ന്യൂയോർക്ക്: മൂന്ന് ദിവസത്തെ വിജയകരമായ സന്ദർശനത്തിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിയും സംഘവും ഇന്ത്യയിലേക്ക് മടങ്ങി. യു.എന്നിലെ പ്രസംഗമായിരുന്നു സന്ദർശനത്തിലെ അവസാന ഇനം. തുടർന്ന് ഇന്ത്യൻ സമൂഹവുമായി അൽപ സമായം ചെലവഴിച്ച ശേഷം പ്രധാനമന്ത്രി മടക്കയാത്ര ആരംഭിച്ചു.
ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ ലോകത്തെ ഏറെ സഹായിക്കുമെന്നും രാജ്യത്തിന്റെ സാങ്കേതിക പരിഹാരങ്ങളുടെ വ്യാപ്തി സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി യു.എന്നിലെ പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്നും ഇന്ത്യ പരിഷ്കരിക്കുമ്പോൾ ലോകം രൂപാന്തരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന് ലോകത്തിലെ ഓരോ ആറാമത്തെ വ്യക്തിയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാർ പുരോഗമിക്കുമ്പോൾ അത് ലോകത്തിന്റെ വികാസത്തെ ത്വരിതപ്പെടുത്തുന്നു. ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു; ഇന്ത്യ പരിഷ്കരിക്കുമ്പോൾ ലോകം മാറുന്നു.
ഓരോ മാസവും 350 കോടിയിലധികം ഇടപാടുകൾ യുപിഐ വഴി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് -19 വാക്സിനുകളുടെ ആഗോള നിർമ്മാതാക്കളെ ഇന്ത്യയിൽ വന്ന് വാക്സിൻ നിർമ്മിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചു.