സ്വദേശത്തും വിദേശത്തുമായി നിരവധി വെല്ലുവിളികൾ നേരിടുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടിഞ്ഞതായി പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ട് .
അമേരിക്കയിലെ മുതിർന്നവരിൽ 44% മാത്രമാണ് ബൈഡന്റെ പ്രവർത്തനം അംഗീകരിക്കുന്നത്. 53% പേര് എതിർക്കുന്നു. ജൂലൈയിൽ 55% അദ്ദേഹത്തിന്റെ പ്രവർത്തനം അംഗീകരിക്കുകയും 43% എതിർക്കുകയും ചെയ്തിരുന്നു.
ബൗദ്ധിക തലത്തിൽ ബൈഡന്റെ പ്രവർത്തനം അംഗീകരിക്കുന്നത് 43% പേർ. മാർച്ച് മുതൽ 11 പോയിന്റ് ഇടിവ്.
പ്രസിഡന്റിന്റെ പല വ്യക്തിഗത സ്വഭാവങ്ങളുടെയും വിലയിരുത്തലുകളിൽ സമാനമായ കുറവുകൾ ഉണ്ട്. ബൈഡൻ തങ്ങളെപ്പോലുള്ളവരെക്കുറിച്ച് കരുതുന്നുണ്ടെന്നും അദ്ദേഹം സ്വന്തം വിശ്വാസങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന, സത്യസന്ധനും നല്ല മാതൃകയും എന്ന് കരുതുന്നവരുടെയും എണ്ണം കുറഞ്ഞു വരുന്നു.
കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിൽ 51% പേര് അദ്ദേഹത്തിന്റെ പ്രവർത്തനം അംഗീകരിക്കുന്നു. പക്ഷേ അത് മാർച്ചിൽ 65% ആയിരുന്നു. സാമ്പത്തിക നയം, വിദേശനയം, കുടിയേറ്റ നയം എന്നിവ കൈകാര്യം ചെയ്യുന്നതിലെ പിന്തുണയും കുറഞ്ഞു.
രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ട് പോകുന്നതിനു ബൈഡനു കഴിയുമെന്ന് ഏകദേശം മൂന്നിലൊന്ന് (34%) പേർക്ക് മാത്രമേ ഇപ്പോൾ വിശ്വാസമുള്ളൂ. മാർച്ച് മുതൽ 14 ശതമാനം ഇടിവ്.
ബൈഡന്റെ വ്യക്തിപരമായ സവിശേഷതകളെക്കുറിച്ചുള്ള വിലയിരുത്തലുകളും പഴയ പിന്തുണ കാണിക്കുന്നില്ല. താൻ വിശ്വസിക്കുന്ന കാര്യങ്ങളിൽ ബൈഡൻ ഉറച്ചുനിൽക്കുന്നുവെന്നു 60% കരുതുന്നു. സാധാരണക്കാരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നുവെന്നു 54 ശതമാനം കരുതുന്നു. എന്നാൽ ആറ് മാസം മുമ്പ് ഇത് യഥാക്രമം 66%, 62% ആയിരുന്നു.