തിരുവല്ല: മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് അഭിഷക്തനായി .
ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിനിൽ അഭിവന്ദ്യ മാർത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാന മദ്ധ്യേയാണ് മാർത്തോമാ സഭയുടെ പരമാധ്യ്ക്ഷൻ ഡോ ജോസഫ് മാർത്തോമാ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയെ
സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തത് .
സഭയിലെ ഇതര എപ്പിസ്കൊപ്പാമാർ, സഭാ സെക്രട്ടറി, ട്രസ്റ്റീ, പട്ടക്കാർ, അത്മായ നേതാക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്
.ലോകത്തിന്റെ വിവിധ ഭാഗങ്ങളിരിരുന്നു സഭാവിശ്വാസികൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷനിലൂടെയും ഭക്തിനിർഭരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു .
തീത്തൊയ്സ് ഒന്നാമന്റെ കാലത്താണ് സഫ്രഗൻ മെത്രപൊലീത്ത സ്ഥാനം മാർത്തോമാ സഭയിൽ ആരംഭിച്ചതെന്ന് മെത്രപൊലീത്ത പറഞ്ഞു. മാർത്തോമാ മെത്രപൊലീത്ത ഭരമേൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നതാണ് സഫ്രഗൻ മെത്രപൊലീത്തയുടെ കർത്തവ്യം എന്നും മെത്രാപോലിത്ത ഓർമിപ്പിച്ചു . പുതിയതായി ചുമതലയിൽ പ്രവേശിച്ച സഫ്രഗൻ മെത്രാപ്പോലീത്താക് എല്ലാ ദൈവാനുഗ്രഹങ്ങളും ലഭിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു .
ശാരീരികമായി അൽപം ക്ഷീണിതനെങ്കിലും ശുശ്രുഷയിലും പ്രസംഗത്തിലും ഊർജസ്വലനായിരുന്നു . എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിനു ശേഷം ശരീരത്തിൽ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുവാൻ ചെറിയൊരു ആമാശയ കറക്ഷൻ നടത്തുന്നതിന് ആശുപത്രിയിൽ പോകണമെന്നും എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണെന്നും തിരുമേനി പറഞ്ഞു .