കോട്ടയം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേസില്‍ ശരിയായ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ലിസ്റ്റ് നല്കി പ്രതികളെ നിശ്ചയിക്കുന്ന രീതി ഈ കേസിലുണ്ടായില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.