“നിങ്ങളുടെ ഷൂ ലെയ്സ് അയഞ്ഞ് കിടക്കുന്നു”
അത് കേട്ട് താഴേക്ക്
നോക്കുയാളിനെ നോക്കി മറ്റെയാള്‍ വിളിച്ച് കൂവ്വുന്നു. ഏപ്രില്‍ ഫൂള്‍.
മാര്‍ക്ക് റ്റ്വയിന്‍ ഏപ്രില്‍ ഫൂള്‍ ദിവസത്തെപ്പറ്റി പറഞ്ഞത്: മറ്റ്
ദിവസങ്ങളില്‍ നാം എന്താണോ അതാണു ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നതെന്ന്.
മാര്‍ച്ച്
32! അത് ശരിയല്ല ഏപ്രില്‍ ഒന്ന് എന്ന് പറയുന്നതാണ് ശരിയെന്ന്
എല്ലാവര്ക്കും അറിയാം. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര്‍
ചിരിക്കുന്നു. ഇവന് ഏത് കോത്താഴത്ത്കാരന് എന്നു പുരികമുയര്‍ത്തുന്നു.
ശരിയെന്ന് വളരെ പേര് കരുതുന്നതിനു വിപരീതമായി ആരെങ്കിലും പറയുകയോ
പ്രവൃത്തിക്കുകയോ ചെയ്യുമ്പോള്‍ അറിവിന്റെ തുലാസ്സ് തട്ടുകള്‍ ആടുന്നു.
മാസങ്ങള്‍ക്ക് കൊടുത്തിട്ടുള്ള ദിവസങ്ങള്‍ തുല്യമല്ലാത്തതിനാല്‍ മാര്‍ച്ച്
32 എന്ന് പറയുന്നത് ഒരു വിഡ്ഢിത്വമല്ലെന്നും ചിലര്‍ ചിന്തിക്കുന്നു.
മനുഷ്യരെ മനുഷ്യര്‍ തന്നെ ആശയക്കുഴപ്പത്തിലാക്കുന്നത് അവര്‍ക്ക് വിനോദമാണ്.
ആളുകളെ
കബളിപ്പിക്കുന്നതും വിഡ്ഢികളാക്കുന്നതും തുടങ്ങിയെതെന്നു മുതല്‍ എന്ന്
കൃത്യമായി പറയാന്‍ കഴിയില്ല. ഏപ്രില്‍ ഒന്നിനു എത്രയോ പരെ നമ്മള്
പറ്റിച്ചിരിക്കുന്നു. തിയ്യതികള്‍ ഓര്‍ത്ത് വക്കുന്നവര്‍ക്ക് പോലും അങ്ങനെ
ഒരനുഭവം വരുന്നില്ലെന്ന് ഉറപ്പിച്ച് പറയാമൊ? ഇല്ല. വായനക്കാര്‍ക്ക് ഓര്‍മ്മ
കാണും 1998 ഏപ്രില്‍ ഒന്നിനു ബര്‍ഗര്‍ കിംഗ് ഒരു പരസ്യമിറക്കി. അവര്‍
ഇടത്ത്കയ്യന്മാര്ക്ക് വേണ്ടി മസാലകള്‍ 180 ഡിഗ്രിയില്‍ ചരിച്ച് വച്ച് ഒരു
വോപ്പറുണ്ടാക്കുന്നുവെന്നു(whopper) പിറ്റേന്ന് സത്യാവസ്ഥ അവര്‍ പുറത്ത്
വിട്ടെങ്കിലും ആയിരക്കണക്കിനു ഇടത്ത്കയ്യന്മാര് അതാവശ്യപ്പെട്ടിരുന്നു.
ഹര്ഷപൂര്ണ്ണമായ
ഒരു ഹൃദയം മരുന്നിന്റെ ഫലം ചെയ്യുന്നു എന്നാണ് ബൈബിള്‍ പറയുന്നത്.
ചിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. അതു കൊണ്ട് ചിരിക്കാന്‍. സ്വയം
വിഡ്ഢിയാകാന്‍, ആരെയെങ്കിലും വിഡ്ഢിയാക്കാന്‍ ഒക്കെ ഈ ദിവസം ഉപയോഗിക്കുക.
ചിരസ്ഥായിയായ ഒരു ഫലിത ബോധമില്ലാതെ ഭാര്യ-ഭര്ത്താക്കന്മാര്ക്ക് ഒരുമിച്ച്
ജീവിക്കുക പ്രയാസമാണെന്ന് ചാള്‍സ് ഡിക്കന്‍സ് എഴുതുന്നു. അവര്‍
ഓരോരുത്തരും ഓരോ വിഡ്ഢികളാണെന്ന് കണ്ടെത്തുക മാത്രമല്ല മഹാവിഡ്ഢികളാണെന്ന
തിരിച്ചറിവും അവര്‍ക്കുണ്ട്. വളരെ വിപുലമായ ഈ മൂഢത്വമാണത്രെ നാം
സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരില്‍ കാണുന്നത്. അതാണത്രെ
നശിക്കാത്ത സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആധാരം. എന്നാണഅ ഈ
വിഡ്ഢിദിനത്തിന്റെ ആരംഭം എന്നതിനു ചരിത്രപരമായി തെളിവുകള്‍ ഇല്ല. മനുഷ്യന്
ഉണ്ടായ കാലം മുതല്‍ അവര്‍ പരസ്പരം പറ്റിച്ചിരുന്നു എന്ന്
ഊഹിക്കാവുന്നതാണ്. പിന്നെ സംസ്കാരങ്ങള്‍ ഉരുതിരിഞ്ഞ് വന്നപ്പോള്‍ ആ
പറ്റിക്കല്‍ ഒരു ദിവസത്തേക്ക് മാറ്റി വച്ച് കാണും. ഇങ്ങനെ ഓരോന്നിനായി
ദിവസങ്ങള്‍ ഉഴിഞ്ഞ് വക്കുമ്പോള്‍ 365 ദിവസം പോരാതെ വരും. ജീവിതം ഒരു
കാര്‍ണിവല്‍ പോലെ സുന്ദരമാകാന്‍ വഴി കാണുന്നുണ്ട്. എങ്കിലും ചില കഥകള്‍ ഈ
ദിവസത്തെ ചുറ്റിപറ്റി നില്‍ക്കുന്നുണ്ട്. ധാരാളം കഥകളില്‍ ഒരെണ്ണത്തിന്റെ
ചുരുക്കം താഴെ കൊടുക്കുന്നു.(സ്വതന്ത്ര പരിഭാഷ- ലേഖകന്‍)
1392 ല്‍
ജ്യോഫ്രി ചോസ്റ്റര് തന്റെ കാന്റെര്‍ബറി കഥകളില്‍ ഒന്നിലെ ഒരു വരി
വായനക്കാര്‍ക്ക് ആഴയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസം കഴിഞ്ഞ്
മുപ്പത്തിരണ്ടാം ദിവസം അതായത് മേയ് 2 ആണോ അതോ മാര്‍ച്ച് മാസത്തിലെ
മുപ്പത്തിരണ്ടാം ദിവസമാണോ(ഏപ്രില്‍ 1) കഥ നടക്കുന്നത് എന്ന് കവി
ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ഇപ്പോഴും സംശയത്തിലാണ്. മാര്‍ച്ച് മാസത്തിലെ
മുപ്പത്തിരണ്ടാം ദിവസമായിരിക്കും കഥ നടന്നതെന്ന് കഥയുടെ സ്വഭാവം
ഉറപ്പിക്കുന്നു. അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരു പൂവ്വന്‍ കോഴിയെ
ചുറ്റിപ്പറ്റിയുള്ള കഥയിലൂടെ മനുഷ്യര്‍ക്കുള്ള ദുരഭിമാനവും, ദംഭും,
അഹങ്കാരവും മൂലം അവര്‍ക്ക് നഷ്ടപ്പെടുന്ന ജ്ഞാനവും ഏറെ ഹാസ്യരസപ്രധാനമായ ഈ
കഥയില്‍ ചിത്രീകരിച്ചിരിക്കുന്നു.
വൃദ്ധയായ ഒരു വിധവയും അവരുടെ
രണ്ട്പെണ്മക്കളും ഉപജീവനത്തിനായി ആടു്, പശു, കോഴി എന്നിവയെ
വളര്‍ത്തിയിരുന്നു. കോഴികളില്‍ ഒരു പൂവ്വനും പിന്നെ
ഏഴ്പിടകളുമുണ്ടയിരുന്നു. പൂവ്വന്കോഴിക്ക് സ്പഷ്ടമായിപാടുന്നവന്
എന്നര്‍ത്തമുള്ള പേരാണു നല്‍കിയിരുന്നത്..ല്പ ഈ പൂവ്വന്മനോഹരമായ
അങ്കവാലും, പൊന്നിന്‍നിറമുള്ള ചിറകുകളും, ഉച്ചികുടുമക്ക് നല്ല പവിഴചോപ്പും
ഒക്കെയുള്ള ഒരു സുന്ദരവിഢ്ഢിയായിരുന്നു.. അത്കൊണ്ട് അല്‍പ്പം പൊങ്ങച്ചവും
അഹംഭാവവുമുണ്ടായിരുന്നു.
