കോഴിക്കോട്: അഴിമതിക്കാരും സ്ത്രീലമ്പടന്മാരുമാണ് കേരളം ഭരിക്കുന്നതെന്ന്
പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അഴിമതി വിരുദ്ധ സമിതി മുതലക്കുളം മൈതാനിയില്‍
സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.
കൊടിയേരി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത്
കുഞ്ഞിലാക്കുട്ടിയുടെ ക്യാബിനില്‍ തള്ളിക്കയറിയ സ്ത്രീക്കൊപ്പം അകത്തു കടന്ന വനിതാ
എസ്.ഐ സ്ത്രീ വേശ്യയാണെന്നു പറഞ്ഞ കാരണത്താല്‍ എസ്.ഐയെ ശകാരിച്ച് ക്യാബിനില്‍
നിന്നും പുറത്താക്കി സ്ത്രീക്ക് ഇരിക്കാന്‍ കസേര നല്കിയ മന്ത്രിയാണ്
കുഞ്ഞാലിക്കുട്ടി. പുരുഷന് സ്ത്രീക്ക് വഴിപ്പെടരുതെന്ന മുസ്ലീം നിയമത്തിനു
പുല്ലുവില കല്പിച്ച് കൂടെ നില്ക്കുന്ന ജനങ്ങളെ വഞ്ചിക്കുകയാണ്
കുഞ്ഞാലിക്കുട്ടി.
ജനസമ്പര്ക്കയാത്രയുടെ പേരില്‍ പൊതു ഖജനാവിലുള്ള പണം
ഏകാധിപതിയായ രാജാവിനെപ്പോലെ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍
ഉമ്മന്‍ചാണ്ടിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് പി.സി ജോര്‍ജ് ചോദിച്ചു.
പാലക്കാട്ട് നിര്‍ത്തിയ ജെ.ഡി.യു സംസ്ഥാന പ്രസിഡന്റായ വീരേന്ദ്രകുമാറിനെ
തോല്പിച്ച് ഇപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ രാഷ്ട്രീയ
പിടിച്ചുനില്‍പ്പിനുവേണ്ടി എണ്ണയിട്ട് കാല് തിരുമാനാണ് മുഖ്യമന്ത്രി
വീരേന്ദ്രന്റെ വീട്ടില്‍ ഇന്നു പോയതെന്നും പി.സി പറഞ്ഞു.
ഇന്ന് ഏറ്റവും
വലിയ ഒരു അഴിമതിയുടെ ഫയല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മേശപ്പുറത്തുണ്ടെന്നും
അതൊപ്പിട്ടാല് മുഖ്യമന്ത്രിസ്ഥാനം വരെ നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ്
നല്കി.
അഴിമതി എവിടെ കണ്ടാലും അതിനെതിരെ പ്രതികരിക്കാതിരിക്കില്ല. ബാര്‍
കോഴക്കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ ആരൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്നു
വ്യക്തമാകുമെന്നു അദ്ദേഹം പറഞ്ഞു. കേരള ജനതയോട് സത്യം പറയാന്‍ എന്തു വില
നല്കിയാലും അതേറ്റെടുത്ത് നിര്‍വഹിക്കുമെന്ന് പി.സി. പറഞ്ഞു. ജോയ് കയ്ലാടന്,
കെ.കെ. അബ്ദുള്ള, നൗഷാദ് തീക്കൊടി, അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
അഴിമതി വിരുദ്ധ കണ്വന്ഷന് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
പി.സി. ജോര്‍ജ് സംസാരിക്കുന്നു. അഡ്വ. കെ. സുധാകരന്, ജോയ് കയ്ലാടന് എന്നിവര്‍ സമീപം
പി.സി. ജോര്‍ജ് കയ്ലാടനുമായി കുശലം പറയുന്നു.
ചാണ്ടി കാലു തിരുമ്മിയപോൾ വലതു കാലിൽ വലിയ ആശ്വാസം ,എന്നാൽ മന്ത് ഇടതുകാലിലേക്ക് മാറിഎന്നേഒള്ളു - വീരന്ദ്രകുമാർ .
സാരാംശം: രണ്ടു കാലിലും മന്ത് ഉള്ളാതാണ് ഒരു കാലിൽ ഉള്ളതിനേക്കാൾ ഭേതം!