നും പണവും മാത്രമല്ല അമ്പലങ്ങളും കൊള്ളയടിച്ചിരുന്നുവെന്നു ചരിത്ര രേഖകൾ കാണിക്കുന്നു.  അമ്പലങ്ങൾ കൊള്ളയടിച്ചിരുന്നവരിൽ പലരും അവിടത്തെ ഭണ്ഡാരങ്ങളിലെ ദ്രവ്യം ലക്ഷ്യം വച്ചായിരുന്നു. അവരിൽ മതഭ്രാന്തന്മാർ അമ്പലങ്ങളെ തീ വച്ച് നശിപ്പിച്ചും അവിടെ പള്ളി പണിതും അല്ലാഹുവിനോടുള്ള അവരുടെ കടമ നിറവേറ്റിയതായി കാണുന്നു. അവർ മരിച്ചു ചെല്ലുമ്പോൾ എഴുപത്തിരണ്ട് ഹൂറികളെ കൊടുത്തോ എന്ന് ആർക്കും അറിയില്ല. പക്ഷെ വിഗ്രഹഭജ്ഞനം ഖുർആൻ നിര്ദേശിക്കുന്നതായി കാണുന്നു.
" ബാബ്‌റി മസ്ജിദിന്റെ താഴെ ക്ഷേത്രം ഉണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ സർവേ നിർത്തി വെക്കാൻ പറഞ്ഞവരാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ – കെ കെ മുഹമ്മദ്". രാഷ്ട്രീയമായ ഇടപെടലുകൾ ചരിത്രസത്യങ്ങളെ വികൃതമാക്കുന്നത് വ്യസനകരമാണ്.  മുഗൾ ചക്രവർത്തി ബാബറിന്റെ കമാൻഡർ മിർ  ബഖി പണിതതാണ് ബാബ്‌റി മസ്ജിദ് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നപോലെ തന്നെ പല ചരിത്രകാരന്മാരും ഇതിനോട് യോജിക്കുന്നില്ല. 1526 ലെ പാനിപ്പറ്റ് യുദ്ധത്തിൽ ഇബ്രാഹിം ലോഡിയെ തോല്പിച്ചുകൊണ്ട് മുഗൾ സാമ്രാജ്യത്തിനു തുടക്കം കുറിച്ച ബാബർ 1530 ഇൽ മരിച്ചു. ഇത്രയും ചുരുങ്ങിയ കാലഘട്ടത്തിൽ ഒരു അമ്പലം തകർത്ത് അവിടെ ഒരു പള്ളി പണിയാൻ അദ്ദേഹം മുതിരുകയില്ലെന്നും  അമ്പലം തകർത്തത് ഒരംഗസേബ് ആണെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി ഒരു വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നത് എന്നാൽ അമ്പലം ഹിന്ദുക്കളുടെ ദേവനായ രാമന്റെ പേരിലാണ്. അല്ലെങ്കിൽ തന്നെ ഹിന്ദുക്കളുടെ അമ്പലങ്ങളെ  ദേവാലയം എന്നും മറ്റു മതക്കാരുടെ പള്ളികളെ ആരാധനാലയം എന്നുമാണ് വിശേഷിപ്പിക്കുന്നതെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു.
ബാബ്‌റി മസ്‌ജിദ്‌ തർക്കം 1885 മുതൽ തുടങ്ങിയതായി കാണുന്നു. 1940 നു മുമ്പ് വരെ ബാബ്‌റി ഇ ജന്മസ്ഥാൻ എന്നാണു ബാബ്‌റി മസ്‌ജിദ്‌ അറിയപ്പെട്ടിരുന്നത്. 1949 ഇൽ രാമവിഗ്രഹങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടു. അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു പള്ളി അടച്ചിടാൻ ഉത്തരവ് നൽകി. ഈ ഉത്തരവ് പിൽക്കാലത്ത് മതസ്പർദ്ധ വളരാനും കുറെ പേരുടെ രക്തം ചിന്താനും ഇടയായി. നെഹ്‌റു ആയതുകൊണ്ട് അതേപ്പറ്റി ആരും ചർച്ച ചെയ്യുകയില്ലല്ലോ. സോമനാഥ് അമ്പലം പുതുക്കി പണിയണമെന്ന പട്ടേലിന്റെയും ഗാന്ധിയുടെയും അഭിപ്രായങ്ങളോടും നെഹ്റു യോജിച്ചില്ല. മുസ്‌ലിം സഹോദരങ്ങൾക്ക് അതിഷ്ടമാകില്ലെന്നു അദ്ദേഹം പറയുകയുണ്ടായി എന്നും രേഖകളിൽ കാണുന്നു. ഓരോ കാലത്ത് ഓരോരുത്തർ എഴുതുന്നത് നമ്മൾ വായിക്കുന്നു. നമ്മളിൽ പലരും പല രേഖകൾ വായിക്കുന്നു. ഒന്നും ഒരേപോലെയല്ലാത്തതുകൊണ്ട് നമ്മൾ നമ്മിൽ തർക്കം ഉണ്ടാകുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ വസ്തുതകളെ ശരിയായ കാഴ്ച്ചപ്പാടിലൂടെ കാണുക തന്നെ. മുൻകാല ഭരണാധികാരികൾക്കും തെറ്റ് പറ്റാം. ഇപ്പോഴത്തെയാളുകൾക്കും തെറ്റ് പറ്റാം. പക്ഷെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആകാതെ സ്വയം ചിന്തിക്കാൻ ജനം പ്രാപ്‌തരാകണം.
