Image

മെല്‍ബണ്‍ സീറോമലബാര്‍ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കല്‍ കിറ്റുകള്‍

Published on 21 July, 2021
 മെല്‍ബണ്‍ സീറോമലബാര്‍ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കല്‍ കിറ്റുകള്‍


മെല്‍ബണ്‍: മെല്‍ബണ്‍ സീറോമലബാര്‍ രൂപത കാത്തലിക് മിഷന്‍ ഓസ്‌ട്രേലിയയുമായി സഹകരിച്ച് സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോവിഡ് കിറ്റുകള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നു. കാരിത്താസ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് കേരളത്തിലും ഏതാനും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്കായുള്ള മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പള്‍സ് ഓക്‌സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ഇന്‍ഹെയ്‌ലറുകള്‍, ഫേസ് മാസ്‌ക് തുടങ്ങി നിരവധി പിപിഇ ആവശ്യ വസ്തുക്കള്‍ അടങ്ങുന്നതാണ് കിറ്റ്.

'എത്തിചേരുക: ജീവന്‍ നല്‍കുകന്ധ എന്ന് പേരിട്ടിരിക്കുന്ന കോവിഡ് കിറ്റ് വിതരണ പദ്ധതിയുടെ കേരള തല ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. പദ്ധതിക്കായി പണം സ്വരൂപിച്ച സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതയ്ക്കും, കാത്തലിക് മിഷന്‍ ഓസ്‌ട്രേലിയക്കും കര്‍ദിനാള്‍ ആലഞ്ചേരി നന്ദി അറിയിച്ചു. പാലാരിവട്ടം പിഒസി സെന്ററില്‍ നടന്ന മെഡിക്കല്‍ കിറ്റ് വിതരണ ഉദ്ഘാടന ചടങ്ങില്‍ സിബിസിഐ വൈസ് പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ മാര്‍ ജോഷ്വ മാര്‍ ഇഗ്‌നേഷ്യസ്, കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ ആവശ്യമുള്ള രോഗികള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (കെസിബിസി)യും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും നേതൃത്വം നല്‍കുന്നു. കോവിഡ് രോഗബാധിതരുടെയും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടെയും കുടുംബങ്ങള്‍ക്കാണ് ഇത്തരം കിറ്റുകള്‍ നല്‍കുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി അറിയിച്ചു.


മെല്‍ബണ്‍ സീറോമലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ആഹ്വാനത്തെ തുടര്‍ന്ന് രൂപത നേതൃത്വം ഒരു ലക്ഷത്തി അയ്യായിരത്തിലധികം ഡോളര്‍ ഈ പദ്ധതിക്ക് സമ്മാനിക്കുകയുണ്ടായി. ഇതില്‍ 58, 511 ഡോളര്‍ ഓസ്‌ട്രേലിയയിലെ വിവിധ സീറോ മലബാര്‍ വിശ്വാസികളില്‍ നിന്നും സംഭാവനയായി ലഭിച്ചതാണ്. ഓസ്‌ട്രേലിയയിലെ മറ്റു പൗരസ്ത്യ രൂപതകളില്‍ നിന്നും ലത്തീന്‍ രൂപതകളിലെ നിന്നുമായി 16, 625 ഡോളറും ഓസ്‌ട്രേലിയയിലെ കാത്തലിക് മിഷന്‍ സൊസൈറ്റി മുപ്പതിനായിരം ഡോളറും നല്‍കിയതും ചേര്‍ന്നാണ് ഈ പദ്ധതിക്കായി തുക കണ്ടെത്തിയത്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തിലായിരുന്നു കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ കിറ്റുകള്‍ നല്‍കാന്‍ സഭാ നേതൃത്വം തീരുമാനം എടുത്തത്. രോഗത്തെ സംബന്ധിച്ച അറിവും ആവശ്യമായ മെഡിക്കല്‍ കിറ്റ് ലഭ്യതയും ഉണ്ടെങ്കില്‍ പല മരണങ്ങളും ഒഴിവാക്കാമായിരുന്നു എന്ന വിദഗ്ധ ഉപദേശത്തെ തുടര്‍ന്നായിരുന്നു. മെഡിക്കല്‍ കിറ്റുകള്‍ നല്‍കണമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് കാരിത്താസ് ഇന്ത്യ അറിയിച്ചു.

റിപ്പോര്‍ട്ട് : ഗെവീന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക