വാഷിംഗ്ടൺ ഡി.സി :- ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക്ക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിന് വെല്ലുവിളി ഉയർത്തി അതേ പാരമ്പര്യം അവകാശപ്പെടുന്ന മറ്റൊരു സ്ഥാനാർത്ഥി സുനിൽ ഫ്രീമാൻ നവംബർ 3 - ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്നു.
സോഷ്യലിസം ആന്റ് ലിബറേഷൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഗ്ലോറിയ ല റീവയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആയാണ് സുനിൽ ഫ്രീമാൻ ബാലറ്റ് പേപ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് കുരുക്ഷേത്ര എന്നറിയപ്പെട്ടിരുന്ന (ഇപ്പോൾ ഹരിയാന) അഭയാർത്ഥി ക്യാമ്പിൽ വച്ചായിരുന്നുസുനിലിന്റെ പിതാവായ ചാൾസ് ,ബനാറസിൽ ജനിച്ച സോഷ്യൽ വർക്കറായ മാതാവിനെ കണ്ടുമുട്ടിയത് . അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റിയുടെ പ്രവർത്തകനായാണ് ചാൾസ് ഇന്ത്യയിൽ എത്തിയത്.
മേരിലാന്റിൽ ബാല്യം ചെലവഴിച്ച സുനിൽ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻറിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി എടുത്തിട്ടുണ്ട്. കവിയും സ്റ്റോറി ടെല്ലറുമായ സുനിൽ മികച ഗ്രന്ഥകാരനുമാണ്.
ബൊളിവിയയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ അഭിമാനിക്കുന്നതായി സുനിൽ പറയുന്നു. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പി.എസ്.എൽ (പാർട്ടി ഫോർ സോഷ്യലിസം & ലിബറേഷൻ ) സ്ഥാനം പിടിച്ചിരിക്കുന്നത്.