സെമിറ്റിക് മതങ്ങളെപോലെയല്ല  ഹിന്ദുമതത്തിൽ അനേകം ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതുകൊണ്ട് അതേക്കുറിച്ച് അറിയാത്ത ഒരു ജനതയെ കബളിപ്പിക്കാൻ എളുപ്പമാണ്. തന്ത്രികൾ ചെയ്യേണ്ട കർമ്മം പ്രധാനമന്ത്രി ചെയ്യുന്നു എന്ന് വാർത്ത പടച്ചുവിടുന്നുണ്ട്. സത്യാവസ്ഥ അറിയണമെന്ന് ആർക്കുമില്ല. കേട്ടപാതി കേൾക്കാത്തപാതി അതിന്റെ പുറകെ പായുന്നു. പ്രത്യേകിച്ച് ജനങ്ങൾ അന്ധമായി സ്നേഹിച്ചിരുന്ന നെഹ്രുവിനെപോലെ അല്ലാത്ത ഒരു പ്രധാനമന്ത്രിയെപ്പറ്റിയാകുമ്പോൾ. അയോധ്യയിലെ ശ്രീരാമക്ഷേത്രം ഒരു പള്ളി പൊളിച്ചുണ്ടാക്കിയതാണെന്നു പറയുന്നവർ അവിടെ ഒരു അമ്പലം ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ കണ്ടിട്ടുണ്ട് അതിന്മേലാണ് പള്ളി പണിതത് എന്ന് പറയാതെ ഒരു ഭാഗം മാത്രം പറഞ്ഞ് ജനങ്ങളിൽ  സ്പർദ്ധ ഉണ്ടാക്കുന്നു. അവിടെ അമ്പലം ഉണ്ടായിരുന്നോ അത് ബാബർ തകർത്തു പള്ളി പണിതോ എന്ന് സൂക്ഷ്മമായി ആരും പറയുന്നില്ല. എല്ലാവരും ആരോ എഴുതിവച്ച രേഖകളിൽ ഊന്നിനിന്നുകൊണ്ടു അവരുടെ അഭിപ്രായം പറയുന്നു.
നെഹ്‌റു പറഞ്ഞപോലെ  മുസ്‌ലിം സഹോദരക്ക് ഇഷ്ടമില്ലാത്തത് ചെയ്യരുതെന്ന ബോധത്തിൽ എല്ലാവരും മുന്നോട്ടു പോകണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ തലമുറയാണ്. വാസ്തവത്തിൽ മുസ്‌ലിം സഹോദരർ ഹിന്ദു ആചാരങ്ങളെ അവരുടെ വിശ്വാസം പ്രകാരം എതിർക്കുന്നെങ്കിലും അവർക്ക് വ്യക്തികളോട് വിരോധമില്ല. വിരോധം കപട മതേതര വാദികൾക്കാണ്. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം ശ്രീരാമന്റെ ഭരണകാലമാണെന്ന നുണയും പ്രചരിപ്പിച്ച് ചിലർ അശാന്തി പരത്തുന്നു. എല്ലാവരും അവരവരുടെ മതങ്ങളിൽ ഉറച്ചു നിൽക്കുക. ഒരു മതം വിട്ടുപോയി അല്ലെങ്കിൽ മതത്തിലെ ഒരു വിഭാഗം വിട്ടുപോയി തങ്ങളുടെ പൂർവ മതത്തേ തള്ളിപ്പറഞ്ഞു കലാപം ഉണ്ടാക്കുന്നത് എത്രയോ ശോചനീയം. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ കേട്ട് അതിന്  വിധേയരാകാതിരിക്കുന്നത് ബുദ്ധി. സ്വയം അറിവുകൾ കണ്ടെത്തുക. സത്യം മനസ്സിലാക്കുക. 