സുന്ദരിമാരായ പിടകളുമൊത്തുള്ള രാസലീല
കഴിഞ്ഞ് ആ സുരതാലസ്യത്തില്‍ മയങ്ങിപോയ പൂവ്വന്‍ ഒരു ദുഃസ്വപ്നം
കണ്ടുപേടിച്ച് നിലവിളിച്ചു. '' എന്നെ കുറുക്കന്പിടിച്ചേ'...
അനുരാഗലോലയായി അരികില്പറ്റികിടന്നിരുന്ന അവന്റെ പ്രിയഭാജനം ആ
അപശബ്ദംകേട്ട് ഉണര്‍ന്ന് അവനെ സമാധ ാനിപ്പിച്ചു. ആവശ്യത്തില്‍
കൂടുതല്‍ വാരിവലിച്ച് തിന്നിട്ട് ദഹനകേട്കൊണ്ട് ഓരോന്നുതോന്നുകയാണു.
പുലരി വെളിച്ചം സ്വപ്നംകണ്ടുകൊണ്ട് സുഖമായി ഉറങ്ങുക. പിടയുടെതേന്മൊഴി
ആശ്വാസപ്രദമായിരുന്നെങ്കിലും പെണ്ണുങ്ങള്പറഞ്ഞത്
അനുസരിച്ചാല്പറുദീസനഷ്ടപെടുമല്ലോ എന്നൊക്കെപൂവ്വന് ഓര്ത്തുവത്രെ.
എന്തായാലും നേരം വെളുത്തു. പിടകളില്‍ ഒരുവള്‍ ഇര തേടിനടക്കുമ്പോള്‍ ഒരു
കുറുക്കന്അവളെ തന്നെസൂക്ഷിച്ച് നോക്കുന്നു. എഴുത്തുകാരന് സക്കറിയ ഒരു
കഥയില്‍ എഴുതിയവരികള്‍ വായനക്കാര്‍ ഓര്‍മ്മിക്കുക. '' എന്റെ കുറുക്കാ നീ
ഇങ്ങനെ എന്റെ കണ്ണിലേക്ക് നോക്കാതെ, ഞാന്‍ വീണുപോകും കേട്ടോ'..((കോഴി
കുറുക്കനെപേടിച്ച് മരത്തില്‍ ഇരിക്കയായിരുന്നു. എങ്കിലും അവന്റെ
കണ്ണുകള്പിടയെപിടപ്പിക്കുന്നു.). അങ്ങനെ ശ്രുംഗരിക്കാന്‍ നില്‍ക്കാതെ ഈ
പിടപരിഭ്രമിച്ച് കൊണ്ട് പുവ്വന്റെ അടുത്തേക്ക് ഓടി. പൂവ്വന്‍ കുറുക്കനെ
കണ്ട് ഒന്ന് ഭയന്നെങ്കിലും കുറുക്കന് പൂവ്വനെ മുഖസ്തുതികൊണ്ട്
വീഴ്ത്തികളഞ്ഞു. പൂവ്വന്റെ പേടിയകറ്റിഅവനെ കയ്യിലെടുക്കാന്‍ സൂത്രശാലിയായ്
കുറുക്കന്‍പറഞ്ഞു. നീ എത്രമനോഹരമായി കൂവ്വുന്നു. അത്കേട്ട് പൂവ്വന്‍ ഒന്ന്
ഞെളിഞ്ഞു. തന്റെ മുന്‍പാദങ്ങള്‍ മണ്ണില്‍ അമര്‍ത്തി ഒന്നു പൊങ്ങി,
ചിറകുകള് അടിച്ച് ശബ്ദമുണ്ടാക്കി, കണ്ണടച്ച് നിര്വ്രുതിപൂണ്ട്
കഴുത്ത്നീട്ടി ഉച്ചത്തില്‍ ഒന്നു കൂടി കൂവ്വി, മുഖസ്തുതികേട്ട്
വിഢ്ഢിവേഷം കെട്ടിനിന്ന പൊങ്ങച്ചക്കാരന്‍ പൂവ്വന്റെ കൊങ്ങക്ക്
കടിച്ച്പിടിച്ച് സമയം കളയാതെ കുറുക്കന് മണ്ടി കളഞ്ഞു. തന്റെ
എല്ലാമെല്ലാമായവനെ ഒരു കുറുക്കന് കടിച്ച്കൊണ്ടോടുന്നത്
കണ്ട് പിടക്കോഴികളില്‍ പൂവ്വനു പ്രിയപ്പെട്ടവള്‍ ആര്‍ത്തലച്ചു.
അത്കേട്ട് മറ്റുള്ളവരും ബഹളം കൂട്ടി. വിവരമറിഞ്ഞ ഉടമസ്തയും, മക്കളും,
പട്ടികളും ഒക്കെ കൂടി കുറുക്കന്റെപുറകെ ഓട്ടം തുടങ്ങി.
പുറകില്വരുന്നവരോട്തന്നെ പിടിക്കാന്‍ പറ്റുകയില്ലെന്ന സത്യം വിളിച്ച്പറയാന്‍
അപ്പോള്‍ ബുദ്ധിയുദിച്ച പൂവ്വന്‍ കുറുക്കനോട്പറയുന്നു. വിജയപാതയിലൂടെ
പായുന്ന കുറുക്കന് അത്കേട്ട് അഹങ്കരിക്കുകയും അത്പറയാന്‍ വായ തുറക്കുകയും
ചെയ്തു. ഉടനെ പൂവ്വന്കൊക്കക്കൊ എന്ന ശബ്ദം വച്ച് ഉയരമുള്ള ഒരു
മരത്തില്‍ കയറി ഇരുന്നു. കുറുക്കന് വീണ്ടും മുഖസ്തുതിപാടിനോക്കി എന്നാല്‍
പൂവ്വന്‍ പറഞ്ഞ് മുഖസ്തുതിഒരു വട്ടം മാത്രമെ ഫലപ്രദമാകൂ. കുറെനേരം
ഓരിയിട്ട് മ്ലാനവദനനായി കുറുക്കന് തിരിഞ്ഞ്നടന്നു.
മുഖസ്തുതിപാടുന്നവരെ
വിശ്വസിക്കരുതെന്ന ഒരു പാഠം ഈ വിഢ്ഢിദിനാഘോഷം പഠിപ്പിക്കുന്നുണ്ട്.ആറു്
കാര്യങ്ങള്‍കൊണ്ട് ഒരു വിഢ്ഢിയെ തിരിച്ചറിയാമെന്ന് അറബിപഴമൊഴി
സമര്‍ഥിക്കുന്നു. 1. കാരണങ്ങളില്ലാതെ ദ്വേഷ്യം, 2. ഫലമില്ലാത്തസംസാരം,
3.പുരോഗ്നതിയില്ലാത്തമാറ്റങ്ങള്, 4. ഉദ്ദേശ്യമില്ലാത്തഅന്വേഷണം, 5.
അപരിചതരില്‍ വിശ്വാസമര്‍പ്പിക്കല്‍, 6. ശത്രുവിനെ മിത്രമായി
തെറ്റിദ്ധരിക്കല്‍.
ജീവിതത്തില്‍ പലപ്പോഴും നമ്മള് വിഢികളായ
സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളരെബുദ്ധിയും സാമര്ഥ്യവുമുള്ളവര്പോലും
കബളിപ്പിക്കപ്പെടുന്നു. നിഷക്കളങ്കരായവരുടെ കാര്യം പറയുകയേവേണ്ട.,
നമ്മള്‍ക്ക് എപ്പോഴും ജാഗരൂഗരാകേണ്ടിയിരിക്കുന്നു. ഒരു പക്ഷെമനുഷ്യനില്
കബളിപ്പിക്കപെടാനുള്ള ഒരു ദൗര്‍ബ്ബല്യം നിലനില്ക്കുന്നത്കൊണ്ടായിരിക്കും
ലോക വിഢിദിനം അവര്‍ ആഘോഷിക്കുന്നത്. ഏപ്രില്‍ ഒന്നിനു എന്തുപറഞ്ഞാലും
വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് പ്രയാസമാണ്.
