ദേശാന്തരങ്ങളുടെ അകലങ്ങളിൽ
പറക്കുന്ന നിഴൽക്കിനാക്കളായിരുന്നു
നമ്മളിരുവരുമാദ്യമായ് കാണുമ്പോൾ
പ്രണയത്തിന്നാഴമറിയാതെ
ആത്മാവിൻ ഗതിവേഗമറിയാതെ
കാറ്റിൻ മർമ്മരം മാത്രമറിഞ്ഞ്
പറക്കുന്ന ദേശാടനക്കിളികൾ
മിഴിനീർത്തുള്ളികളായുതിരും
വിഷാദാർദ്ര മൗനങ്ങളിൽ
അസംതൃപ്തമാം മൊഴികളിൽ
പരിഭവങ്ങളിൽ പിടയുമ്പോൾ
മരുഭൂവിൻ പ്രണയ ഹർഷങ്ങളിലന്ന്
ദാഹിച്ചലഞ്ഞിരുന്നു..
കനൽ വീണ ചക്രവാളങ്ങൾക്കപ്പുറം
പൂർണ വിരാമമിടാതെ സൂര്യൻ
അസ്തമിക്കാതെ നമുക്കായ്
ജന്മാന്തരങ്ങൾക്കിപ്പുറവും
കാത്തു നിന്നിരുന്നു.