Image

ഓണക്കാലവിശേഷങ്ങള്‍  (ജോണ്‍ ഇളമത)

Published on 19 August, 2023
ഓണക്കാലവിശേഷങ്ങള്‍  (ജോണ്‍ ഇളമത)

''കാണംവിറ്റും ഓണംഉണ്ണണം''.അതാണ് ഓണക്കാലം. ഓണം മലയാളത്തിന്റെ മഹോത്സവമാണ്.മലയാളി എവിടെയായാലും അതിനുമാറ്റമില്ല.ഓണത്തിന് ജാതിയുംമതവുമില്ല. എങ്കിലും അതൊരു ഹൈന്ദവഉത്സവമാണ് എന്ന് ആരൊക്കെപറഞ്ഞാലും കേരളത്തിലെ എല്ലാ മതങ്ങളിലും ഹൈന്ദവപാരമ്പര്യം ഉണ്ടന്നെതും ശ്രദ്ധേയം തന്നെ.

കേരള ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുബോള്‍ ആരാണ് കേരളീയര്‍,മലയാളികള്‍.അതും സങ്കരമാണ്.ദ്രാവിഡ സംസ്‌ക്കാരത്തിലേക്ക് ഇഴുകിചേര്‍ന്ന പേര്‍ഷ്യ,മ.പ്പട്ടേമ്യ,സിറിയ,ജൂത സംസ്‌ക്കാരപാരമ്പര്യത്തന്റെ ഒരുവേരോട്ടം എവിടയും ദര്‍ശിക്കാം.അങ്ങനെ ചിന്തിക്കുബോള്‍ നാം മലയാളികള്‍ 'സങ്കരദ്രാവിഡര്‍' തന്നെ.

'ഓണസങ്കല്പ്പം ഇന്നും ഉറച്ചു നില്‍ക്കുന്നത് ഒരു മിത്തിലൂടെയാണ്. 'പുരാതന കേരളക്കര ഭരച്ചിരുന്ന നീതിമാനായിരുന്ന ഏതോ ചേരരാജാവായിരിക്കാം മഹാബലി. 'ദ്രാവിഡ ചക്രവര്‍ത്തി,അസുര ചക്രവര്‍ത്തി! '''മാവേലി നാടുവാണിടും കാലം' മാനുഷരെിറിാരുമൊന്നുപോലെആ '''അതാകാം കാരണം,ആര്‍ക്കാണ് സത്യവും,നീതിയും,സനാധന ധര്‍മ്മവുമൊക്കെ ഇഷ്ടം.

'ഇതു ജനാധിപത്യമാണ്! ജനാധിപത്യം ഇന്ന് കടംകഥയായി മാറുകയാണ്.പക്ഷേ പേരിന്നും ജനാധിപത്യം എന്നുതന്നെ. ഫ്യൂഡലിസത്തിന്റെ വഴിപഴിച്ച  സന്തതിയാകാം സ്വേഛാധിപത്യം ആരുമത് ഉറക്കെപ്പറയുന്നുമില്ല. എന്നാല്‍ ലോകമതിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയല്ലേ'

എന്തായിരുന്നാലും ഇന്നും മലയാളക്കര ആ കൈവിട്ടുപോയ പഴയ സൗഭാഗ്യകാല ഓര്‍മ്മകള്‍ പുതുക്കുമ്പോള്‍,ജാതിമത ചിന്തകള്‍ക്കതീതമായി തോളോടുതോള്‍ ചേര്‍ന്ന് നാമിന്നും ഓണമഹോത്സം കൊണ്ടടുബോള്‍,നാമൊന്നാണ്, ഒരേ അമ്മയുടെ മക്കള്‍! എന്ന് നമ്മേ ഒരുമാലപോലെ ഒരേ ചരടില്‍ കോര്‍ക്കുന്നു. 

പലവിശ്വാസങ്ങളും,ആചാരാങ്ങളും,അനുഷ്ഠാനുങ്ങളും,നമ്മുടെ ഉള്ളിലുണ്ട്.അവയെ പരസ്പരം ബഹുമാനിക്കുബോള്‍ നമ്മുടെ ഇടയില്‍ കലഹത്തിനോ,സപര്‍ദ്ധക്കോ സ്ഥാനമില്ല.നാം കേരളീയരാണ്, മലയാളികളാണ്.

