(ചെകുത്താന് മാതൃത്വത്തിന്റെമേല് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തൊട്ടിലാട്ടുന്ന കരങ്ങള്‍ക്ക് സാമ്രാജ്യധിപത്യങ്ങളെ ഇളക്കാന്‍ കഴിയുമെന്നും ചെകുത്താനറിയാം. അതുപോലെതന്നെ അടുത്ത തലമുറകളെ സ്നേഹിക്കുകയും നയിക്കുകയും ചെയ്യുന്ന ധര്‍മ്മാനുസാരികളായ അമ്മമാരില്ലാതെ സ്വര്‍ഗ്ഗരാജ്യം പരാജയപ്പെടുമെന്നും ചെകുത്താനറിയാം. ഷെറി എല്‍ ഡ്യുവിന്റെ മനോഹരമായ ഈ ഉദ്ധരണി അന്തരാഷ്ട്ര സ്ത്രീ ദിനംമാഘോഷിക്കുന്ന മാര്‍ച്ച് മാസത്തില്‍ നമ്മളുടെയെല്ലാം ചിന്തയ്ക്ക് വിഷയമാക്കാവുന്നതാണ്. ഇതിലെ ചില ചിന്തകള്‍ ഇരുപത്തയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാര്‍ച്ചു മാസം മണ്മറഞ്ഞുപോയ എന്റെ മാതാവിന്റെ ചില ചിന്തകളുമായി സമാനത പുലര്‍ത്തുന്നതായി തോന്നി. മറക്കാനാവത്തവര്‍ എന്ന ഈ അല്പവിഷയമായ കവിത മാതൃത്വത്തിന്റെ സൂക്ഷിപ്പുക്കാരായ എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നു)
മറക്കാനാവാത്തവര്‍
(ജി. പുത്തന്‍കുരിശ്)
അമ്മതന്‍ ഓര്‍മ്മകളെ പുല്കി ഞാനിരിക്കുമ്പോള്‍
എ•നം പോയി ഭൂതകാലത്തിലറിയാതെ
പോകുന്നു അതിവേഗം വര്‍ഷങ്ങള്‍ മൃതമായി
പോകുന്നു നമ്മെ വിട്ട് ബന്ധുമിത്രാദികളും
ഇല്ലിനിയവരുടെ സാമീപ്യമില്ലെങ്കിലും
ഫുല്ലമാണവരുടെ ഓര്‍മ്മകള്‍ അകതാരില്‍
ഉണ്ണുവാന്‍ ഉടുക്കുവാന്‍ ഇല്ലെങ്കില്തന്നെയവര്
ദണ്ണങ്ങളറിയാതെ വളര്‍ത്തി പൈതങ്ങളെ
അറിവിന് പരിധികള്‍ക്കുള്ളില്‍ നിന്നവര്‍ നല്കി
അറിവിന് ലോകത്തിന്റെ സുവര്ണ്ണോജ്ജ്വല താക്കോല്‍
ഓര്ക്കുന്നെന് മാതാവിന്റെ ബോധന രീതിയിന്ന്
ഓര്‍ക്കുമ്പോള്‍ മനമിന്ന് രോമാഞ്ചമണിയിന്നു
കുട്ടികളോടൊത്ത് പഠിക്കും വിഷയങ്ങള്‍
ഒട്ട് ചോദ്യങ്ങളാലെ തിട്ടമാക്കിതരും പൊരുള്‍
കുഴഞ്ഞുമറിഞ്ഞോരീ ജീവിതം നേരിടാനായ്
കഴിവുള്ളവരാക്കി തീര്ക്കുവാനെന്നപോലെ
മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളേറെയുണ്ട്
മരിക്കാതവയെന്റെ ഉള്ളിലുണ്ടവര്ക്കൊപ്പം
മൃത്ത്യുവില്ലൊരിക്കലും സ്നേഹ ബന്ധിതര്ക്കാര്ക്കും
ഹൃത്തില്‍ ജ്വലിക്കുമവര് ജ്യോതിസ്സായെന്നുമെന്നും
ലോക വനിതാ ദിനത്തിൽ അമ്മയുടെ കവിതക്ക് എന്ത് പ്രസക്തി .ലോക വനിതാ ദിനവും മാതൃ ദിനവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ് !നൊന്തു പെറ്റു പോറ്റി വളർത്തിയ മാതാവിനെ ,അമ്മയെ ഒരിക്കലും വനിതയായി കാണരുതേ!
(ഡോ.ശശിധരൻ)
ഞമ്മള് ഉടനെ ഡോക്ടർ മൊല്ലാക്കയാകും. ഞമ്മടെ കമന്റ്കൾക്ക് അമേരിക്ക മലയാളി വിലമതിക്കും.ഹാ.ഹാ. പി.എച് . ഡി യുടെ ഒരു വില.
പിന്നമ്മ ബാലികയായി മാറി
ബാലിക യൗവനക്കാരിയായി
യൗവനക്കാരി ഭാര്യയായി
ഭാര്യപിന്നമ്മയായി
'അമ്മ പിന്നമ്മൂമ്മയായി
ഇവരെല്ലാം സ്ത്രീകളുമായിരുന്നു
വനിതക്കർത്ഥം പലതുമുണ്ട്
സ്ത്രീയാകാം ഭാര്യയാകാം
അമ്മയാകാം അമ്മൂമ്മയാകാം
ഇവരുടെ പുണ്യ കർമ്മങ്ങളെ നാം
അവഹേളിക്കുന്നതൊട്ടും നല്ലതല്ല
ഇവരുടെ സേവനം കിട്ടിടാത്ത
പുരുഷന്മാർ ഉലകത്തിൽ ആരുമില്ല
അതിനാൽ അവരെ കൈകൂപ്പി നമ്മൾ
ശണ്ഠ ഒഴിവാക്കിയാൽ നന്നു തന്നെ
മരിച്ചവരോ ജീവിച്ചിരിക്കുന്നോരോ
ഈ ദിനം അവരെ ഓർക്കുന്നത് തെറ്റുമല്ല
എല്ലാ വനിതകൾക്കുമെൻ അഭിവാദനങ്ങൾ