Image

സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത് ഞാനായിരുന്നു, അത് അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു; മധുപാല്‍

Published on 26 March, 2024
സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത് ഞാനായിരുന്നു, അത് അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു; മധുപാല്‍

ടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമാണ് മധുപാല്‍. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്.

തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച്‌ മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു.

സാമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ പങ്കിട്ടത്. 'സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവർ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് എന്റെ കൂടെയാണ് സാധിച്ചത്.'

'ഞാനായിരുന്നു അവരുടെ കഴുത്തില്‍ താലികെട്ടിയത്. എന്റെ കൈ പിടിച്ച്‌ അവർ പറഞ്ഞിരുന്നു ജീവിതത്തില്‍ ഒരിക്കലും ഇങ്ങനൊരു സീനുണ്ടാകുമോയെന്ന് തോന്നിയിട്ടില്ല. പക്ഷെ സിനിമയിലെങ്കിലും ഇങ്ങനൊരു സീൻ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന്. അത് ചെയ്തതിന് താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് അവർ എന്നോട് സംസാരിച്ചത്.'

'ഏറ്റവും കൂടുതല്‍ കാശ് വാങ്ങിക്കുന്ന അഭിനേത്രിയായി മാറിയപ്പോള്‍ പോലും അവരുടെ ഉള്ളില്‍ അമ്മയാകാനുള്ള ആഗ്രഹം കൊണ്ടുനടന്നയാളാണ്. അത് നമുക്ക് തിരിച്ചറിയാൻ കഴിയും അവരുടെ പെരുമാറ്റത്തില്‍ നിന്നും. ഞാൻ ആ അമ്മയെ കണ്ടിട്ടുണ്ട്. അവരുടെ ജീവിതത്തില്‍ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യമതായിരുന്നു.'

'നിങ്ങളോട് ആയതുകൊണ്ടാണ് സംസാരിച്ചത് ഇത്രയും തുറന്ന് വേറെ ആരോടും സംസാരിക്കാൻ തോന്നിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് അവരോട് ഞാൻ സംസാരിച്ചത്. അത് കഴിഞ്ഞ് കുറച്ച്‌ മാസം കഴിഞ്ഞപ്പോള്‍ അവർ മരിക്കുകയും ചെയ്തു', എന്നാണ് സില്‍ക്ക് സ്മിതയെ കുറിച്ച്‌ മധുപാല്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക