(ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഏകദേശം ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി കൈരളി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്) (മലയപുലയനാ മാടത്തിന് മുറ്റത്ത് ... എന്ന രീതിയില്‍ ചൊല്ലാം)
കലയെ കൊല ചെയ്തു കുഴി കുത്തി മൂടുന്ന
കാലന്മാര് ചായക്കടയില്‍ കൂടി
ചായയടുപ്പുപോല് അവരുടെയുള്ളിലും
അണയാത്ത അഗ്നി എരിഞ്ഞിരുന്നു
ആരിവന്‍! തന്നിഷ്ടക്കാരനീ താന്തോന്നി
അവനെ നാമൊന്നായിട്ടാക്രമിക്കും
എന്തൊരു ചങ്കൂറ്റം, എന്തൊരു പ്രതിഭാനം
ഈ വിധം ഇവനങ്ങ് എഴുതീടുകില്‍
സൂത്രത്താല്‍ ഓട്ടയടച്ച് നാം നാട്ടാരെ
പറ്റിയ്ക്കും വേല വെളിയ്ക്ക് ചാടും
ചര്‍ച്ച തുടങ്ങീ വിധത്തില്‍ കൊലയാളി
കൂട്ടം- അക്ഷമരായ്, അസ്വസ്ഥരായ്
അവരിലസൂയകൊണ്ടെരിപൊരികൊള്ളുന്ന
അഴകപ്പന്‍ നാരീസ്വരത്തില്‍ ചൊല്ലി
ഒന്ന് കുനിഞ്ഞെന്റെ കാലു നക്കീടാത്തോര്
ഓര്‍ക്കുക,അവരെ ഞാന്‍ സംഹരിക്കും
എന്നുമെന്‍ ത്രുക്കാല്ക്കല് വന്ന് വണങ്ങണം
വാഴുന്നോരായെന്നെ കണികാണണം
അതുകേട്ട് ശിങ്കിടി പാടാന്‍ മടിച്ചൊരു
''കവിയെ" അതിയാന് പുറത്ത് തള്ളി
അര്‍ഹതക്കുപരി പദവി ലഭിച്ചൊരു
കിഴവനും നാരീ സ്വരത്തെ ചാരി
സഖ്യത്തിനേനകേടാകും അതുകണ്ട്
ഒരുവന് അനുനയം ചൊല്ലി വേഗം
ആരേയും നിന്ദിക്കാന്‍ കൂട്ടു നില്‍ക്കേണ്ട നാം
സ്വന്തമായ് ചിന്തിക്കാന്‍ ആരംഭിക്കാം
പരദൂഷണവീരനാ നിര്‍ദ്ദേശം പുഛിച്ച്
നാരീസ്വരത്തിലമര്ത്തി മൂളി
എങ്കിലും പൊതുനന്മ ലക്ഷ്യമാക്കുന്നവര്‍
അവരുടെ ആവശ്യം ഉന്നയിച്ചു
വിജ്ഞാനമുള്ളവര്‍ വിദ്യധനമുള്ളോര്**
ചപ്പും ചവറും തിരിച്ചറിയും
മുഖം മൂടിയിട്ട് നാം പറ്റിച്ച് നിര്‍ത്തുന്ന
പൊതുജനം അന്നേരം പ്രതികരിക്കും
ആരേയും കാലു പിടിക്കാതെ നമ്മള്‍ക്ക്
വ്യക്തിത്വമുള്ളവരാകാം മേലില്‍
ശിങ്കിടിമാരെന്ന് നാട്ടുകാര്‍ പുഛിച്ച
പാവങ്ങള്‍ ശക്തന്മാരായിത്തീര്ന്നു
കൈകോര്‍ത്തു ചേര്‍ന്നവര്‍ ഒന്നിച്ച്് ചൊല്ലി-
യീ നാരിസ്വരത്തെ പുറത്താക്കുക
**ഇന്നാണെങ്കില്‍ വിദ്യാധരന് എന്നെഴുതുമായിരുന്നു.
**********