ആരെയാണു് എളുപ്പത്തില്‍
വിഡ്ഢിയാക്കാന്‍ കഴിയുക. അഹന്തയും, അല്പ്പത്തരവും,
ദുരഭിമാനവുമൊക്കെയുള്ളവരാണത്രെ അതിനിരയാകുന്നവര്‍. പുവ്വന്റെ അഹംഭാവവും
മുഖസ്തുതിയില്‍ മയങ്ങിപോകുന്ന ദൗര്‍ബ്ബല്യവും അപകടത്തില്‍ ചാടിച്ചു.
അതെപോലെ കുറുക്കനും വിജയം കൈവന്നവേളയില് മുഖസ്തുതികേട്ട് പരാജിതനായി.
ഒരമേരിക്കന്‍ മലയാളി എഴുത്തുകാരനോട് അദ്ദേഹത്തിനു അക്കാദമി അവാര്‍ഡ്
കിട്ടിയെന്ന്പറഞ്ഞാല് അയാള്‍ വിശ്വസിക്കും. കാരണം അതിനര്ഹനാണയാള് എന്ന്
അയാള്‍ വിശ്വസിക്കുന്നു. അത് കിട്ടിയില്ലെങ്കില്‍ ഡോളര്‍ കൊടുത്ത്
വാങ്ങാന്‍ ശ്രമിക്കുന്നതും അനര്‍ഹമായ അംഗീകാരങ്ങള്‍ കിട്ടാനുള്ള മനസ്സിന്റെ
ഭ്രമമാണ്. നോബല്‍സമ്മാനത്തിന്റെ അമേരിക്കന്‍ ഹാസ്യാനുകരണമാണ് 'ഐജി നോബല്‍
സമ്മാനം'.1991 ലാണു ഇതാരംഭിച്ചത്. ആദ്യം കേള്‍ക്കുമ്പോള്‍ ജനം ചിരിക്കുകയും
പിന്നെ അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നേട്ടങ്ങള്‍ക്കുള്ള ബഹുമതിയും
അഭിനന്ദനവും അര്‍പ്പിക്കുന്നതാണു ഈ അവര്‍ഡിലൂടെ ഉദ്ദേശുിക്കുന്നത്.'വാളു
വിഴുങ്ങലും അതിന്റെ അനന്തരഫലവും എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം
നടത്തിയവര്‍ക്ക് പ്രസ്തുത സമ്മാനം നല്കുകയുണ്ടായി. ഈ വാളു മലയാളി കള്ള്
കുടിച്ച് കഴിയുമ്പോള്‍ താഴെവക്കുന്ന വാളല്ല. ഇത് സാക്ഷാല്‍ വാള്
(.ന്ദഗ്നത്സ) സമ്മാനം കിട്ടുന്നവരുടെ പ്രസംഗം നീണ്ടുപോയാല്‍ ഒരു കുട്ടി
അത്യുച്ചത്തില്‍ ' എനിക്ക് ബോറടിക്കുന്നു'' എന്ന് വിളിച്ച് പറയുമത്രെ.
ഒരു പക്ഷെ വളരെ ഗൗരവതരമായ ജീവിതം നയിക്കുന്നവര്‍ക്ക് ഒരു ദിവസമെങ്കിലും
പിരിമുറുക്കം ഇല്ലാതെ കഴിയാന്‍വേണ്ടി സംഘടിപ്പിക്കുന്നതായിരിക്കും ഇത്തരം
സമ്മേളനങ്ങള്‍. ഒരു അക്കാദമി അവാര്‍ഡ് സമ്മാനദാന ചടങ്ങ് എഴുത്തുകാരായ
അമേരിക്കന്‍ മലയാളികള്‍ക്ക് ആലോചിക്കാവുന്നതാണ്.
മനുഷ്യരുടെ
മായാമോഹങ്ങളും, അഹംഭാവവും, ആശയും, ദുരാഗ്രഹവുമൊക്കെ ചേരുമ്പോഴാണു് ഒരാള്‍
അവരെ വിഡ്ഢിയാക്കുന്നത്. ഏദന്‍ തോട്ടത്തില്‍ ഹവ്വയെ സാത്താന് പറ്റിച്ചതും
ഹവ്വയുടെ മോഹത്തെ ചൂഷണം ചെയ്തായിരുന്നു. ദൈവത്തെപോലാകാന് കൊതിക്കുന്ന
ഹവ്വയുടെ വ്യാമോഹത്തെ. വിഡ്ഢികളുടെ സ്വര്ഗ്ഗദിനം വരുന്നുണ്ട്. ജൂലായ്
13നു. അപ്പോള്‍ കഥകളുമായി വീണ്ടും കാണാം.
ശുഭം