ജന്മസ്ഥാനം ഒന്നേയുള്ളു. അത് മാറ്റാൻ കഴിയില്ല. അതുകൊണ്ട് മുസ്‌ലിം സഹോദരർ കോടതി വിധിപ്രകാരം വേറെ സ്ഥലത്തു അവരുടെ പള്ളി പണിയുന്നു. കണക്കുകൾ ശരിയോ എന്നറിയില്ല. വായിച്ച അറിവാണ്. ശ്രീരാമൻ കൃസ്തുവിനു ഏകദേശം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ജനിച്ചുവെന്നു കാണുന്നു. ഇസ്ലാം ജനിച്ചത് 1414 വർഷങ്ങൾക്ക് മുമ്പാണെന്നു കാണുന്നു. അത് ഭാരതത്തിൽ വന്നത് ഏഴാം നൂറ്റാണ്ടിലാണ്. അപ്പോൾ മുന്നേ ജനിച്ച ശ്രീരാമന് വേണ്ടി സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ നെഹ്‌റു 1949 ഇൽ പറഞ്ഞെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന് ചിലർക്കെങ്കിലും തോന്നുന്നതിനോട് യോജിക്കേണ്ടിയിരിക്കുന്നു. അന്നത്തെ മുസ്‌ലിം സമൂഹം അത് സന്തോഷത്തോടെ സ്വീകരിച്ചേനെ. ഇപ്പോൾ എല്ലാവരുടെ മനസ്സിലും മതസ്പർദ്ധ നിറഞ്ഞു. കേരളത്തിലാണെങ്കിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ വാക്കിനെ, വാചകത്തെ മലയാളം വ്യാകരണം വച്ച് അപഗ്രഥനം ചെയ്യുന്നു. മലയാളഭാഷ പുരോഗമിക്കട്ടെ. 
ഹിന്ദുവിശ്വാസികളായ എല്ലാവര്ക്കും ശ്രീരാമപ്രതിഷ്ഠ നടക്കുന്ന ഈ സുദിനം അനുഗ്രഹപ്രദമാകട്ടെ. (എല്ലാവര്ക്കും എന്നെഴുതാൻ കഴിയാത്ത ദുരവസ്ഥയെ ഓർത്ത് ഖേദിക്കുന്നു.). ഒരു കാലത്ത് നമ്മൾ ആയിരുന്നു. ഇപ്പോൾ നിങ്ങൾ ഞങ്ങൾ എന്നായി വിഭജിക്കപ്പെട്ടു. കാലം സാക്ഷി.
ശുഭം

Join WhatsApp News
abdul punnayurkulam 2024-01-22 20:20:48
Very informative article. In kerala, Muslims, Hindus and Christians devotional places are shoulder to shoulder. We live harmoniously, that is great. Regarding some people angry over Ayodhya temple. There was no temple underneath the Babari mosque.
Ninan Mathulla 2024-01-24 01:17:20
Expected a more balanced view from Mr. Sudhir. I believe Raman is not a historical figure. There is no proof that a person named Raman ever lived in history books. It is a faith, and as a faith a person has right to believe it. He/she must be having enough proof to believe that Raman lived. That proof may not be proof enough for another person to believe it. This is applicable to all religious faiths. I believe Jesus is a historical figure. The proof I have is not proof enough for another person. My question- 1). As Hindus believe and as Mr. Sudhir quoted here, if Raman lived BC 4300 time period, and Aryans came to India around BC 1500, how is it possible that Ajodhya can be the birth place of Raman? Why all this division and polarization to get votes and stay in power? Question- 2). We see one religion giving place to another religion in history all over the world. Temples of one religion is converted to temples of another religion. Thus Sabarimala was a Buddhist temple before and now it is a Hindu temple. If Buddhists demand that it is changed to a Buddhist temple, what use other than bloodshed? As Urvashi said, it was a political Raman that was placed in Ajodhya by BJP government. She said she doesn’t believe Raman God as Raman as God needs no doubt about Sita as God knows everything. The role of government is to improve the standard of living of its citizens of all culture and faith. What we see here is BJP to stay in power for ever trying to please majority, and spending public resources to promote one religion. Let the religious leadership and believers of each religion take care of religious matters. It is better that government stay away from it. When other believers see that their government is siding with one religion, it causes anxiety in them. What BJP is doing is to take attention away from other pressing problems like poverty and lack of opportunities in India for our youth. When countries like China, Russia and Japan and European countries and USA are marching forward by improving the standard of living of its citizens, India is lagging behind and living in the past. When others question such practices, it is easy to brush it off as ‘mathaninda’. However, when Hindu children ask parents such questions, they expect reasonable answer for Hinduism to survive as a religion among coming generations.
