എൻ്റെ കൂട്ടുകാരിയുടെ ജീവിതഗന്ധിയായ കവിത 'കയ്പുനീർത്തുള്ളികൾ' മനസ്സിലെ ഓർമ്മകളുടെ ഏടുകൾ മറിക്കുന്ന ഒന്നാണ്. പാഠശാലയിലേക്കുള്ള പാതയോരത്തെ കണ്ണിമാങ്ങയുടെ പുളിപ്പും കല്ലുപെൻസിലാൽ സ്ലേറ്റിൽ കോറിയ ചിത്രം കണ്ട് വാരിയെടുത്ത് ചേർത്തു പിടിച്ച അച്ഛൻ്റെ നെഞ്ചിലെ ചൂടും എങ്ങോ മറഞ്ഞ കളിത്തോഴിയുടെ കൈവിരലിൻ്റെ മാർദ്ദവവും മഴയുടെ ഇരമ്പലും നനുത്ത രാവുകളും കൗമാരകാലത്തെ പ്രണയവും ആദ്യ ചുംബനത്തിൻ്റെ ആവേശവും യൗവനാരംഭത്തിലെ വിപ്ലവ ചുവപ്പും നേടാൻ കഴിയാത്ത നഷ്ടങ്ങളും നഷ്ടപ്പെടുത്താനാവാത്ത നേട്ടങ്ങളും തൂലികത്തുമ്പിനാൽ കോർത്തെടുത്തപ്പോൾ മനസ്സ് ഗതകാലത്തേക്ക് പോയി. അതി മനോഹരമാണീ കവിത. പ്രിയപ്പെട്ട മിനിയുടെ കവിതകളിൽ ഏറെ ഇഷ്ടപ്പെടുന്ന ഒന്ന്. എഴുത്തിന് ആശംസകൾ! ഭാവുകങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല