കൊറോണ വൈറസ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം വിതച്ചതോടെ ഈ വൈറസിന്റെ ഉല്ഭവത്തെ പറ്റി പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട് . പക്ഷേ ഇത് ഒരു ചൈനീസ് നിര്‍മ്മിത വൈറസ് എന്ന വിശ്വാസമാണ് പലരിലുമുള്ളത്. പ്രസിഡന്റ് ട്രമ്പ് ആണ് ആദ്യം ഇതിനെ ഒരു ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത്. അതിനു ശേഷം പല രാജ്യങ്ങളും ഇതാവര്‍ത്തിച്ചു. തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഇതിനെ ചൈനക്കാരുടെ ഒരു ജൈവായുധമായി പല ലോകരാജ്യങ്ങളും വിശ്വസിക്കുന്നു. അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഇത് ഒരു ചൈനീസ് നിര്‍മ്മിത വൈറസ് ആണ് എന്ന് അഭിപ്രായപ്പെട്ടു.
ചൈനയില്‍ കോവിഡ് നാശം വിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊറോണ വൈറസിനെ കുറിച്ച് പല അഭ്യുഹങ്ങളും പടര്‍ന്നിരുന്നു . ചൈന നിര്‍മ്മിച്ചെടുത്ത ജൈവായുധം ലാബില്‍ നിന്നും ചോര്ന്നതാണെ കാര്യം ചൈന നിഷേധിച്ചെങ്കിലും ലോകരാജ്യങ്ങള്‍ ചൈനയെ വിശ്വസിച്ച മട്ടില്ല. കോവിഡിന്റെ ഉല്ഭവത്തെ പറ്റി അന്വേഷിക്കണം എന്ന അമേരിക്കയുടെ ആവിശ്യം ആദ്യം മുതലേ ചൈന നിരസിച്ചത് എന്തോ അവര്‍ക്ക് മറച്ചു വെക്കാനുള്ളതു കൊണ്ടെന്നു തോന്നിപ്പിച്ചു.
കോവിഡ് വ്യാപനത്തിന് കാരണം ചൈനയാണെന്നും, ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രസിഡന്റ് ട്രമ്പ് നിരന്തരം ആവര്‍ത്തിച്ചിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍നിന്നു ലോകാരോഗ്യ സംഘടനയെ ചൈന തടയാന്‍ ശ്രമിച്ചിരുന്നതായി സിഐഎ റിപ്പോര്‍ട്ട് ഇത് സ്ഥിരീകരിക്കുന്നതാണ് . അന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇന്ന് ഈ വൈറസ് ഇത്രയും വ്യാപിക്കില്ലായിരുന്നു. ചൈനീസ് സര്‍ക്കാര്‍ പകയോടെ കാര്യങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത് . ഇതിന്റെ ഫലമായി ആഗോളതലത്തില്‍ ഒരു മഹാമാരിയായി കോവിഡ് മാറി.
ഒരു യുദ്ധം ചെയ്തു തോല്‍ക്കുന്നതിനേക്കാള്‍ വലിയ തോല്‍വിയാണു കൊറോണ വൈറസ് മൂലം അമേരിക്കക്ക് നേരിടേണ്ടിവന്നത് . അമേരിക്കയുടെ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞു, അണ്‍എംപ്ലോയെമെന്റ് ചരിത്രമായി. നാലില്‍ ഒരാള്‍ക്കു വിതം ജോലി നഷ്ടമായി. ഇപ്പോഴും പലയിടത്തും ബിസിനസ്സ് സ്ഥാനപങ്ങള്‍ പൂട്ടിക്കിടക്കുന്ന . ഇനിയും എല്ലാം പഴയനിലയില്‍ എത്താന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് അറിയുന്നത്.
ഈ വൈറസ് മൂലം നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ ആണ് കഷ്ടപ്പാടിലായത്. കോവിഡ് കാരണം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയില്‍. കോവിഡ് മൂടിവച്ചെന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിനെതിരെ അന്വേഷണം വേണം എന്ന കാര്യത്തില്‍ അമേരിക്കന്‍ ജനതയില്‍ ഭിന്നാഭിപ്രയം ഇല്ല. അമേരിക്കയിലെ ഭരണകൂടത്തിന് ചൈനയെ നിലക്ക് നിര്‍ത്തണം എന്ന ആഗ്രഹവും ഉണ്ട്.
