വൈസ് പ്രസിഡന്റ് കമല ഹാരിസിന് മാത്രമല്ല , പ്രസിഡന്റ് ജോ ബൈഡനുമുണ്ട് ഇന്ത്യൻ ബന്ധം എന്ന് മുൻപ് പലവട്ടം കേട്ടതാണ്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്കിടെ "നമ്മൾ തമ്മിൽ ബന്ധമുണ്ടോ?" എന്ന് തമാശ രൂപത്തിൽ ബൈഡൻ മോദിയോട് ചോദിക്കുകയും ചെയ്തു.
ബൈഡന്റെ ചോദ്യത്തിന് 'ഉണ്ട് ' എന്നായിരുന്നു ചിരിയോടെ മോദിയുടെ ഉത്തരവും . വളരെ പണ്ട് ഇന്ത്യയിലേക്ക് പോയി മുംബൈയിൽ സ്ഥിരതാമസമാക്കിയ ബൈഡൻ എന്ന് കുടുംബപ്പേരുള്ള, പ്രസിഡന്റിന്റെ ബന്ധുവാകാൻ സാധ്യതയുള്ള വ്യക്തിയെകുറിച്ച വിവരങ്ങൾ താൻ കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പ്രതികരിച്ചു .
''ആ സീറ്റ് മിക്കവാറും ദിവസങ്ങളിലും ഒരു ഇന്ത്യൻ അമേരിക്കനാണ് അലങ്കരിക്കാറ് '' വൈറ്റ് ഹൗസ് മീറ്റിംഗിന്റെ തുടക്കത്തിൽ, മോദിയെ സിറ്റിലേക്ക് ക്ഷണിക്കവെ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഇന്ത്യൻ ബന്ധവും അമ്മ ശ്യാമള ഗോപാലനെയും പരാമർശിച്ച് ബൈഡൻ പറഞ്ഞു .
ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ക്യാപ്റ്റനായി പോയ തന്റെ ബന്ധുവെന്ന് കരുതുന്ന ജോർജ് ബൈഡൻ എന്ന വ്യക്തിയെ ക്കുറിച്ച് ബൈഡൻ പറഞ്ഞപ്പോൾ താൻ കൊണ്ടുവന്നിരിക്കുന്ന വിവരങ്ങൾ വേരുകൾ തേടാൻ പ്രയോജനപ്പെട്ടേക്കുമെന്നായി മോദി.
''അദ്ദേഹം അവിടെ തങ്ങി ഒരു ഇന്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചുകാണണം . എനിക്ക് പക്ഷെ അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായില്ല. അതുകൊണ്ട് , ഈ മീറ്റിംഗിന്റെ ഉദ്ദേശ്യം തന്നെ ആ ബന്ധങ്ങൾ കണ്ടെത്താൻ എന്നെ സഹായിക്കുകയാണ്," നിറഞ്ഞ ചിരികൾക്കിടെ ബൈഡൻ പറഞ്ഞു.
''താങ്കൾ മുൻപും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു, ഞാൻ ഇക്കാര്യങ്ങൾ വിശദമായ അന്വേഷിച്ചു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ നമുക്ക് നടത്താവുന്നതാണ് ' മോദി പറഞ്ഞു .
''ആ രേഖകൾ പ്രയോജനപ്പെട്ടേക്കാം' എന്ന് മോദി പറഞ്ഞപ്പോൾ '' ഇനി നമ്മൾ ബന്ധുക്കളാണോ '' എന്ന് പ്രസിഡന്റ് പറഞ്ഞത് ചിരി പടർത്തി .
1972 ൽ 29 വയസിൽ സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബൈഡൻ എന്ന് കുടുംബ പേരുള്ള മുംബൈയിൽ താമസിക്കുന്ന വ്യക്തിയുടെ കത്ത് ലഭിച്ചതായും പക്ഷെ പിന്നീട് ആ ബന്ധം തുടരാൻ സാധിച്ചില്ലെന്നും ബൈഡൻ വിശദീകരിച്ചു.1873 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം എത്തിയ ക്യാപ്റ്റൻ ജോർജ് ബൈഡന്റെ പിൻ തലമുറയിൽ പെട്ടയാൾ മുംബൈയിൽ നിന്ന് കത്തെഴുതുകയായിരുന്നു
2013 ൽ വൈസ് പ്രസിഡന്റായി ഒരു സന്ദർശനത്തിനിടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു യോഗത്തിൽ ഇൻഡ്യാ ബന്ധത്തെകുറിച്ച് വിവരിച്ചപ്പോൾ തനിക്ക് ''ഇന്ത്യയിൽ ബന്ധുക്കളുണ്ടോ?" എന്ന് ഇന്ത്യൻ പത്രങ്ങൾ ചോദിച്ചതായി പ്രസിഡന്റ് പറഞ്ഞു :
"പിറ്റേന്ന് രാവിലെ, പത്രസമ്മേളനത്തിൽ , ''ഇന്ത്യയിൽ അഞ്ച് ബൈഡന്മാർ ഉണ്ട്', എന്ന് ഇന്ത്യൻ പത്രക്കാർ പറഞ്ഞതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു .
ഐറിഷ് പൈതൃകത്തിൽ അഭിമാനിക്കുന്ന പ്രസിഡന്റ് , ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്യാൻ സാധ്യതയുള്ള ബന്ധുവിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി , "ഒരു ഐറിഷ്കാരനെ സംബന്ധിച്ചിടത്തോളം അത് അംഗീകരിക്കുക ബുദ്ധിമുട്ടാണ്."
2006 -ൽ വൈസ് പ്രസിഡന്റായിരുന്നപ്പോൾ, 2020 -ഓടെ ഇന്ത്യയും അമേരിക്കയും ലോകത്തിലെ ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പ്രസിഡന്റ് അനുസ്മരിച്ചു .