Malathi 2024-01-24 01:52:14
Yes, Ninan Mathulla says the truth. What a pity? The whole Indian Govt & Machinary spent tax payers money for this Ayodhya Temple. Where is secularism? People like Sudhir also after superticious belief and no sense in writing. Go after secularism and justice please. We are blessed in USA. But here also the RSS people spread the poision, religious poision.
വേണുനമ്പ്യാർ 2024-01-25 04:50:47
കപടമതേതരവാദികളെ സൂക്ഷിക്കണമെന്നും വസ്തുതതകളെ ശരിയായ കാഴ്ചപ്പാടിലൂടെ കാണണമെന്നും ചൂണ്ടിക്കാട്ടിയ ശ്രീ സുധീർ പണിക്കവീട്ടിൽ എങ്ങനെയാണ് അന്ധവിശ്വാസിയാകുക? ഒരു തെറ്റ് അദ്ദേഹം ചെയ്തിട്ടുണ്ട്. അപ്രിയമായ ചില സത്യങ്ങൾ വിളിച്ചു കൂവി. അശാസ്ത്രീയമായ മുൻവിധിയും മതപരമായ അസഹിഷ്ണതയും ഉള്ള ചില മാന്യ വായനക്കാരുടെ പ്രതികരണങ്ങൾ വായിച്ചപ്പോൾ ഹാ കഷ്ടം! എന്ന് വിലപിക്കാനാണ് തോന്നുന്നത്. ശ്രീ അബ്ദുൾ പുന്നയൂർക്കുളം അസന്നിഗ്ദമായി പറയുന്നു: There was no temple under... ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ കണ്ടെത്തലുകളെ അദ്ദേഹം വില കുറച്ചു കാണുന്നത് രാഷ്ട്രീയമൊ മതപരമൊ ആയ മുൻവിധി കൊണ്ടാകാം. അമേരിക്കയെ പുകഴ്ത്തുവാൻ ഭാരതത്തെ ഇകഴ്ത്തേണ്ടതുണ്ടൊ, മിസ്റ്റർ നൈനാൻ മാത്തുള്ള? ലോകത്തിനു മുഴുക്കെ വെളിച്ചം പകരാനുള്ള ആത്മീയ പൈതൃകം ഭാരതത്തിനുണ്ടെന്ന കാര്യം അങ്ങ് വിസ്മരിക്കരുത്. ഇന്ന് ഇന്നലെയുടെ സംഭാവനയാണ്, തുടർച്ചയാണ്. ഭൂതകാലത്തിൽ നിന്നും വേണ്ടത്ര ഊർജ്ജം ഉൾക്കൊണ്ടു വേണം സഭ്യരായ മനുഷ്യർക്ക് മുന്നോട്ട് പോകാൻ. ആഗോളസാമ്പത്തികമേഖലയിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം എവിടെയാണ്? ഭൗതിക പുരോഗതി നിർണ്ണയിക്കുന്നതിൽ ജനസംഖ്യ ഒരു പ്രധാന ഘടകമല്ലേ? അമേരിക്കയിലെ ജനസംഖ്യയാണൊ ഇന്ത്യയുടേത്? ഭാരതീയദർശനത്തിന്റെ അടിസ്ഥാന ലക്ഷ്യം മുക്തിയാണ് liberation. ഹിന്ദു ജീവനശൈലിയെ വിമർശിക്കുന്നവർ, കുരങ്ങന്മാരുടെയും പാമ്പാട്ടികളുടെയും നാടാണ് ഇന്ത്യ എന്ന് കളിയാക്കുന്നവർ ഈ വസ്തുത സൗകര്യപൂർവം വിസ്മരിച്ചു കളയുന്നു. വിഗ്രഹങ്ങളെ പൂജിക്കാത്തവർ വിഗ്രഹങ്ങൾ തകർക്കും. വിഗ്രഹങ്ങളെ പൂജിക്കുന്നവരും വിഗ്രഹങ്ങളെ തകർക്കും. അത് പക്ഷെ അക്ഷരാർത്ഥത്തിലാവണമെന്നില്ല. സത്യസാക്ഷാത്ക്കാരം സംഭവിക്കുമ്പോൾ മനുഷ്യന് വിഗ്രഹങ്ങൾ വെറും കളിപ്പാട്ടങ്ങൾ മാത്രമായി അവശേഷിക്കും. കുട്ടികൾ കളിപ്പാട്ടങ്ങളെടുത്ത് സന്ധ്യ വരെ കളിച്ചാലും അമ്മമാരുടെ വിളി വരുമ്പോൾ അവരൊക്കെ താന്താങ്ങളുടെ വീടുകളിലേക്ക് സഹജമായി മടങ്ങില്ലേ? ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ലേഖനം വായിച്ച് പ്രതികരിച്ചവരെല്ലാം മാന്യന്മാരാണ്. അവർ സ്വന്തം പേര് വച്ച് സഭ്യമായ ഭാഷയിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ഇതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. വസ്തുതകൾ വെടിപ്പായി പറയുമ്പോൾ നമുക്ക് കീരിയും പാമ്പും കളിക്കേണ്ട ഗതികേട് വരുന്നില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീ സുധീർ പണിക്കവീട്ടിലിനോട് കാലിക പ്രാധാന്യമുള്ള ഈ ലേഖനത്തിന്റെ പേരിൽ നന്ദി പറയുന്നു.
നിരീശ്വരൻ 2024-01-25 17:25:21
മനുഷ്യർ ഉപാസിക്കേണ്ടത് മനുഷ്യരെ തന്നയാണ്. അല്ലതെ മൂർത്തികളെ ഉണ്ടാക്കി അതിനെയല്ല. മതവും രാഷ്‌ടീയക്കാരും . കൂടി എന്ന് മനുഷ്യരെ വഴിതെറ്റിക്കാൻ തുടങ്ങിയോ അന്ന് തുടങ്ങി മനുഷ്യ ജീവിതം ദുഷ്ക്കരമായി തുടങ്ങി. നിങ്ങൾ ഈ ഈശ്വരവാദം നിറുത്തി മനുഷ്യരിലേക്ക് മടങ്ങുക. ഭൂമി സ്വർഗ്ഗമാക്കി മാറ്റാം. പിന്നെ പേരിൽ എന്തിരിക്കുന്നു നമ്പിയാരേ ? എന്നെ ഞാൻ നമ്പിയാർ എന്നു വിളിച്ചാൽ നിങ്ങൾ എന്നെ ഹിന്ദു എന്ന് വിളിക്കും, അബ്ദുൾ എന്ന് വിളിച്ചാൽ മുസ്ലിം ആക്കും, നൈനാൻ എന്ന് വിളിച്ചാൽ ക്രിസ്തിയാനിയാക്കും, പൈങ്കിളി എന്ന് വിളിച്ചാൽ പറയനാക്കും . അത് നിങ്ങളിൽ ആഷിഷ്‌ണത് വളർത്തും. പിന്നെ അത് വളർന്നു വാഴക്കാകും വയ്യാവേലിയാകും . ഈ ഭൂമി വീണ്ടും കുരുക്ഷേത്രമാകും. നിങ്ങൾ ഒരു നിരീശ്വരനാകു നിങ്ങള്ക്ക് അബ്ദുലിനേയും നൈനാനെയും സുധീരനേയും എല്ലാം സ്നേഹിക്കാം. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ചുമക്കേണ്ട അവധ്യമില്ല. ഐ ലവ് യു ഓൾ നിരീശ്വരൻ
നിരീശ്വരൻ 2024-01-25 19:07:24
"രാമ പ്രതിഷ്ഠ ഹിന്ദുത്വ രാജ്യത്തെ സൂചിപ്പിക്കുന്നുവെന്ന ഭയം അജ്ഞരായ മനുഷ്യരിൽ ഉളവാക്കുന്നു." ഇത് തെറ്റായ ഒരു പ്രസ്തവനയാണ്. കാരണം അജ്ഞർക്ക് ഭയം ഇല്ല. അതാണ് അജ്ഞരായ ആളുകൾ മതരാഷ്രീയ കൂട്ടുകെട്ടിന്റെ ബലിയാടുകൾ ആകുന്നത്. അല്ലെങ്കിൽ അവരെ കരുക്കളായി ഉപയോഗിക്കുന്നത്. "മതതീവ്രത' അജ്ഞരായ മനുഷ്യരിലേക്ക് കയറ്റി അവരെ മനുഷ്യരെ കൊല്ലുന്ന ബോംബുകളും, കഴുത്തറക്കുന്നവരും , മനുഷ്യരെ ചുട്ടുകരിക്കുന്നവരും ഒക്കെ ആക്കുന്നു. ഇതെല്ലം ദൈവങ്ങളുടെ പേരിലാണ് . അതുകൊണ്ട് മൗനുഷ്യരെ കൊന്നു തിന്നുന്ന ദൈവങ്ങളെയും അവരെ ഉണ്ടാക്കി മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നവരെയും മാറ്റി നിറുത്തുക. "ഭൂതകാലത്തിൽ നിന്നും വേണ്ടത്ര ഊർജ്ജം ഉൾക്കൊണ്ടു വേണം സഭ്യരായ മനുഷ്യർക്ക് മുന്നോട്ട് പോകാൻ." എവിടെയാണോ ഈ സഭ്യത? സഭ്യരായ മനുഷ്യർ മുഴുവൻ മതരാഷ്ട്രീയക്കാരുടെ കളിപ്പാട്ടങ്ങളാണ്. ഏതു കാലഘട്ടത്തിലെ യുദ്ധങ്ങൾ എടുത്താലും, ലോകം എമ്പാടും അതെല്ലാം നടന്നിരിക്കുന്നത് മതരാഷ്ട്രീയ കൂട്ടുകെട്ടിൽ, അധികാരത്തിനും പണത്തിനും വേണ്ടിയാണ്. ലോക ആഗോള നിലവാരത്തിൽ എത്താൻ റഷ്യ യൂക്രൈനെ ആക്രമിക്കുന്നു, ചൈന തെയ്‌വാനെ ആക്രമിക്കാൻ തക്കം പാർക്കുന്നു, ഇന്ത്യ ലോകം എമ്പാടും നടന്ന് രാഷ്ട്രീയ പ്രതിയോഗികളെ കോല ചെയ്യുന്നു (മോദി ഭാരതീയ ആത്മീയ ചൈതന്യം ഉൾകൊണ്ട്, ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞ് യോഗയിൽ ധ്യാനനിരതനായി ഇരിക്കുന്നു) . "ലേഖനം വായിച്ച് പ്രതികരിച്ചവരെല്ലാം മാന്യന്മാരാണ്. അവർ സ്വന്തം പേര് വച്ച് സഭ്യമായ ഭാഷയിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ഇതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു." സ്വന്തം പേര് വച്ച് അസഭ്യം പറയുന്നതിലും എത്രയോ മെച്ചമാണ് പേര് വയ്ക്കാതെ സഭ്യമായി സംസാരിക്കുന്നത് . അബ്ദുൽ എന്നും നൈനാൻ എന്നും കേൾക്കുമ്പോൾ നമ്പ്യാർക്ക് പ്രശ്‌നം, നമ്പ്യാർ, സുധീർ, അബ്ദുൽ എന്ന് കേൾക്കുമ്പോൾ നൈനാന് പ്രശ്നം, നിങ്ങളെ എല്ലാം കാണുമ്പോൾ അബ്ദുലിനു പ്രശ്‌നം. അതുകൊണ്ട് പേര് വേണം എന്ന് മസിലുപിടിക്കരുത്‌ ഇതിനെല്ലാം ഒന്നേ പരിഹാരമുള്ളു ഒരു നിരീശ്വരനാകു ജാതിമതവ്യത്യാസം ഇല്ലാതെ സ്നേഹിക്കു. രാഷ്ട്രീയക്കാരെയും മതനേതാക്കളെയും ഓരോ തൊഴിൽ അഭ്യസിപ്പിക്കു . ഇവർക്ക് വേണ്ടി പള്ളിയും അമ്പലങ്ങളും മോസ്‌കുകളും, നിർമ്മിച്ച് നിങ്ങൾ ഇവരെ പോറ്റി പുലർത്താതെ സ്വന്ത കുടുമ്പങ്ങളിലേക്കു മടങ്ങു. ഐ ലവ് യു ആൾ നിരീശ്വരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക