കൊലപാതകം നടന്നത് വെള്ളിയാഴ്ച രാത്രിയാണ്. ഗുരുതര മുറിവുകളോടെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലെ വീട്ടിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ ഉടൻ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.വിവരമറിഞ്ഞ് രാത്രി 10.50-ഓടെ പോലീസ് സംഘം വീട്ടിലെത്തിയപ്പോഴേയ്ക്കും യുവതിയെ കുത്തേറ്റ് മാരകമായി പരിക്കേറ്റ നിലയിലാണ് കാണാൻ കഴിഞ്ഞത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉടൻ തന്നെ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഭര്‍ത്താവ് ജഗ്പ്രീത് സിങ്ങിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍, ഭാര്യയെ കൊലപ്പെടുത്തിയ തിന് പിന്നാലെ ജഗ്പ്രീത് സിംഗ് ഭാര്യ മാതാവിനെ, ഭാര്യയെ കൊലപ്പെടുത്തിയ വിവരം വിളിച്ചറിയ്‌ക്കുകയും ചെയ്തു. ഇയാള്‍ 'ഞാൻ അവളെ എന്നെന്നേക്കുമായി ഉറക്കി' എന്നാണ് പറഞ്ഞതെന്ന് ബല്‍വീന്ദറിന്റെ സഹോദരി പറഞ്ഞു.