ലോക രാജ്യങ്ങളെ കൊറോണ വൈറസിന്റെ പിടിയിലേക്ക് തള്ളിയിട്ട ചൈനീസ് സര്‍ക്കാരിനോട് കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍ ടോം ടില്ലിസ് അഭിപ്രായപ്പെട്ടു. ചൈനയുടെ സത്യസന്ധതയില്ലാത്ത പെരുമാറ്റം നമ്മളെ വളരെ ദോഷമായി ബാധിച്ചു. മുന്‍പും ഇതുപോലുള്ള വൈറസുകള്‍ ചൈനയില്‍ നിന്നും വ്യാപിച്ചതിന്റെ കണക്കുകള്‍ നിരത്തി അദ്ദേഹം വിവരിക്കുന്നുണ്ട്. അമേരിക്കയിലെ എക്കണോമി, പബ്ലിക് ഹെല്‍ത് നാഷണല്‍ സെക്യൂരിറ്റി എന്നിവ എല്ലാം ചൈന തകര്‍ക്കാന്‍ ശ്രമിക്കുന്നു.
ചൈനയില്‍നിന്നു നിര്‍മാണ യൂണിറ്റുകളെ രാജ്യങ്ങളിലേക്ക് മാറ്റമാണമെന്നു വരെ അദ്ദേഹം പറയുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രയമല്ല അമേരിക്കന്‍ ഗവണ്മെന്റിന്റെയും അമേരിക്കന്‍ ജനതയുടെയും അഭിപ്രായം ഇതുതന്നെയാണ്.
ചൈനക്ക് പകരമായി വ്യാപാരം നടത്താന്‍ അമേരിക്കക്ക് തേരഞ്ഞുടുക്കാന് പറ്റിയ രാജ്യമാണ് ഇന്‍ഡ്യ. ആവശ്യത്തില്‍ അധികം ജനസംഖ്യയുള്ള രാജ്യം എന്നതില്‍ ഉപരി സ്കില്‍ഡ് തൊഴിലാളികള്‍ ഇന്ത്യയില്‍ വളരെ സുലഭമാണ്. അതുപോലെതന്നെ താരതമ്യേന കുറഞ്ഞ ലേബര്‍, പഴയതുപോലെ അല്ല ഇപ്പോള്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ നല്ല സൗഹൃദയത്തിലും. ഇതെല്ലാം ഇന്ത്യക്ക് ഈ മാര്‍ക്കറ്റ് കൈ അടക്കാന്‍ പറ്റിയ അവസരമാണ്.
ചൈനയില്‍ നിന്നും അമേരിക്ക ഇറക്കുമതി ചെയുന്നത് 539.5 ബില്ല്യന്‍ ഡോളറിന്റെയും എന്നാല്‍ കയറ്റുമതി ചെയുന്നത് 120.3 ബില്ല്യന്‍ ഡോളറിന്റെയും വസ്തുക്കള്‍ മാത്രമാണ്. ട്രേഡ് ഡെഫിസിറ്റ് 419.2 ബില്ല്യന്‍ ആണ് . ഈ കണക്കുകള്‍ പ്രസിഡന്റ് ട്രംപിനെ വല്ലാതെ വിഷമിപ്പിച്ചിരുന്ന അവസരത്തില്‍ ആണ് കൊറോണ എന്ന വില്ലന്‍ പ്രേത്യക്ഷപെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കണക്ക് എടുക്കുകയാണെകില്‍ ഇന്ത്യ കയറ്റുമതി 83.9 ബില്ല്യനും ഇറക്കുമതി 58.7 ബില്ല്യനും മാത്രമാണ്.
ഇന്ത്യ ഈ സമയത്തു ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇതില്‍ കുറെ അധികം ബിസിനസ്സ് ഇന്ത്യയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കും. അതിന് ഗവണ്മെന്റ് തലത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യയിലേക്ക് വരുന്ന ബിസിനസ്സ്കള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുത്താല്‍ ഇപ്പോള്‍ ചൈനയില്‍ ഉള്ള പല സ്ഥാപനനങ്ങളും ഇന്ത്യയിലേക്ക് വന്നേക്കാം. ഇപ്പോള്‍ ചൈനയെ ഒരു പാഠം പഠിപ്പിക്കണം എന്ന പൊതു വികാരം ലോക ജനതക്ക് ഉള്ളപ്പോള്‍ ഇന്ത്യക്ക് ഇത് വിണു കിട്ടിയ അവസരമാണ് .