വംഗ സംസ്‌ക്കാരത്തിന്റെ ലാവണ്യവും,ദേവഭാഷയുടെ തത്വചിന്തയുമാണ് നമ്മുടെ ഭാഷയും,സംസ്‌ക്കാരവും,വേദോപനിഷത്തുകളുടെ ഊര്‍ജ്ജവും,ദ്രാവിഡത്വത്തിന്റെ തനിമത്വവും,നമ്മെ ഭാരതത്തിന്റെതന്നെ നെറുകയില്‍ എത്തിക്കുന്നു.

'തുമ്പപൂവിന്റെ മണമുള്ള നീലനിലാവുകളില്‍ ഓണതുമ്പികള്‍ തുള്ളിതുള്ളി പറക്കുമ്പോള്‍ മലയാളക്കരയില്‍ ഓണമഹോത്സവത്തിന്റെ ആരാവം കേട്ടുതുടങ്ങും,അങ്ങു കുട്ടനാടു മുതല്‍ നാഞ്ചനാടുവരെ. മലയാളക്കര ഉയര്‍ത്തെണീക്കും.

പഞ്ഞകര്‍ക്കടകത്തിന്റെ പര്‍ദ്ദകള്‍ മാറ്റി ഓണക്കോടി പുതച്ചവരും ഓണം,പെന്നോണംല്‍അത്തംമുതല്‍ പത്തുനാളേക്ക് ആരവം മുഴങ്ങും. 'കട്ടനാടുണരും!'

കുട്ടനാടന്‍ പുഞ്ചയിലെ 
കൊച്ചു പണ്ണെല്‍........'

എന്നുതുടങ്ങുന്ന വഞ്ചിപ്പാട്ടിന്റെ ആവേശം,ആറുന്മുള സദ്യയും,ആറന്‍മുള ചുണ്ടന്റെ 'ആലവട്ടം ചാര്‍ത്തിയ വര്‍ണ്ണക്കുടകളുടെ പ്രഭാപൂരവും,ആലപ്പുഴ നെഹൃട്രോഫിയും ഒക്കെ 'തകര്‍ത്താടി തെക്കന്‍മലയാളക്കര ആഘോഷതിമിര്‍പ്പിലാകും.

വടക്കന്‍ മലയാളക്കരയുടെ'തെയ്യവും,തിറയും, ഓണമഹോത്സവത്തിന് മാറ്റേറെയേകും. കഥകളിയും, കളരിപയറ്റും, പുലികളിയും 'ഓണമഹോത്സവത്തിന് തിലകം ചാര്‍ത്തും. പുലികളിമത്സരത്തില്‍ വലിയ വയറില്‍ ചായംതേച്ച് മനുഷ്യപുലികള്‍ താളത്തിനൊത്ത് നൃത്തം ചവിട്ടും.പിന്നെ ഓണത്തെ സംപൂര്‍ണ്ണമാക്കുന്ന 'വടംവലിയാണ്.ശക്തിമാന്‍മാരുടെ പ്രകടനം.ഒടുവിലൊരോണസദ്യ! ,പതിനാറുകൂട്ടംകറി, 'മുപ്പത്തിരണ്ടുകൂട്ടംകറി. ഓണസദ്യയില്‍ മുങ്ങിമരിക്കും 

മലയാളി,ഇവിടെ വിദേശത്ത്,അല്ല 'നാട്ടിലും മദ്യമില്ലാതെന്തരോണം, പക്ഷേ അതു പരമരഹസ്യം! എല്ലാവര്‍ക്കും ഓണത്തിന്റെ മംഗാളാശംസകള്‍,നമ്മുക്കു വീണ്ടും പാടാം!'''മാവേലി നാടു വണിടും കാലം'മാനുഷ്യരെല്താരുമൊന്നുപോലെ!''

Join WhatsApp News
Abdul Punnayurkulam 2023-08-19 14:47:24
We can all celebrate Onam. Happy Onam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക