കോഴിക്കോട് വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കിയ ഇയാൾ വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞില്ല. ഇതേ തുടർന്ന് ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് അഴിയൂർ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ച് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.